Monday, December 24, 2007

ബാംഗളൂര്‍ നഗരത്തിലെ പെട്രോള്‍മാക്സ്‌!

ബാംഗളൂരില്‍ പെട്രോള്‍മാക്സോ? എവിടെ ഞാനിതുവരെയും കണ്ടിട്ടില്ലല്ലോ എന്നമട്ടില്‍ നെറ്റി ചുളിയ്ക്കാന്‍ വരട്ടെ! ചുമ്മാതെ പറഞ്ഞതല്ലേ ഇങ്ങോട്ടു വരുത്താന്‍ വേണ്ടി! പോകല്ലേ, നില്‍ക്കന്നേ ഒരു കാര്യം പറയട്ടെ, പെട്രോള്‍ മാക്സല്ല, പെട്രോള്‍ മാഫിയ! വേറേ ലളിതമായ പദമൊന്നുമില്ല ഇതിനെ വിശേഷിപ്പിക്കാന്‍, മാഫിയാ എന്നത്‌ ഏത്‌ പോക്കറ്റടിക്കാരനും ചാര്‍ത്തിക്കൊടുക്കാവുന്ന ഒരു ഡിഗ്രിയല്ലേ!

ബാംഗളൂര്‍കാരില്‍ ചിലര്‍ക്കെങ്കിലും ഇതു പറയാതെ തന്നെ അനുഭവിച്ചറിഞ്ഞിട്ടുള്ളവരായിരിക്കും, എങ്കിലും അറിയാത്തവര്‍ക്കായി പറയട്ടെ, നഗരത്തിലെ ചില പ്രധാന സ്ഥലങ്ങളിലെ പെടോള്‍ പമ്പുകളിലാണ്‌ ആളെ വടിയാക്കുന്ന ഈപകല്‍കൊള്ള അരങ്ങേറുന്നത്‌.കേരളത്തില്‍ ഇത്രയും നൂതനമായ സാങ്കേതികവിദ്യ എവിടെയെങ്കിലും പ്രാവര്‍ത്തികമായിട്ടുണ്ടോ എന്നറിയില്ല! നിങ്ങള്‍ പെട്രോള്‍ നിറയ്ക്കാനായി പമ്പില്‍ എത്തിയാലുടന്‍ ആസൂത്രിതമായ ഈ തട്ടിപ്പുനാടകം അരങ്ങേറുകയായി. മിക്കപ്പോഴും രണ്ടുപേരാകും നിങ്ങളെ സമീപിക്കുക! ഒരാള്‍ പെട്രോള്‍ നിറയ്ക്കാനും മറ്റൊരാള്‍ കാശുവാങ്ങാനുമെന്ന വ്യാജേന. ബൈക്കിന്റെ പെട്രോള്‍ ടാങ്കിന്റെ അടപ്പൂരേണ്ട താമസം, ബങ്ക്‌ താങ്കളുടെ ഇടതുവശത്താണെങ്കില്‍ കാശുവാങ്ങുന്നവന്‍ താങ്കളുടെ വലതുവശത്ത്‌ എത്തുകയായി. അല്ലെങ്കില്‍ മറിച്ചും. പണം ചോദിച്ച്‌ താങ്കളുടെ ശ്രദ്ധതിരിക്കുന്ന ഉത്തരവാദിത്വം ഈ വിദ്വാന്റേതാണ്‌. നിങ്ങള്‍ അയാള്‍ക്ക്‌ പണം നല്‍കുന്നതിനിടയില്‍ തന്നെ അപരന്‍ മറുവശത്തുകൂടി പെട്രോള്‍ അടി തുടങ്ങിയിരിക്കും. തട്ടിപ്പ്‌ രണ്ടുരീതിയിലാണ്‌ നടത്തുക. ഒന്നുകില്‍ നൂറുരൂപയ്ക്കും അതിനുമുകളിലും നിറയ്ക്കുന്നവര്‍ക്ക്‌ നേരുത്തേ നിറുത്തിയിരുന്ന 50 രൂപയ്ക്ക്‌ നിറച്ചിരുന്നൈടത്തുനിന്നും സാവധാനം തുടങ്ങും പണം കൊടുത്ത്‌ മീറ്ററിലേക്ക്‌ നോക്കുന്ന നിങ്ങള്‍ക്ക്‌ തട്ടിപ്പ്‌ മനസ്സിലായെന്നുവരില്ല. ഇനി മനസ്സിലായി ചോദിച്ചാല്‍ തന്നെ അമ്പതിന്റെ കൂടെ ഇനിയാണ്‌ നൂറിനും കൂടി നിറയ്ക്കാന്‍ പോകുന്നതെന്ന് പറഞ്ഞ്‌ ചിലപ്പോള്‍ അവന്‍ തടിതപ്പും. ഇത്തരം തട്ടിപ്പില്‍ ആദ്യം സീറോ ഉറപ്പുവരുത്താന്‍ കഴിയാതെ ഉപഭോക്താവിന്റെ ശ്രദ്ധ തിരിക്കുകയാണ്‌ തന്ത്രം.

രണ്ടാമത്തെ തട്ടിപ്പ്‌ കൂടുതല്‍ തന്ത്രപരമായാണ്‌ നടപ്പാക്കുക. അതിലും ഇതുപോലെ രണ്ടു പേരുണ്ടാകും. തുടക്കം മുന്‍ പറഞ്ഞതുപോലെതന്നെയാകും, പക്ഷേ ഒരു വ്യത്യാസമുണ്ട്‌ ഇത്തവണ നിറയ്ക്കുന്നവന്‍ താങ്കളോട്‌ 'സാര്‍, സീറോ..' എന്നുപറഞ്ഞ്‌ താങ്കളുടെ വിശ്വാസമാര്‍ജ്ജിക്കും. മീറ്ററില്‍ ഒരിക്കല്‍ സീറോ കണ്ട്‌ താങ്കള്‍ സംതൃപ്തനാകുന്നതോടുകൂടി മറുവശത്തുനില്‍ക്കുന്നവന്‍ പണം വാങ്ങി സഞ്ചിയിലിടും, പിന്നെ താങ്കള്‍ക്ക്‌ പോകാനുള്ള ധൃതിയാകും ഇതിനിടയില്‍ അന്‍പതിന്‌ നിറയ്ക്കാന്‍ പറഞ്ഞാല്‍, നിറയ്ക്കുന്നവന്‍ 30രൂപയ്ക്കാകുമ്പോള്‍ നിര്‍ത്തും. താങ്കള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ബാക്കി ഇരുപത്‌ പോക്കാകും. ശ്രദ്ധിച്ച്‌ 'ഏന്‍ ഗുരോ॥' എന്നു ചോദിക്കുന്നവരോട്‌ 'സാര്‍ മൂവത്തു അല്‍വാ?' എന്നു മറുചോദ്യം ഉന്നയിക്കും.'അല്ല, അയ്‌വത്തു' എന്ന് പറഞ്ഞ്‌ ബാക്കികൂടി നിറപ്പിച്ചിയാല്‍ നിങ്ങള്‍ മിടുക്കന്‍ അല്ലെങ്കില്‍ അവനും! മിക്കവാറും നൂറിന്‌ കാശ്‌ കൊടുക്കുന്നവന്‍ അന്‍പതിനുള്ളതും വാങ്ങി പൊയ്ക്കൊള്ളും! കാരണം ഓഫീസിലോ, തിരികെ വീട്ടിലോ പോകുന്നവന്‌ സിറ്റിയിലെ ട്രാഫിക്കില്‍ എത്രയും പെട്ടന്ന് ലക്ഷ്യസ്ഥാനത്തെത്താനുള്ള ധൃതിയും, പമ്പിലെ തിരക്കുമാണ്‌ ഇത്തരം തട്ടിപ്പ്‌ വീരന്മാരുടെ ആയുധം. മാത്രമല്ല അന്‍പതിന്‌ നിറയ്ക്കേണ്ടവന്‌ 30ന്‌ നിറച്ചാലും ഉടനേയൊന്നും മനസ്സിലാകാതെ അവന്‍ വീടോ ഓഫീസോ എത്തിക്കോളുമെന്നും ഇവറ്റകള്‍ക്കറിയാം!

ഇത്തരം തട്ടിപ്പുകാരില്‍ നിന്നും രക്ഷപ്പെടാന്‍ ഇനിപ്പറയുന്ന മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കാം.

വളരെയധികം ധൃതിയുള്ള സമയത്ത്‌ പെട്രോള്‍ നിറക്കുന്ന പതിവ്‌ ഒഴിവാക്കി സമയവും സന്ദര്‍ഭവുമുള്ളപ്പോള്‍ തിരക്കു കുറവുള്ളസമയത്ത്‌ പെട്രോള്‍ നിറക്കുക.

ഇനി അധവാ താങ്കള്‍ക്ക്‌ തിരക്കുണ്ടെങ്കില്‍ പോലും പെട്രോള്‍പമ്പിലെത്തിയാല്‍ അല്‍പം സാവകാശം പാലിക്കുക.

ഒന്നുകില്‍ പണം ആദ്യം കൊടുത്ത്‌ ബാക്കി വാങ്ങിയശേഷം ടാങ്ക്‌ തുറക്കുക, അല്ലെങ്കില്‍ പെട്രോള്‍ നിറച്ച്‌ ശേഷം പണം നല്‍കുക. ആശ്രദ്ധനാകാതിരിക്കുക.

മീറ്റര്‍ സീറോയിലാണ്‌ തുടങ്ങിയതെന്നും, പണം കൊടുത്ത മുഴുവന്‍ തുകയ്ക്കും പെട്രോള്‍ നിറച്ചുവെന്നും മീറ്റര്‍ നോക്കി ഉറപ്പുവരുത്തുക.

റിസര്‍വ്വിന്‌ മുകളില്‍ മാത്രം ടൂവീലറില്‍ യാത്രചെയ്യുന്നത്‌ പതിവാക്കുക. അതിനാല്‍ റിസര്‍വിന്‌ താഴെയായാലും, പെട്രോള്‍ നിറയ്ക്കാന്‍ ആവശ്യത്തിന്‌ സാവകാശം ലഭിക്കും.

ബാംഗളൂരിലെ ഇനി പറയുന്ന പെട്രോള്‍ പമ്പുകള്‍ പ്രത്യേകം ശ്രദ്ധിക്കുക:

1. സെന്റ്ജോണ്‍സ്‌ മെഡിക്കല്‍ കോളേജിന്‌ സമീപമുള്ള HP യുടെ പമ്പ്‌ (30ന്‌ നിറയ്ക്കലാണ്‌ ഇവിടുത്തെ പ്രധാന ഇനം)
2. മടിവാള മാസ്‌ റെസ്റ്റോറണ്ടിന്‌ സമീപമുള്ള HP പമ്പ്‌. ഇവിടെ രണ്ടും പോകും!
3. അഡുഗോടി കാന കഴിഞ്ഞുള്ള IBP പമ്പ്‌. ഇവിടെ മുന്‍ ബാലന്‍സില്‍ തുടങ്ങലാണ്‌ പതിവ്‌!
4. കോറമംഗല-ഇന്ദിരാനഗര്‍ റിംഗ്‌ റോഡിലെ ഗ്യാസ്‌ നിറയ്ക്കാന്‍ ഓട്ടോകള്‍ ക്യൂ കിടക്കുന്ന പമ്പ്‌. ഇവിടെയും നിര്‍ത്തിയേടത്തുനിന്നും തുടങ്ങലാണ്‌ പതിവ്‌!

ഇത്രയും എനിയ്ക്ക്‌ നേരിട്ട്‌ ബോധ്യപ്പെട്ട കാര്യം। ഇനിയും ഈ ലിസ്റ്റില്‍ അറിവുള്ളവര്‍ക്ക്‌ കൂട്ടിച്ചേര്‍ക്കാം!


എല്ലാവര്‍ക്കും എന്റെസ്നേഹം നിറഞ്ഞ ക്രിസ്തുമസ്‌ നവവത്സരാശംസകള്‍!!!

Sunday, October 28, 2007

ഏകീകൃത ഹര്‍ത്താല്‍ നിയമം

കേരളത്തിലെ ഇന്നത്തെ സാഹചര്യങ്ങളില്‍ തികച്ചും ഒഴിവാക്കാനാകാത്ത ഒന്നാണ്‌ ഹര്‍ത്താല്‍! ഹര്‍ത്താലുകളില്ലാത്ത കേരളം എന്നത്‌ ആലോചിക്കാനേ വയ്യ! രാഷ്ട്രീയ, മത, വിദ്യാര്‍ഥി, യുവജന, സംഘടിത തൊഴിലാളി വര്‍ഗ്ഗങ്ങള്‍ക്കും,വര്‍ഗ്ഗീയ, ജാതീയ സംഘടനകള്‍ക്കും, വ്യാപാരി,വ്യഭിചാരി, വ്യവസായി,സാംസ്കരിക, അസാന്മാര്‍ഗ്ഗിക സംഘടനകള്‍ക്കും കേരള സമൂഹത്തിലെ അവരുടെ സാന്നിദ്ധ്യവും 'ശക്തി'യും പ്രകടിപ്പികണമെങ്കില്‍ അവര്‍ ആഹ്വാനം ചെയ്ത്‌ വിജയിപ്പികുന്ന ഹര്‍ത്താലുകള്‍ കൂടിയേ തീരൂ എന്നത്‌ ഇന്ന് എല്ലാത്തരം അസംഘടിത ജനങ്ങളും അംഗീകരിച്ചിരിക്കുന്ന ഒന്നാണ്‌!മറ്റുതരം സമരമാര്‍ഗ്ഗങ്ങള്‍ക്കൊന്നും ആളെക്കിട്ടില്ലെന്ന് എല്ലാത്തരം 'പ്രകടന'ക്കാര്‍ക്കും ഏതാണ്ട്‌ വ്യക്ത്മായിക്കഴിഞ്ഞ സാഹചര്യത്തില്‍ ഹര്‍ത്താല്‍ മാത്രമാണ്‌ ഏക ആശ്രയം! ഏല്ലാത്തരം ഹര്‍ത്താലുകളേയും ഒരേതരം ആവേശത്തോടെ(ചിലര്‍ നിസ്സംഗതയോടെ)യാണ്‌ ജനം സ്വീകരിക്കുക. ഒരു ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്യാനുള്ള മിനിമം യോഗ്യത അത്‌ ഏതെങ്കിലും മാധ്യമങ്ങളിലൂടെ അസംഘടിതരായ അതിന്റെ ഇരകളെ അറിയികുകയെന്നതുമാത്രമാണ്‌. തലേദിവസം വൈകിട്ട്‌ ആറരക്കുള്ള വാര്‍ത്താബുള്ളറ്റിനുകളിലൂടെ അറിയിക്കാനായാല്‍ വളരെ നല്ലത്‌. കാരണം സിവില്‍ സപ്ലൈസ്‌ അടയ്ക്കുന്നതിനുമുന്‍പ്‌ നാളത്തെ ഹര്‍ത്താല്‍ വിജയിപ്പിക്കാനുള്ള പ്രധാന ഇന്ധനം വാങ്ങി സ്റ്റോക്കുചെയ്യാനുള്ള മിനിമം സമയമെങ്കിലും ഹര്‍ത്താല്‍ നടപ്പാക്കുന്നവര്‍ക്കും, അതിന്റെ ഗുണഭോക്താക്കള്‍ക്കും ലഭിക്കും. എന്നാലിന്ന് ഹര്‍ത്താലിന്റെ സമീപനത്തില്‍ ഗുണപരമായ ഒരു മാറ്റം ഗുണഭോക്താക്കള്‍(കാരണം പിറകേ) ആഗ്രഹിക്കുന്നുണ്ടോ? ഉണ്ടെന്നാണ്‌ തോന്നുന്നത്‌. എന്തുമാറ്റമാണ്‌ അവര്‍ ആഗ്രഹിക്കുന്നത്‌? എന്താണിങ്ങനെ തോന്നാനുള്ള കാരണം? പാവപ്പെട്ട ഒരു പോലീസുകാരന്റെ തല തല്ലിപ്പൊളിച്ചശേഷം ചങ്ങനാശേരിയില്‍ നടന്ന സംഭവവികാസങ്ങളെ ആസ്പദമാക്കി യുണ്ടായ ഏറ്റവും പുതിയ ഹര്‍ത്താലും, കരിപ്പൂരില്‍ വിദേശ വിമാനമിറക്കാന്‍ വേണ്ടി ആറുജില്ലകളില്‍ ആഘോഷിച്ച ഹര്‍ത്താലും, ഇന്‍ഡ്യന്‍ റെയില്‍വേ സേലത്ത്‌ ഒരു റെയിലാപ്പീസ്‌ തുടങ്ങുന്നതിനെതിരേ കേരളപ്പിറവിയോടൊപ്പം നാം ആഘോഷിക്കാന്‍ പോകുന്ന ഹര്‍ത്താലുംഗുണഭോക്താക്കളെ ചെറിയതോതിലെങ്കിലും മാറിചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു.

ഹര്‍ത്താല്‍ ജനങ്ങള്‍ക്കുവേണ്ടിയുള്ളതാണ്‌. ജനങ്ങളാണതിന്റെ ഗുണഭോക്താക്കള്‍! ഉദാഹരണത്തിന്‌ ഇന്ന് കേന്ദ്രമന്ത്രിസഭയിലംഗംകൂടിയായ മുസ്ലിം ലീഗിന്റെ ആഹ്വാനമനുസരിച്ച്‌ ആറുജില്ലകളില്‍ നടന്ന ഹര്‍ത്താലിന്റെ ഫലമായി കേന്ദ്ര വ്യോമയാനവകുപ്പ്‌ കരിപ്പൂരില്‍ വിദേശവിമാനങ്ങള്‍ ഇറങ്ങാനനുവദിച്ചുകഴിഞ്ഞു! പ്രഭുല്‍ പട്ടേലുമായി വാര്‍ത്താസമ്മേളനം നടത്തിയ കരുണാകരനോ? "ഓ അത്‌ വെറും പബ്ലിസിറ്റി സ്റ്റണ്ടല്ലേ, യതാര്‍ഥത്തില്‍ കോണ്‍ഗ്രസ്സിന്റെ രണ്ട്‌ കേന്ദ്ര മന്ത്രിമാരും അതിനേക്കാള്‍ ബലിയ ഞമ്മടെ സഹമന്ത്രി അയ്മ്മദ്‌ സാഹിബും വിശാരിച്ചിട്ട്‌ നടക്കത്ത കാര്യം, പിന്നാ കരുണാകരന്‍! ഞമ്മടെ ഹര്‍ത്താലിന്റെ ഉസിര്‌ കണ്ട്‌ പ്രധാനമന്ത്രി പോലും ബെരണ്ടുപോയി, അദ്ദേഹം നേരിട്ട്‌ അയ്മ്മദ്‌ സാഹിബിനെ വിളിച്ചു പറയുവാ ജ്ജ്‌ ഹര്‍ത്താല്‌ നിര്‍ത്തിക്കോളീ ഞമ്മളേറ്റൂന്ന്‌! അല്ലാതെ സഭകളോട്‌ ഇടഞ്ഞുനില്‍ക്കുന്ന ഇടതുപക്ഷത്തിന്റെ സച്ചാര്‍ രാഷ്ട്രീയത്തിനോടൊപ്പം ഇക്കഴിഞ്ഞ പെരുന്നാളിന്റെയന്ന് ഞമ്മന്റെ കൂടെ കോയി ബിരിയാണി തിന്നവരെല്ലാം പോകുമോന്നുള്ള പേടിയല്ല കേട്ടോ! അപ്പം ഹര്‍ത്താലിന്റെ ഗുണാഭോക്താക്കളാരായീ? ഇബഡത്തെ ജനങ്ങള്‌ അല്ലാണ്ടാരാ?"

അതുപോലെതന്നെ തമ്മിത്തല്ലി പാവപ്പെട്ട പോലീസുകാരന്റെ കുടുമ്മം വഴിയാധാര്‍മായതുപോരാ പിന്നെ ഒരു ഹര്‍ത്താലും കൂടി പ്രഖ്യാപിച്ചങ്കിലെന്താ ഗുണഭോക്താക്കളാരായീ? ഇവുടുത്ത ജനങ്ങള്‍! അതെങ്ങനെ? "അതോ? ഹര്‍ത്താല്‍ പ്രഖ്യാപിച്ചില്ലായിരുന്നെങ്കില്‍ ഇക്കണ്ട ജനങ്ങളൊക്കെ വീട്ടിലിരിക്കാതെ ചങ്ങനാശ്ശേരിലെങ്ങാനും ഇറങ്ങിനടന്നിരുന്നെങ്കില്‍ പോലീസ്‌ കലികയറി കണ്ണില്‍ കണ്ടവരെ തല്ലിയിരുന്നെങ്കില്‍ ആരുസമാധാനം പറയുമായിരുന്നു?" അത്രയ്ക്കുവലിയ ഒരു പ്രശ്നം ഒഴിവായില്ലേ? അതുപോലെ തന്നെ കേരളപ്പിറവിദിനത്തില്‍ ബി.ജെ.പി നടത്താന്‍ പോകുന്നതല്ലേ ശരിക്കും ഹര്‍ത്താല്‌! ഇക്കണ്ടതൊക്കെ സാമ്പിള്‍ മത്രം. ആഹര്‍ത്താലോടുകൂടി പാലക്കാട്‌ ഡിവിഷന്‍ കൂടാതെ ഒരു റെയില്‍വേ ഡിവിഷനും സോണും കൂടി ചിലപ്പോള്‍ ലാലു അനുവദിച്ചേക്കും,കഴിഞ്ഞപ്രാവശ്യം ബാംഗളൂരിലേക്ക്‌ പുതിയ ട്രെയിന്‍ അനുവദിച്ചതുപോലെ! മാത്രമല്ല സേലം ഡിവിഷന്‍ ചിലപ്പോള്‍ വയനാട്ടിലേക്ക്‌ മാറ്റനും സാധ്യതയുണ്ട്‌, ചെറിയ കാര്യമാണോ? ഗുണഭോക്താക്കളാരായീ? പാലക്കാടിനെ വെട്ടിമുറിച്ച്‌ കൊണ്ടുപോകുന്നത്‌ മന്ത്രി വേലുവും, തമിഴ്‌നാടുമല്ലേ ഹര്‍ത്താല്‍ അവിടെയായിക്കൂടേ എന്നോ?"നല്ലകാര്യമായി ഇക്കാര്യവും പറഞ്ഞങ്ങോട്ട്‌ ചെന്നാല്‍! തലപോയാലും നാടിന്റെ വികസനക്കാര്യത്തില്‍ തമിഴന്മാരൊറ്റക്കെട്ടാ! ഈവക ഹര്‍ത്താലൊന്നും അവരുടെ അടുത്ത്‌ നടക്കില്ല ചേട്ടാ. വേണമെങ്കില്‍ കേരളത്തിലേക്കുവരുന്ന വാഹനങ്ങള്‍ തടയാം, അതിന്‌ ചിലപ്പോള്‍ അവരേയും കിട്ടിയേക്കും, കാരണം പക്ഷേ തിരിച്ചുപറയണമെന്നുമാത്രം!"

ചങ്ങനാശേരിയില്‍ നടന്ന ഹര്‍ത്താലിനെ എന്തുകൊണ്ട്‌ മാതൃകയാക്കിക്കൂടാ എന്നതാണ്‌ ചോദ്യം! അതായത്‌ കൊലയുടെ ഉത്തരവാദിത്വം പരസ്പരം ആരോപിച്ചുകൊണ്ട്‌ ഇടതുപക്ഷം ചങ്ങനാശ്ശേരി ടൗണിലും, ബി.ജെ.പി കോട്ടയം ജില്ലയിലും ഹര്‍ത്താലിനാഹ്വാനം ചെയ്തപ്പോള്‍ അതാവരുന്നു ,മറ്റൊരു കഠിനമായ ആഹ്വാനം കോണ്‍ഗ്രസ്സിന്റെ വക! ചങ്ങനാശ്ശേരി താലൂക്കിലാണ്‌ അവര്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചുകളഞ്ഞത്‌ കാരണമോ ക്രമസമാധാന തകര്‍ച്ചയും! അങ്ങനെ വളരെയധികം പ്രത്യേകതകള്‍ നിറഞ്ഞതാണ്‌ ഈ ഹര്‍ത്താല്‍. എല്‍.ഡി.എഫും, ബി. ജെ.പിയും പരസ്പരം തലതല്ലികീറുന്ന അവസ്ഥയിലും ഒരു ഹര്‍ത്താലിന്റെ പേരില്‍ ഒരു യോജിപ്പുണ്ടാകുന്നുവെങ്കില്‍ അതു നല്ലതല്ലേ? (അത്‌ ഒരേ ദിവസം ഒരേ സ്ഥലത്ത്‌ ഒരേ കാരണവും!) അതിന്‌ കോണ്‍ഗ്രസ്സ്‌ പിന്തുണയ്ക്കുകകൂടി ചെയ്താല്‍! വളരെ മഹനീയ മായൊരു മാതൃകയാണിത്‌. ഇനിയുള്ള ഹര്‍ത്താലുകളിലും കൂടി ഇത്തരം അനുകരണീയമായ മാതൃകകള്‍ പരീക്ഷിക്കാം. ഇപ്പറഞ്ഞ മൂന്ന് രാഷ്ട്രീയ സഖ്യങ്ങളും ഒന്നിച്ച്‌ ഒരു കൂട്ടായ്മയിലൂടെ ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുകയും, മാസത്തില്‍ ഒന്നോ രണ്ടോ ദിവസങ്ങള്‍ മുന്‍കൂട്ടിത്തന്നെ ഇത്തരത്തില്‍ ഹര്‍ത്താലുകള്‍ക്കായി തിരഞ്ഞെടുക്കുകയും കൂടി ചെയ്താല്‍ ഗുണഭോക്താക്കള്‍ക്കും അതിനനുസരിച്ച്‌ ജീവിതം ചിട്ടപ്പെടുത്താം, അസുഖമുള്ളവര്‍ നേരുത്തേ തന്നെ സൗകര്യങ്ങളുള്ള ആശുപത്രികളില്‍ ഒരു ദിവസം മുന്‍പേ അഡ്മിറ്റാകുകയും, അസുഖം വരുമെന്ന് ഉള്‍വിളിയുള്ളവര്‍ക്ക്‌ ആശുപത്രി പരിസരത്തുതന്നെ ചുറ്റിപ്പറ്റി നില്‍ക്കാം, ദൂരെ സ്ഥലങ്ങളില്‍ പോകാനുള്ളവര്‍ക്ക്‌ റെയില്‍വേ സ്റ്റേഷന്‍ , എയര്‍പോര്‍ട്ടുകള്‍ക്കടുത്ത്‌ മുന്‍കൂട്ടി താമസം സൗകര്യപ്പെടുത്താം.ഇത്തരം ഹര്‍ത്താല്‍ ദോഷമുള്ള മുഹൂര്‍ത്തങ്ങള്‍ വിവാഹങ്ങാളിനിന്നൊഴിവാക്കാം അങ്ങനെ പലതും. അതുപോലെ പാല്‍ പത്രം എന്നിവയൊക്കെ ഒഴിവാക്കിയെന്ന മനസ്സാക്ഷിക്കുത്തില്‍ നിന്നും ആഹ്വാനം ചെയ്യുന്നവര്‍ക്കും മോചനം കിട്ടും, അതായത്‌ പാല്‍ നേരുത്തേ സ്റ്റോക്കു ചെയ്യുകയും തലേദിവസം തന്നെ പിറ്റേ ദിവസത്തെ പത്രം കൂടി തയ്യാറാക്കി (മനോരമ ഇതിന്റെ പരീക്ഷണത്തിലാണെന്ന് കേള്‍ക്കുന്നു)വീട്ടിലെത്തിക്കുകയും ചെയ്താല്‍. സിവില്‍ സപ്ലസിന്റെ മുന്നിലുള്ള വലിയ ക്യൂ കാരണമുണ്ടാകുന്ന പ്രശനങ്ങളും ഒഴിവാക്കാം. മാത്രമല്ല ഇത്തരത്തില്‍ ഒരു വര്‍ഷത്തെ മുഴുവന്‍ ഹര്‍ത്താല്‍ സാധ്യതാ ദിനങ്ങളും ചുവന്ന നിറത്തില്‍ അച്ചടിച്ച കലണ്ടര്‍ ലഭ്യമാകുന്നതോടെ ഹര്‍ത്താല്‍ ആഘോഷിക്കാനുള്ള സാവകാശവും ലഭ്യമാകുന്നു. ഉദാഹരണാത്തിന്‌ മുന്‍പൊക്കെ അമാവാസി ദിവസം രാത്രി പത്തുമണിയ്ക്ക്‌ ശേഷം പോലും നാളെ പെരുന്നാളാണ്‌ രാത്രി ഒന്‍പതരയ്ക്ക്‌ എങ്ങാണ്ട്‌ എങ്ങാണ്ട്‌ 'മാസപ്പിറവി' കണ്ടു എന്നൊക്കെപ്പറഞ്ഞ്‌ തക്ബീര്‍ വിളികളോടെ രണ്ടു ദിവസങ്ങളില്‍ പെരുന്നാള്‍ ആഘോഷിച്ചിരുന്നവര്‍ പോലും ആഘോഷങ്ങളുടെ പൊലിമയെ ബാധികുമെന്നതിരിച്ചറിവില്‍ ഇപ്പോള്‍ മാസപ്പിറവി ഒന്നിച്ചു തന്നെ കാണാനും കാണാതിരിക്കാനും ഒരേ ദിവസം തന്നെ കേരളമൊട്ടാകെ ആഘോഷിക്കാനും തുടങ്ങിയെന്നത്‌ ഇതിന്‌ തുല്യമായി കാണണം.

കാരണങ്ങളേതുമാകട്ടെ പാര്‍ട്ടികള്‍ ഏതുമാകട്ടെ ഹര്‍ത്താലാഘോഷിക്കാന്‍ തിരഞ്ഞെടുത്ത ദിനങ്ങളുണ്ടായാല്‍ അത്‌ ഒരു വലിയ കുതിച്ചുചാട്ടമായിരിക്കും ഈ മേഘലയില്‍. ബന്ദ്‌ നിരോധിച്ചപ്പോള്‍ ലോകരെ ഹര്‍ത്താല്‍ പരിചയപ്പെടുത്തിയ കേരളത്തിനുതന്നെ ഇത്‌ പ്രാവര്‍ത്തികമാക്കിക്കൊണ്ട്‌ ഈപുതിയ പരീക്ഷണത്തിന്‌ തുടക്കമിടാവുന്നതേയുള്ളൂ. ഇതിനായി ഒരു ഏകീകൃത ഹര്‍ത്താല്‍ നിയമം നിയമസഭയില്‍ പാസ്സാക്കുകയോ ഒരു ഓര്‍ഡിനന്‍സായി ഇറക്കാവുന്നതോ ആണ്‌. ഗുണ്ടാനിയമത്തില്‍ നിന്നും രാഷ്ട്രീയക്കാരെ ഒഴിവാക്കിയതുപോലെ ചില നൂതന പരിഷ്കാരങ്ങളുമാകാം. സ്വാശ്രയ വിദ്യാഭ്യാസ നിയമത്തെക്കാളുമെല്ലാം നമുക്കിന്ന് അത്യാവശ്യം ഇത്തരം ഏകീകൃത ഹര്‍ത്താല്‍ നിയമമാണ്‌!

Sunday, October 21, 2007

പ്ലാസ്റ്റിക്‌ നിരോധനവും പൊട്ടന്റെ മാക്കൊട്ടയും!

വരണ്ടും തമ്മില്‍ എന്ത്‌ ബന്ധം? ആരാ ഈ പൊട്ടന്‍? പറയാം. പൊട്ടന്‍ എന്നുപറഞ്ഞാല്‍തനി ചെവികേള്‍ക്കാന്‍ പാടില്ലാത്ത ഒരു പഴയ പൊട്ടന്‍, സംസാരിക്കാന്‍ കഴിയാത്തത്‌ ഒരു പക്ഷേ ജനിച്ചിട്ട്‌ ഇതുവരെ ഭൂമിയിലെ ശബ്ദങ്ങളൊന്നും കേട്ടിട്ടില്ലാത്തതിനാലാകാം.എന്താ ഇപ്പോള്‍ പൊട്ടനെക്കുറിച്ച്‌ ഓര്‍ക്കാന്‍? കാരണം മറ്റൊന്നുമല്ല നാട്ടിലിപ്പോള്‍ നടപ്പാക്കികൊണ്ടിരിക്കുന്ന പ്ലാസ്റ്റിക്‌ നിരോധനം തന്നെ. പ്രത്യേകിച്ച്‌ പണിയൊന്നുമില്ലാതെ സമയം തള്ളി നീക്കാനായി ഇന്നലെ രാത്രി ചാനലുകള്‍ തോറും മറിച്ചുനോക്കുമ്പോള്‍ ന്യൂസ്‌ ചാനലില്‍ പ്ലാറ്റിക്‌ നിരോധനത്തിന്റെ നിരര്‍ഥകതയെക്കുറിച്ച്‌ വ്യാപാരികളുടെ പ്രതിനിധിവാചാലനാകുന്നതുകണ്ടപ്പോള്‍വെറുതേ പഴയ പൊട്ടനെക്കുറിച്ചോര്‍ത്തു. ഇന്നിപ്പോള്‍ മുപ്പതുമൈക്രോണില്‍ കുറവുള്ള ബനിയന്‍ കിറ്റുകള്‍ കിട്ടാത്തതുകാരണം(ചുവടുവെട്ടിയാല്‍ റിയാലിറ്റി ഷോകളില്‍ ബനിയനായി പരീക്ഷിക്കാം) മത്സ്യമാര്‍ക്കറ്റില്‍ നിന്നും മീന്‍ പോലും ആളുകള്‍ വാങ്ങുന്നില്ലെന്നും അതുകൊണ്ട്‌ കേരളത്തിലുള്ളവരെല്ലാം ഇപ്പോള്‍ മീന്‍കറി കൂട്ടാനാകാതെ വിഷമിക്കുകയാണെന്നും, മീന്‍ വില്‍ക്കുന്നവരും കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികളടക്കമുള്ളവരും പണിയില്ലാതെ വെറുതേ മാനത്തോട്ടുനോക്കിയിരിപ്പാണെന്നുമറിഞ്ഞപ്പോഴാണ്‌ പത്തിരുപതുകൊല്ലം മുന്‍പ്‌ അതും ഈവക ബന്യനുകള്‍ സാധാരണമാകുന്നതിനും മുന്‍പ്‌ പൊട്ടന്‍ ചെയ്തിരുന്ന മഹത്തായ സേവനത്തെക്കുറിച്ചോര്‍ത്തത്‌.

അക്കാലത്ത്‌ നാട്ടിലെ ചന്തയില്‍ ഓലചുന്താണികൊണ്ട്‌ മനോഹരമായ കിറ്റുകള്‍ (നാടന്‍ഭാഷയില്‍ ഇതിന്‌ മാക്കൊട്ടയെന്നുപറയും) നിര്‍മ്മിച്ച്‌ നാലണയ്ക്കും എട്ടണയ്ക്കും വിറ്റിരുന്നയാളാണ്‌ പൊട്ടന്‍. എത്രയോ ആയിരം മാക്കൊട്ടകള്‍ പിറവിയെടുത്ത ആകരവിരുതില്‍ നിമിഷങ്ങള്‍കൊണ്ട്‌ ചെറുതും വലുതുമായ സുന്ദരന്‍ മാക്കൊട്ടകള്‍ ജന്മമെടുക്കുന്നതുകാണാന്‍ ഒരു പ്രത്യേക ചന്തം തന്നെയായിരുന്നു. എത്രായിരം 'ഉച്ച-രാത്രങ്ങളില്‍' ആയിരക്കണാക്കിനു ആണുങ്ങള്‍ക്കും, പെണ്ണുങ്ങള്‍ക്കും, യുവതീയുവാക്കള്‍ക്കും, മീന്‍കറിയുടെ രുചിയൂറും നിമിഷങ്ങളും,കൊച്ചു കുഞ്ഞുങ്ങളെ മീനിന്റെ നുള്ളു കാട്ടികൊതിപ്പിച്ച്‌ ഉരുളചോറിന്റെലോകത്തേയ്ക്ക്‌ ആനയിച്ചിരുന്ന അമ്മമാര്‍ക്കും, മീനിട്ട പുളിയാണമില്ലാതെ ഒരുരുളയുമിറിങ്ങാത്ത മൂപ്പിലാക്കന്മാര്‍ക്കും, ഞങ്ങളുടെ നാട്ടിലെ പാവപ്പെട്ട മീന്‍ കച്ചവടക്കാര്‍ക്ക്‌ നിത്യവൃത്തികഴിയാനുള്ള മാര്‍ഗ്ഗവും ഒരുക്കിയിരുന്ന പത്തെഴുപതുവയസ്സുവരുന്ന മഹാനുഭാവനായ ഒരു വൃദ്ധന്‍, പാവം! ഇന്നു ജീവിച്ചിരിക്കുന്നുണ്ടോ ആവോ. ചെവികേള്‍ക്കാത്തതുകൊണ്ട്‌ തിരിച്ചൊന്നും കേള്‍ക്കേണ്ടിവരില്ലെന്നും ഉറപ്പുള്ളതുകൊണ്ടാവണം പ്രായഭേദമന്യേ എല്ലാവരും അദ്ദേഹത്തെ പൊട്ടനെന്നുവിളിച്ചു.

റ്റീവിയില്‍ ചര്‍ച്ചിച്ച മഹാനുഭാവന്റെ പേരുമറന്നുപോയെങ്കിലും ഞാനൊരിക്കലും പൊട്ടനെമറക്കില്ല! എന്നും ഉച്ചതിരിഞ്ഞ്‌ പത്തുകെട്ടിനടുത്ത്‌ ഓലയും,രണ്ടുപ്ലാവ്‌ കോതിയിറക്കിയ തൂപ്പുമായി കച്ചവടത്തിനെത്തുന്ന, കൊച്ചുപിള്ളാരോട്‌ പല്ലില്ലാത്തമോണകാട്ടിച്ചിരിക്കുന്ന, ഉടുപ്പിടാത്ത, അനുസരണയില്ലാത്ത നരച്ചമുടിയുമായി ഒരുമുഷിഞ്ഞ ഒറ്റത്തോര്‍ത്തുമാത്രമുടുത്ത്‌ ചന്തയ്ക്കകത്തെ പഞ്ചായത്തുകിണറിന്‌ വെയിലുമറഞ്ഞിരിക്കുന്ന ഒട്ടിയ കവിളുകളുള്ള പൊട്ടന്‍. പത്താമുദയമായാലും, അല്ലാത്ത ഉദയമായാലും വെയിലിന്റെ ആയിപ്പം മാറുന്നതനുസരിച്ച്‌ പൊക്കമുള്ള കല്‍ക്കെട്ടുള്ള കിണറിന്റെ ചുറ്റുവട്ടത്തെ കുമ്മായത്തറയിലെവിടെയെങ്കിലുമിരുന്ന് മാക്കൊട്ടനെയ്യുന്ന, തൂപ്പ്‌ വില്‍കുന്ന പൊട്ടന്‍. പിള്ളാരോട്‌ എന്തോ പൊട്ടനു വലിയ കാര്യമായിരുന്നു ചിലപ്പോള്‍ ദേഷ്യവും അവരോട്‌ തന്നെ!അഞ്ചുപൈസയ്ക്ക്‌ കിട്ടിയിരുന്ന കടിച്ചീമ്പുന്ന പുളിച്ചിമാങ്ങയും കയ്യില്‍ പിടിച്ച്‌ പൊട്ടന്റെയടുത്തു കൗതുകത്തോടെ നില്‍ക്കുന്ന ചെറുകൂട്ടം. ഈകുസൃതികൂട്ടത്തെക്കാണുമ്പോള്‍ പൊട്ടന്‌ എന്തോ ഒരു വലിയ ആവേശമാണ്‌! കൈകളുടെ വേഗം കൂടും, മാക്കൊട്ടകളുടെ എണ്ണവും, കണ്ണുകളുടെ തിളക്കവും. പിന്നെ പല്ലില്ലാത്ത മോണകാട്ടിചിരിക്കും.നാലണയുടെ മാക്കൊട്ട കൊച്ചുപിള്ളാര്‍ക്ക്‌ മാത്രം പതിനഞ്ചുപൈസയ്ക്കും കൊടുക്കും, ബാക്കി പത്തുപൈസയ്ക്ക്‌ രണ്ട്‌ മാങ്ങകിട്ടുമ്പോള്‍ അതുവലിയ ഡിസ്കൗണ്ട്തന്നെയായിരുന്നു. പൊട്ടനുതിരക്കുകൂടുമ്പോള്‍ പിള്ളാരെവേണ്ടുന്നപോലെഗൗനിക്കാതെവരുമ്പോള്‍ അവര്‍തന്നെ പൊട്ടനെ മൂക്ക്‌ ചൊറിഞ്ഞുകാണിക്കും ഇതാണ്‌ പൊട്ടന്‍ അവരോടുതന്നെ വഴക്കുകൂടാന്‍ കാരണം. പക്ഷേ അടുത്തദിവസം തന്നെരണ്ടുകൂട്ടരും അതെല്ലാം മറക്കും വീണ്ടും ചങ്ങാത്തം തുടരും.പിന്നെയുള്ളത്‌ പൊട്ടനെ സോപ്പിട്ട്‌ ഉണ്ടാക്കിപ്പിയ്ക്കുന്ന ഓലപ്പന്താണ്‌. പിള്ളാരെത്രപാടുപെട്ടുണ്ടാക്കിയാലും ആ പന്തിന്‌ നാലുവശമേ കാണൂ എന്നാല്‍ പൊട്ടന്‍ അകത്ത്‌ 'തീറ്റ്‌'വെച്ചുണ്ടാക്കിയെടുക്കുന്ന പന്തുകള്‍ക്ക്‌ ആറുവശമെങ്കിലും ചുരുങ്ങിയതുകാണുമെന്നുമാത്രമല്ല നല്ല വലിപ്പവുമുണ്ടാകും. അതുവെച്ച്‌ ഏറുപന്തോ സ്ക്വയറോ കളിച്ചാല്‍ ഒരേറുകൊണ്ടാല്‍ ഒന്നൊന്നര ഏറായിരിക്കുമത്‌.നട്ടപ്പൊറം തെണുത്തുകിടക്കും!

അക്കാലമെല്ലാം പോയിമറഞ്ഞു. ഇപ്പറഞ്ഞ ഏറുപന്തും ടെസ്റ്റും, വണ്‍ഡേയുമെല്ലാം കാലംകഴിഞ്ഞു,ഇത്‌20-ട്വൊന്റിയുഗം.എന്റെനാട്‌ പഴയ പൊട്ടന്റെ ബാസ്കറ്റില്‍നിന്നും ഒത്തിരിപുരോഗമിച്ചു. പിന്നെയെപ്പോഴോ പതിയെപതിയെ പൊട്ടനും മാക്കൊട്ടയുമെല്ലാം എന്റെ ബോധമണ്ഡലത്തില്‍നിന്നും മാഞ്ഞുപോയിരുന്നു. എന്നുമുതലാണ്‌ ഞാന്‍ ആദ്യമായി സഞ്ചിയില്ലാതെ കയ്യുംവീശി ചന്തയിലേക്ക്‌ പോയിതുടങ്ങിയത്‌? മാക്കൊട്ടയിലല്ലാതെ മീന്‍ വാങ്ങിത്തുടങ്ങിയത്‌? എന്നാണ്‌ പൊട്ടനെ മറന്നുപോയത്‌? ബട്ടണ്‍സ്‌ഒന്നുമില്ലാതെ ഉടുത്തുവെച്ചുകൊണ്ട്‌നടന്നിരുന്ന കളസത്തില്‍ നിന്നും മദ്രസയില്‍ പോയിരുന്ന കാലത്തെ അരമുണ്ടിലേക്കോ, കാല്‍ നടയില്‍നിന്നും സൈക്കിളിലേക്കു പുരോഗമിച്ചപ്പോഴോ? ആ...വ്യക്ത്മായി ഓര്‍മ്മയില്ല. പക്ഷേ പൊട്ടനെ മറന്നുകഴിഞ്ഞിരുന്നു മാക്കൊട്ടയേയും. പിന്നെപ്പിന്നെ പ്ലാസ്റ്റിക്ക്‌ സഞ്ചികള്‍ എന്റെദിവസങ്ങളിലൊഴിച്ചുകൂടാനാകാത്ത ഭാഗമായി മാറിക്കഴിഞ്ഞിരുന്നു. ഈകവറുകളാണ്‌ എന്നെ ഏതുനേരത്തും എന്തുവാങ്ങാനും ഏതുചന്തയിലെ ഏതുകടയിലേക്കും കയ്യും വീശി കയറിചെല്ലാന്‍ പ്രാപ്തനാക്കിയത്‌.ആദ്യകാലങ്ങളില്‍ മീന്‍ വാങ്ങുന്നതിനുവേണ്ടി അമ്പതുപൈസമുടക്കി എന്നുമോരോ കവറുകള്‍ വാങ്ങുന്നതിനുപകരം മീന്‍കവര്‍ വീട്ടില്‍ കൊണ്ടുപോയി കഴുകി വെയിലത്തിടും, ചെറിയ മണമുണ്ടായിരിക്കുമെന്നേയുള്ളൂ പക്ഷേ ഒന്നുരണ്ടുദിവസത്തേക്കുകൂടി അതുകൊണ്ടഡ്ജസ്റ്റുചെയ്യാം! പക്ഷേ പിന്നെപ്പിന്നെ അതും മാറി.ആവശ്യമുള്ളപ്പോഴൊക്കെ കടക്കാരന്‍ ഈ വക കവറുകളില്‍ സാധങ്ങള്‍ പൊതിഞ്ഞുതരണമെന്നത്‌ എന്റെ മൗലികാവകാശമായിമാറി.ന്യൂനപക്ഷാവകാശം എന്നൊക്കെ പറയുന്നതു പോലെതന്നെ! ഒരുകവര്‍ പാലുവാങ്ങിയാല്‍ പോലും അത്‌ ചോദിക്കേണ്ടകാര്യമില്ല ഒരു പ്രത്യേകം കവറിലിട്ടുതന്നെ കിട്ടണം. പലവിധ 'വ്യജ്ഞനങ്ങള്‍' വാങ്ങുമ്പോള്‍ പരമാവധികവറുകളില്‍ കിട്ടാന്‍ ഞാന്‍ എന്നും ശ്രദ്ധാലുവായിരുന്നു. ചിലസമയങ്ങളില്‍ കടക്കാരന്റെ അശ്രദ്ധ ഇടപെട്ടുതിരുത്തി വേറേകവറിലിട്ടുവാങ്ങി. ഒടുവില്‍ കവറുകള്‍ കുന്നുകൂടി, കവറുകള്‍ക്കുമീതേ കവറുകള്‍. നോക്കുന്നിടം പാടേ കവറുകള്‍!ഈകവറുകളില്ലാത്തലോകം! ഹോ ചിന്തിച്ചിട്ടുതന്നെ പേടിയാകുന്നു.

നാട്ടില്‍ ഗുനിയാപടര്‍ന്നെന്നുകരുതി പാവം കവറുകളും അതുണ്ടാക്കുന്നവരും അതുള്ളതുകൊണ്ടുമാത്രം ഉപജീവനം നടത്തുന്നവരും, അതിനുകിട്ടുന്ന സബ്സിഡികള്‍കൊണ്ടുമാത്രം നിന്നുപിഴയ്ക്കുന്ന റിലയന്‍സ്‌ പോലെയുള്ള കുടില്‍ വ്യവസായങ്ങളും എന്തുപിഴച്ചു? ഇത്‌ ഇവിടെ ഉത്പാദിപ്പിക്കാന്‍ പാടില്ലന്നല്ലേ നിയമത്തിലുള്ളൂ? ഇതേ മൈക്രോണില്‍ തന്നെയുള്ള പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ ഉണ്ണിയപ്പവും വടയുമെല്ലാം തമിഴ്‌നാട്ടില്‍നിന്നും വരുന്നതോ? വ്യാപാരപ്രതിനിധിയുടെ ചിന്തോദ്ദീപകമായ ചോദ്യംകേട്ട്‌ ചിന്തയില്‍നിന്നും ഞെട്ടിയുണര്‍ന്ന എന്റെവിരലറിയാതെ റിമോട്ടിലമര്‍ന്നു... അടുത്തചാനലിലെന്തായിത്‌? ങേ?!! കപ്പല്‍ കയറി കണ്ടയിനറില്‍ വന്ന സായിപ്പിന്റെ...??? ങേ..!! ആണവകരാറും അമേദ്യമിറക്കുമതിയും..?? സൈനിക സഹകരണവും...?? തരക്കേടില്ല...!! ഇതിനെയൊക്കെ എതിര്‍ക്കാന്‍ ചില ഭോഷന്മാരും!! ഇതൊക്കെതന്നെയല്ലേ പുരോഗതി പുരോഗതിയെന്നുപറയുന്നത്‌.

'പ്രൊക്രൂസ്റ്റസ്സുപുനര്‍ജീവിച്ചു പരിണാമങ്ങളിലൂടെ' എന്ന് വയലാര്‍ എഴുതിവെച്ചതുപോലെ പൊട്ടന്മാരും പുനര്‍ജ്ജീവിച്ചു കവറുല്‍പാദകരിലൂടെ! പക്ഷേ പഴയ പൊട്ടന്മാരിന്നുമുണ്ടായിരുന്നെങ്കില്‍! ആ 'ഹാന്‍ഡിക്രാഫ്റ്റ്‌' ഉപയോഗിക്കാന്‍ എനിയ്ക്ക്‌ നാണക്കേടില്ലായിരുന്നെങ്കില്‍, എന്ന് വെറുതേ ആശിച്ചുപോയി.

Saturday, September 22, 2007

ജുഡീഷ്യറിയിലെ ആഭിചാരങ്ങള്‍

സുപ്രീംകോടതിമുന്‍ ചീഫ്ജസ്റ്റീസ്‌ വൈ.കെ സഭര്‍വാളിനെതിരേ 'അപകീര്‍ത്തികരമായ' വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചേന്നരോപിച്ച്‌ 'മിഡ്‌ ഡേ' സായാഹ്നപത്രത്തിന്റെ എഡിറ്ററും, കാര്‍ട്ടൂണിസ്റ്റുമടക്കം നാലുമുതിര്‍ന്ന പത്രപ്രവര്‍ത്തകരെ ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്‌(രണ്ടംഗ ജഡ്ജിംഗ്‌ പാനല്‍) നാലുമാസത്തെ തടവിനുശിക്ഷിക്കുകയും, ജാമ്യം നല്‍കണമെന്ന സുപ്രീംകോടതിനിര്‍ദ്ദേശത്തില്‍ ജാമ്യമനുവദിക്കുകയുംചെയ്തു.പ്രതികള്‍ ഉന്നത്‌ നീതിപീഠത്തിന്റെ പ്രതിച്ഛായ തകര്‍ത്തുവെന്നും നാലുമാസത്തെ തടവ്‌ നീതിയുക്തമാണെന്നും ഡിവിഷന്‍ബെഞ്ച്‌ പറഞ്ഞു-- മാതൃഭൂമി വാര്‍ത്തയില്‍നിന്നും

ഉന്നത്‌ നീതിപീഠത്തിന്റെപ്രതിച്ഛായതകര്‍ക്കുന്നവിധത്തില്‍ ഇത്രയ്ക്കും പെരിയ കടും കൈയെന്താണ്‌ ഇവര്‍ ചെയ്തത്‌?സഭര്‍ബാള്‍ ചീഫ്‌ ജെസ്റ്റീസായിരുന്നകാലത്ത്‌ റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്സുകാരായ മക്കളെ സഹായിക്കുന്നതരത്തില്‍ വിധിപ്രസ്താവങ്ങള്‍ നടത്തിയെന്ന പത്ര റിപ്പോര്‍ട്ടിനെതിരേയാണ്‌ കോടതി സ്വയമേധയാ കേസെടുത്തത്‌. തങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്ത വാര്‍ത്തയാണ്‌ സത്യമെന്നും ശിക്ഷകൊണ്ട്‌ തങ്ങളെ നിര്‍വീര്യമാക്കനകില്ലെന്ന് വിധി കേട്ട'പ്രതികള്‍' പ്രതികരിച്ചുവെന്നുമാണ്‌ പത്രറിപ്പോര്‍ട്ട്‌.
പത്രറിപ്പോര്‍ട്ട്‌ കണ്ട്‌ ഇതിലൊരു പ്രതികരണം നടത്തിയാല്‍ അതുചിലപ്പോള്‍ കോടതിയലക്ഷ്യമെന്ന് വ്യാഖ്യാനിച്ചേക്കാമെങ്കിലും അന്തസ്സുള്ള ഒരു ഇന്‍ഡ്യന്‍ പൗരനെന്നുള്ള നിലയില്‍ എനിക്കും ചിലത്‌ പറയാതിരിക്കാന്‍ വയ്യ.

എന്താണ്‌ ഇന്‍ഡ്യയുടെ പരമോന്നത നീതിപീഠത്തിന്‌ അപമാനകരമായത്‌? മുന്‍ ചീഫ്‌ ജസ്റ്റീസിനെതിരേ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചതോ? ഇവിടെ സ്വജനപക്ഷപാതം അവര്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍(ഞാന്‍ കണ്ടിട്ടില്ല)വിമര്‍ശിച്ചതിന്‌ നാലുമാസം കോടതിയലക്ഷ്യത്തിന്‌ ശിക്ഷിച്ചതെങ്കില്‍ ഇന്‍ഡ്യന്‍ നീതിന്യായ വ്യവസ്തയിലെ "20 ശതമാനം ജഡ്ജിമാരും അഴിമതികാരാണെന്ന്" ജസ്റ്റീസ്‌ ബറൂച്ച പറഞ്ഞതിന്‌(മാതൃഭൂമി ഏപ്രില്‍ 17, 2005)അദ്ദേഹത്തെ എത്രകാലത്തെ തടവിനുശിക്ഷിക്കണം? ഇതില്‍നിന്നുതന്നെ കോടതിയുടെ ഇരട്ടത്താപ്പ്‌ വ്യക്ത്മല്ലേ? ഇതുമറ്റാരെങ്കിലും ചെയ്ത ഒരു പ്രസ്താവനയായിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി? പത്രം ഉന്നയിച്ച്‌ ആരോപണങ്ങളില്‍ എന്തെങ്കിലും കഴമ്പുണ്ടോ എന്ന് അന്വേഷിച്ച്‌ ഉണ്ടെങ്കിലും ഇല്ലെങ്കിലും അതിന്‌ നീതിന്യായവയവസ്ഥയുടെ അന്തസ്സിന്‌യോജിച്ചവിധത്തില്‍ ഉചിതമായ നടപടിയെടുക്കുകയായിരുന്നില്ലേ ഉന്നത നീതിപീഠത്തിന്റെ അന്തസ്സിന്‌ ചേര്‍ന്ന നടപടി?

കൈക്കൂലി വാങ്ങുന്നതുമാത്രമാണോ അഴിമതി? സ്വജനപക്ഷപാതമെന്നത്‌ അത്‌ സമൂഹത്തിനെയൊന്നകെ ബാധിക്കുന്ന തരത്തില്‍ തീരുമാനങ്ങളെടുക്കാന്‍ കഴിവുള്ള ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന ആരുകാണിച്ചാലും അതിന്‌ അഴിമതിയേക്കാളും വലിയ പ്രത്യാഘാതങ്ങള്‍ സമൂഹത്തിലുണ്ടാക്കും.

മറ്റൊരു പ്രമുഖ മലയാളദിനപത്രത്തില്‍ രണ്ടു വര്‍ഷം മുന്‍പ്‌ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയെക്കുറിച്ച്‌ റ്റി.സി ഉലഹന്നാന്റെ 'ജുഡീഷ്യറിയുടെ ആഭിചാരങ്ങള്‍' എന്ന പുസ്തകത്തില്‍ ഇപ്രകാരം പരാമര്‍ശിക്കുന്നു "ജുഡീഷ്യറിയിലെ അഴിമതി വര്‍ദ്ധിച്ചുവരുന്നുവെന്ന ആക്ഷേപം പലകോണുകളില്‍ നിന്നും ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ രാഷ്ട്രപതിയാവശ്യപ്പെട്ടുനടന്ന സി.ബി.ഐ അന്വേഷണത്തില്‍ ഹൈക്കോടതികളിലെ 17 ജഡ്ജിമാര്‍ അഴിമതിക്കാരാണെന്ന് അറിയാന്‍ കഴിഞ്ഞുവെന്നും തുടര്‍ന്ന് ഇതു സംബന്ധിച്ച്‌ രാഷ്ട്രപതി ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സുപ്രീംകോടതി ചീഫ്‌ ജസ്റ്റീസിനോട്‌ ആവശ്യപ്പെട്ടു വെന്നുമെന്നാല്‍ സീനിയര്‍ ജഡ്ജിമാരൊക്കെ സഹപ്രവര്‍ത്തകര്‍ക്കെതിരേ അന്വേഷണം നടത്താന്‍ വിസമ്മതിച്ചുവെന്നും" പത്രം റിപ്പോര്‍ട്ട്‌ ചെയ്തതായി തിയതിസഹിതം പറഞ്ഞിട്ടുണ്ട്‌(പേജ്‌ നമ്പര്‍ 20).ഇതുകൂടാതെ ന്യായാധിപന്മാരുടെ ഒട്ടനവധി നാറിയ അഴിമതിക്കഥകള്‍ഈ പുസ്തകത്തില്‍ അദ്ദേഹം വിവരിച്ചിട്ടുണ്ട്‌. ഇതൊന്നും കേവലം കെട്ടുകഥയോ, ഭാവനയുടേയോ, ബൗധിക സങ്കല്‍പങ്ങളുടേയോ കണ്ണികള്‍ കൊണ്ട്‌ നെയ്തെടുത്തവചനങ്ങളല്ലെന്നും മുപ്പതുവര്‍ഷത്തെ അഭിഭാഷക ജീവിതത്തിനിടയിലുലഹന്നാനുണ്ടായ അനുഭവങ്ങളാണ്‌ ഓരോവാക്കിലും നിറഞ്ഞുനില്‍കുന്നതെന്നും അവ ഞെട്ടിക്കുന്നതാണെന്നും അവതാരികയിലൂടെ സാക്ഷ്യപ്പെടുത്തുന്നത്‌ മറ്റാരുമല്ല നീതിന്യായ വ്യവസ്തയിലെ മാന്യതയുടെ മുഖവും മനുഷ്യാവകാശസംരക്ഷ്ണത്തിന്റെ തളരാത്ത പോരാളിയുമായ ആദര‍ണീയനായ ജസ്റ്റിസ്‌ വി.ആര്‍.കൃഷ്ണയ്യരാണ്‌. ഇനി ഈ പുസ്തകം മലയാളത്തിലായതിനാല്‍ ഡല്‍ഹി ഹൈക്കോടതി ഇതുകാണാത്തതുകൊണ്ടാകുമോ? അല്ലെങ്കില്‍ പുസ്തകമെഴുതിയയാളും, അവതാരികയെഴുതിയയാളും, പിന്നെ പുസ്തകത്തെക്കുറിച്ച്‌ പ്രതിപാദിച്ച ഇ.എക്സ്‌.ജോസഫുമടക്കമുള്ളയാളുകള്‍ കോടതിയലക്ഷ്യത്തിന്‌ വിചാരണനേരിടേണ്ടിവരുമായിരുന്നോ? അതോ ഇനി മലയാളമറിയുന്ന കേരളാ ഹൈക്കോടതി ഈവിമര്‍ശനങ്ങളെ അംഗീകരിക്കുന്നുവെന്നാണോ?

എന്തിനേയും വിമര്‍ശിക്കാനും, അഴിമതിക്കെതിരേ നടപടിയെടുക്കണമെന്ന് നാഴികയ്ക്ക്‌ നാല്‍പതുവട്ടം ജനങ്ങള്‍ തെരെഞ്ഞെടുത്ത ഭരിക്കുന്ന സര്‍ക്കാരുകളോട്‌ ആവശ്യപ്പെടാനും, അഴിമതിയുടെപേരില്‍ അവയെ ഭത്സിക്കനും അന്വേഷണത്തിനുത്തരവിടാനും കോടതികള്‍ക്കുമാത്രമേ അവകാശമുള്ളോ? ഇത്തരം പത്രവാര്‍ത്തകളിലും അനുഭവസ്ഥരുടെ രചനകളിലൂടെയും മറനീക്കി പുറത്തുവരുന്ന നാണംകെട്ട അഴിമതിക്കഥകള്‍ കോടതികള്‍ക്കുനേരേ വിരല്‍ചൂണ്ടിയാല്‍ മാത്രം എന്തേ തികഞ്ഞ അസഹിഷ്ണുതയോടെ മാത്രം നീതിപീഠം നോക്കിക്കാണുന്നു? അതിനെമാത്രം നീതിപീഠത്തിനെതിരായ അവഹേളനമായി കാണുന്നു? അത്തരം ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് ഇന്‍ഡ്യയിലെ ഒരു ഉന്നതാന്വേഷണ ഏജന്‍സി കണ്ടെത്തിയാലും തുടര്‍ന്നടപടികള്‍ക്ക്‌ ഇന്‍ഡ്യന്‍ ഭരണഘടനയുടെ സംരക്ഷകനായ രാഷ്ട്രപതി ആവശ്യപ്പെട്ടാലും എന്തേ നീതിപീഠത്തിന്‌ അതന്വേഷിക്കുന്നതില്‍മാത്രം ഇത്ര വൈമനസ്യം? ഇത്തരം നടപടികളെക്കുറിച്ച്‌ അന്വേഷണം നടത്തി ഉചിതമായ നടപടികളിലൂടെ ഉയരുന്നതല്ലേ ജുഡീഷ്യറിയുടെ അഭിമാനം? അതിനല്ലേ നീതിയും ന്യായവുമെന്നൊക്കെ പറയുക?

യാതൊരന്വേഷണത്തിനും മുതിരാതെ ഹാജരാക്കുന്ന തെളിവുകള്‍ പരിശോധിക്കാതെ ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നവര്‍ക്കെതിരേ വാളോങ്ങുന്നത്‌ സാധാരണജനങ്ങളുടെ അവസാനപിടിവള്ളിയായ, നീതിപീഠത്തിലുള്ള വിശ്വാസ്യതയ്ക്ക്‌ കോട്ടം തട്ടിക്കാനും, ഉന്നതങ്ങളിലെ,അധികാര ദന്തഗോപുരങ്ങളിലെ അഴിമതി ജനങ്ങളെ അറിയിക്കുകയെന്ന പ്രാധമികവും ജനാധിപത്യപരവുമായ മാധ്യമ സ്വാതന്ത്ര്യത്തിന്റെ വായ മൂടിക്കെട്ടുന്നത്‌ ജനങ്ങള്‍ക്കുവേണ്ടിയെന്ന് അവകാശപ്പെടുന്ന ജനാധിപത്യസംവിധാനത്തിന്റെ നെടുംതൂണായ ജുഡീഷ്യറി തന്നെയാണെന്നത്‌ അത്ഭുതമുണ്ടാക്കുന്നു.

എതുസന്ദേശമാണ്‌ നീതിപീഠം ഇത്തരം വിധികളിലൂടെ നല്‍കുന്നത്‌? നീതിപീഠം തീര്‍ത്തും അഴിമതിരഹിതമാണെന്നോ? അതുകൊണ്ട്‌ മറിച്ച്‌ ചിന്തിക്കുന്നതുപോലും കോടതികളെ അവഹേളിക്കലാകുമെന്നോ?നീതിപീഠത്തിലെ അഴിമതിയെക്കുറിച്ച്‌ ആരും ശബ്ദിക്കരുതെന്നോ? എല്ലാത്തേരം അഴിമതിയ്ക്കും സ്വജനപക്ഷപാതത്തിനുമെതിരായ നീതിപീഠം ഒന്നു വ്യക്തമാക്കിയാല്‍ നന്നായിരുന്നു, അതായത്‌ ഇത്തരത്തില്‍ ഏതെങ്കിലും ഹൈക്കോടതി, സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരേ എന്തെങ്കിലും ആരോപണങ്ങളുണ്ടായാല്‍ അത്‌ എങ്ങനെയാണന്വേഷിക്കുന്നതെന്നും, അതിനുള്ള ശിക്ഷണ നടപടി യെന്തെന്നും സാധാരണജനങ്ങള്‍ക്ക്‌ അറിയാന്‍ കഴിയുമോ?

ഈ സംശയംചോദിച്ചതിനുകാരണം മേല്‍പറഞ്ഞ പുസ്തകത്തിന്റെ 24ആം പേജില്‍ രണ്ടാം പാരഗ്രാഫില്‍ ശ്രീ ഉലഹന്നാന്‍ ഹൈക്കോടതിജഡ്ജിമാര്‍ അഴിമതിനടത്തിയാല്‍ അന്വേഷണം നടത്താന്‍ കഴിയുമോയെന്നും,അന്വേഷണം നടത്തിയാല്‍ അവരെ ശിക്ഷണ നടപടികള്‍ക്ക്‌ വിധേയമാക്കന്‍ കഴിയുമയിരുന്നോയെന്നും ചോദ്യങ്ങളുന്നയിച്ചിരിക്കുന്നത്‌ കണ്ടുകൊണ്ടാണ്‌.മുപ്പതുവര്‍ഷത്തെ വക്കീല്‍ ജീവിതവും അതില്‍ തന്നെ രണ്ടുവട്ടം ഹൈക്കോടതിയില്‍ ഗവണ്‍മന്റ്‌ പ്ലീഡറുമായിരുന്ന ശ്രീ റ്റി.സി ഉലഹന്നാന്‌ ജഡ്ജിമാരെക്കുറിച്ചുള്ള അന്വേഷണത്തിലും ശിക്ഷവിധിക്കലുകളിലും സംശയം തോന്നുന്നുവെങ്കില്‍ എങ്കില്‍......

(തലക്കെട്ടിന്‌ കടപ്പാട്‌: ജുഡീഷ്യറിയിലെ ആഭിചാരങ്ങള്‍-റ്റി.സി.ഉലഹന്നാന്‍, പ്രസാധകര്‍ പെന്‍ബുക്സ്‌)

Monday, August 20, 2007

ഹെല്‍മെറ്റ്‌ ധരിച്ചില്ലെങ്കില്‍ കൊല്ലും?

'ഹെല്‍മെറ്റ്‌ ധരിച്ചില്ലെങ്കില്‍ മരണം ഉറപ്പ്‌' എന്നു വരുത്താന്‍ ശ്രമിക്കുന്നതുപോലെയാണ്‌ കേരളത്തിലെ ഹൈവേ പോലീസിന്റെ ശ്രമം എന്നു തോന്നുന്നു. ഹെല്‍മെറ്റ്‌ ധരിക്കാത്തതിന്റെ പേരില്‍ പോലീസ്‌ ഒരു പാവത്തിനെ 'ചേസ്‌' ചെയ്ത്‌ കൊന്നിരിക്കുന്നു. ഒരു ഒന്നര വയസ്സുകാരിക്ക്‌ തന്റെ അച്ഛനെ നഷ്ടപ്പെട്ടിരിക്കുന്നു. ഒരു യുവതിയെ വിധവയാക്കിയിരിക്കുന്നു. കേരളാ ഹൈക്കോടതിയും, സര്‍ക്കാരും ആള്‍ക്കാരുടെ തല രക്ഷിക്കാന്‍ വേണ്ടി നടപ്പാക്കിയ ഈനിയമംവഴി കിരാതമായ നരനായാട്ടാണ്‌ പോലീസ്‌ നടപ്പാക്കുന്നതെങ്കില്‍ ഇതുകൊണ്ട്‌ ആര്‍ക്കെന്തു പ്രയോജനം? ഹെല്‍മെറ്റിന്റെ ആവശ്യകതയെക്കുറിച്ച്‌ വാദിച്ചിരുന്ന ഒരാളാണ്‌ ഞാനും പക്ഷേ ഇത്തരം നരനായാട്ടുകള്‍ അംഗീകരിക്കാനാകുമോ? എന്തൊരു നിയമ പ്രതിബദ്ധതയാണ്‌ പോലീസിന്‌? ഒരുത്തന്റെ ജീവിതം പൊലിഞ്ഞപ്പോല്‍ തീര്‍ന്നോ കഴപ്പ്‌? പാവം ഒരു ഹെല്‍മെറ്റ്‌ ധരിച്ചില്ലെന്നതിന്റെ പേരില്‍ ഒന്നര കിലോമീറ്റര്‍ സിനിമാസ്റ്റെയിലില്‍ ചേസ്‌ ചെയ്ത്‌ കൊല്ലാനും മാത്രം എന്ത്‌ ക്രിമിനല്‍ കുറ്റമാണ്‌ ആപാവപ്പെട്ടവന്‍ ചെയ്തത്‌? ഒരു ഹെല്‍മെറ്റ്‌ ധരിക്കാത്തതിന്റെ പേരില്‍ താന്‍ ഇങ്ങനെയൊരു വിലകൊടുക്കേണ്ടി വരുമെന്ന് പാവം ഓര്‍ത്തിരിക്കില്ല.അയാളുടെ കുടുംബം അനാധമായതുമാത്രം മിച്ചം. ഇത്തരം പ്രാകൃമായ നിയമം നടപ്പാക്കല്‍ വേണ്ടിയിരുന്നോ? ഒരു റ്റൂവീലറില്‍ ജീവനും കൊണ്ട്‌ പായുന്നവനെ ഇത്ര ദൂരം പിന്തുടര്‍ന്ന് ഇതുവേണമായിരുന്നോ? ഇത്ര നിയമ പ്രതിബദ്ധതയുള്ളവര്‍ പിന്നെ എന്തിന്‌ ഇതൊരു ലോറിയപകടമാക്കാന്‍ ശ്രമിച്ചു?

ഒരോണക്കലത്ത്‌ ഏട്ടുംപൊട്ടുംതിരിയാത്ത ഒരു ഒന്നരവയസ്സുകാരി വീട്ടില്‍ അച്ഛനേയും കാത്തിരിക്കുമ്പോള്‍ പോസ്റ്റുമാര്‍ട്ടം കഴിഞ്ഞ്‌ വെള്ളത്തുണിയില്‍ പൊതിഞ്ഞ്‌ അച്ഛനെ ക്കൊണ്ടുവരുമ്പോള്‍ ഒന്നുമറിയാതെ അടുത്തുകൂടുന്ന ആ പാവത്തിനുവേണ്ടി ഒരിറ്റു കണ്ണീര്‍.

Thursday, August 16, 2007

ചില സ്വാതന്ത്ര്യദിന ചിന്തകള്‍

ഹത്തായ ഇന്‍ഡ്യന്‍ സ്വാതന്ത്ര്യത്തിന്റെ ഷഷ്ഠിപൂര്‍ത്തി ആഘോഷിക്കുന്ന വേളയില്‍ ലോകത്തിലെ ഏറ്റവും വലിയ ജനധിപത്യ രാജ്യം എന്തു സന്ദേശമാണ്‌ ജനങ്ങള്‍ക്ക്‌ നല്‍കുന്നത്‌? ഈ അറുപതു വര്‍ഷക്കാലമായി പിന്തുടര്‍ന്നു വന്നിരുന്ന ചില നയങ്ങളില്‍ നാമറിയാതെതന്നെ ഒരു പൊളിച്ചെഴുത്ത്‌ നടക്കുകയാണോ? ഇന്‍ഡ്യ, അമേരിക്കയെ ശരിക്കും പേടിക്കാന്‍ തുടങ്ങിയോ?അറുപതില്‍ പിറുപിറുക്കുമെന്ന് പറയുന്നതുപോലെ, കഴിഞ്ഞകാലമെല്ലാം മറന്ന് എന്തൊക്കെയോ പിറുപിറുക്കുന്ന അവസ്ഥയിലേക്ക്‌ രാജ്യത്തിന്റെ നേതൃത്വം കയ്യാളുന്നവര്‍ എത്തിപ്പെട്ടുകഴിഞ്ഞോ?

എന്താ ഇങ്ങനെയൊക്കെ തോന്നാന്‍ എന്നാണോ? കാര്യമുണ്ട്‌.അന്‍പതുകളില്‍ ഇന്‍ഡ്യയുടെ നേതൃത്വത്തില്‍, അന്നത്തെ ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച്‌ ഇന്‍ഡ്യയുടെ വിദേശകാര്യ നയം തന്നെ യാണ്‌ ആദ്യമായി ഈസംശയത്തിന്‌ ആധാരം.ഇതിന്‌ ഇന്നും പ്രസക്തിയുണ്ടോ?അറുപതോളം വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഇന്ന് 118 രാജ്യങ്ങള്‍ അംഗമായ ചേരിചേരാപ്രസ്ഥാനത്തിന്റെ മുഖത്ത്‌ ചെളിവാരിയെറിഞ്ഞുകൊണ്ട്‌ ഈപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ ഇന്‍ഡ്യതന്നെ അതിന്റെ അന്തസത്തയ്ക്ക്‌ കളങ്ക്മേല്‍പിച്ചുകൊണ്ട്‌ ചുവടുമാറ്റം നടത്തുന്ന ദയനീയമായ കാഴ്ചയാണ്‌ കാണാന്‍ കഴിയുന്നത്‌.സ്വാതന്ത്ര്യനേടിയ കാലത്ത്‌ പലമാതിരി ബാലാരിഷ്ടത്കളില്‍ നട്ടം തിരിഞ്ഞിരുന്നകാലത്ത്‌ ഇന്‍ഡ്യയ്ക്ക്‌ അമേരിക്കയെ പേടി തോന്നിയിരുന്നില്ല. അതിനും രണ്ടര ദശാബ്ദക്കാലത്തിനു ശേഷം പൊഖ്‌റാനില്‍ അണുപരീക്ഷണം നടത്തിയപ്പോഴും ഇന്‍ഡ്യയ്ക്ക്‌ അമേരിക്കയോട്‌ ഭയമില്ലായിരുന്നു. അന്നൊന്നും ഇന്‍ഡ്യന്‍ സാമ്പത്തികരംഗം രണ്ടക്കങ്ങളില്‍ കുതിക്കുകയല്ലായിരുന്നുവെങ്കിലും പേടിച്ചില്ല. പിന്നെ എപ്പോഴാണ്‌ ഇന്‍ഡ്യയ്ക്ക്‌ അമേരിക്കയെ ഭയമായിത്തുടങ്ങിയത്‌? സോവ്യേറ്റ്യൂണിയന്‍ തകര്‍ന്നതിനാലോ? അതോ അമേരിക്കയുടെ പ്രീതി നഷ്ടപ്പെടുത്തിയാല്‍ വര്‍ദ്ധിച്ചുവരുന്ന തീവ്രവാദത്തെ ചെറുക്കാന്‍ ഇണ്ഡ്യയ്ക്ക്‌ ഒറ്റയ്ക്ക്‌ തന്റേടം പോരാ എന്നു കരുതിയിട്ടാണോ? അതോ സാമ്പത്തിക സൈനീക രംഗങ്ങളില്‍ ഇന്‍ഡ്യയ്ക്ക്‌ എന്നും ഒരു ചുവട്‌ മുകളിലുള്ള ചൈനയെ ഭയന്നിട്ടോ? ഏഷ്യന്‍ ശക്തിയാകാനുള്ള നെട്ടോട്ടത്തില്‍ ചൈനയെ മറികടക്കണമെങ്കില്‍ അമേരിക്കയുടെ സഹായം കൂടിയേ കഴിയൂ എന്നു കരുതുന്നതുകൊണ്ടാണോ?

എന്തായിരുന്നാല്‍ തന്നെയും ഇന്‍ഡ്യ അതിന്റെ പ്രഖ്യാപിത വിദേശ നയങ്ങളില്‍ നിന്നും ആരുമറിയാതെയൂള്ള ഈ പാളം തെറ്റല്‍ തുടങ്ങിയിട്ട്‌ ഇപ്പോള്‍ കുറച്ചുകാലമായി. ലോകപോലീസായ അമേരിക്കയുടെ കൂടെ നിന്നില്ലെങ്കില്‍ അവരു പിടിച്ചകത്തിടുമെന്ന ഭയം ഇന്‍ഡ്യയെ ബാധിച്ചു തുടങ്ങിയിട്ട്‌ കുറച്ചായെന്നു തോന്നുന്നു, ദേശസ്നേഹികള്‍ക്കിത്‌ അംഗീകരിക്കാന്‍ കുറച്ച്‌ ബുധ്ധിമുട്ടാണെങ്കിലും ഇന്‍ഡ്യയുടെ അറുപതുകഴിഞ്ഞ രാഷ്ട്രീയ നേതൃത്വം മെല്ലെമെല്ലെ ഇതംഗീകരിച്ചുതുടങ്ങിയിരിക്കുന്നു.ഏതായാലും ലോക ജനസംഖ്യയുടെ 55%ത്തേയും, ഐക്യരാഷ്ട്രസഭയിലുള്ള രാജ്യങ്ങളുടെ മൂന്നിലൊന്നിനേയും പ്രതിനിധീകരിക്കുന്നതും ഒരു ആക്റ്റീവ്‌ മെമ്പര്‍ അല്ലെങ്കിലും ആശയങ്ങള്‍ പങ്കുവെയ്ക്കുകയും ചേരിചേരാ രാജ്യങ്ങളുടെ സമ്മേളനങ്ങളില്‍ നിരീക്ഷകരെ അയക്കുന്ന ചൈനയും, ഇഡ്യയുമടക്കമുള്ള ഭൂരിപക്ഷം ഏഷ്യന്‍ രാജ്യങ്ങളും, ഏതാണ്ടെല്ലാ ആഫ്രിക്കന്‍ രാജ്യങ്ങളും ഒട്ടുമിക്ക ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുമുള്‍പ്പെടെ വലിയൊരു ശക്തിയായി ഇന്നും ലോകത്ത്‌ ഈ കൂട്ടായ്മ നിലനില്‍ക്കേയാണ്‌ ഇന്‍ഡ്യയുടെ ഈ നാണംകെട്ട വ്യതിചലനം എന്നത്‌ ആത്മാഭിമാനമുള്ള ഓരോ ഇന്‍ഡ്യാക്കാരേയും ലജ്ജിപ്പിക്കേണ്ട ഒരു സംഗതിയാകുന്നത്‌ അതിനുള്ള കാരണങ്ങള്‍ തിരയുമ്പോഴാണ്‌.

ചേരിചേരാ രാജ്യങ്ങളുടെ 1979ലെ ഹവാനാനയപ്രഖ്യാപനത്തിലെ പ്രധാന വിഷയങ്ങള്‍ ഇന്‍ഡ്യ ബലികഴിക്കുന്നുവെന്ന തോന്നലുണ്ടാകുമ്പോഴാണ്‌ ഇത്തരം സംശയങ്ങള്‍ ഉടലെടുക്കുന്നത്‌.ദേശീയ സ്വാതന്ത്ര്യം,പരമാധികാരം, അതിര്‍ത്തിഭദ്രത, സുരക്ഷിതത്വം തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനും, വൈദേശികാക്രമണങ്ങളില്‍ നിന്നും, കോളനി വത്കരണത്തിനും, പുത്തന്‍ സാമ്പത്തികാധിപത്യത്തിനും, വര്‍ഗ്ഗീയതയ്ക്കും, സയണിസത്തിനും, ഇമ്പീരിയലിസത്തിനുമെതിരായ ചേരി ചേരാരാജ്യങ്ങളുടെ പോരാട്ടങ്ങള്‍ക്ക്‌ ശക്തിപകര്‍ന്നുകൊണ്ടുള്ള പ്രഖ്യാപനമായിരുന്നു അന്ന് ഇന്‍ഡ്യയുള്‍പ്പടെയുള്ള ചേരിചേരാ രാജ്യങ്ങള്‍ അന്ന് നടത്തിയത്‌. ഇന്നത്തെ സാഹചര്യങ്ങളില്‍ മേല്‍പറഞ്ഞ പ്രഖ്യാപിതലക്ഷ്യങ്ങളില്‍ ഇന്‍ഡ്യയിന്നും ഉറച്ചുനില്‍ക്കുന്നുവെന്ന് കരുതാനാകുമോ? പ്രത്യേകിച്ചും അമേരിക്കയുമായുണ്ടാക്കിയ ആണവകരാറിന്റെ സവിശേഷമായ സാഹചര്യത്തില്‍? എന്തുകൊണ്ട്‌ ഇങ്ങനെ? ഇന്‍ഡ്യയുടെ വ്യക്തിത്വവും പരമാധികാരവും ഈ ഭരണകൂടമെന്ത്തിന്‌ ബുഷ്‌സായിപ്പിനും അമേരിക്കന്‍ സെനറ്റിനും പണയപ്പെടുത്തണം? ഇന്‍ഡ്യന്‍ പ്രധാനമന്ത്രി മഹത്തായ ഇന്‍ഡ്യന്‍ പാര്‍ലമെന്റിനേയും ഇവടുത്തജനങ്ങളോടും തുല്യതയില്ലാത്ത വഞ്ചനയല്ലേ നടത്തിയത്‌? അദ്ദേഹം ഒന്നുകില്‍ അറിഞ്ഞുകൊണ്ട്‌ പാര്‍ലമെന്റില്‍ ഒരു അസത്യപ്രസ്ഥാവന നടത്തി അല്ലെങ്കില്‍ കരാറിന്റെ കാര്യത്തില്‍ അദ്ദേഹം വേണ്ടത്ര അവബോധമില്ലതെ സംസാരിച്ചു. ഇതിലേതാണെ നാം കരുതേണ്ടത്‌? ഇന്‍ഡ്യന്‍ പ്രധാനമന്ത്രിക്ക്‌ അദ്ദേഹം ഒപ്പിടാന്‍ പോകുന്ന കരറിനെക്കുറിച്ച്‌ വിവരമില്ലന്നോ? അത്തരമൊരു വിവരക്കേടാണ്‌ നൂറുകോടി ജനങ്ങളുടെ പ്രതിനിധികളെ അദ്ദേഹം പാര്‍ലമെന്റില്‍ രേഖാമൂലം അറിയിച്ചതെന്നോ?

പാര്‍ലമെന്ററി ജനാധിപത്യത്തിന്റെമകുടോദാഹരണമെന്ന്‌ സ്വാതന്ത്ര്യത്തിന്റെ ഈ അറുപതാം വാര്‍ഷിക ദിനത്തിലും ഉച്ചൈസ്ഥരം ഘോഷിക്കുന്ന രാജ്യം ഈപാര്‍ലമെന്റിലെ ഭൂരിപക്ഷം വരുന്ന അംഗങ്ങളുടേയും പിന്തുണയില്ലാതെ എന്തിന്‌ ഒരു വോട്ടെടുപ്പുപോലുമില്ലാതെ കേവലം ഒരു ചര്‍ച്ചയിലും പ്രധാനമന്ത്രിയുടെ മേല്‍പറഞ്ഞമാതിരിയുള്ള ഉറപ്പുകളുടേയും അടീസ്ഥാനത്തില്‍ നടപ്പാക്കാന്‍ പോകുമ്പോള്‍ പ്രസിഡന്‍ഷ്യല്‍ വ്യവസ്ഥിതി നിലവിലുള്ള അമേരിക്കയിലെ പാര്‍ലമന്റ്‌(സെനറ്റ്‌)ഇന്‍ഡ്യയ്ക്ക്‌ എന്തെങ്കിലും വഴിവിട്ടനുവദിക്കുന്നോ എന്ന കാര്യത്തില്‍ ഭരണ പ്രതിപക്ഷവ്യത്യാസമില്ലാതെ ജാഗ്രതപുലര്‍ത്തി ബുഷിനു നേരേകണ്ണുരുട്ടി അവരുടെ താല്‍പര്യ സംരക്ഷണം ഉറപ്പുവരുത്തുന്നു. ഉദാത്തമായ ജനാധിപത്യമാതൃക.

അണുപരീക്ഷണത്തിന്‍ മുതിര്‍ന്നാല്‍ കരാറില്‍ നിന്നും പിന്മാറുമെന്ന് അമേരിക്കയുടെ ഇന്നത്തെ വെളിപ്പെടുത്തല്‍ ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയുടെ വഞ്ചനവെളിവാക്കുന്നതാണ്‌. ഇനി അതല്ല ഇതവഗണിച്ച്‌ കരാറുമായ്‌ മുന്നോട്ടുപോകാനാണ്‌ തീരുമാനമെങ്കില്‍ ആണവപരീക്ഷണമടക്കമുള്ള കാര്യങ്ങള്‍ നടത്താനുള്ള ഇന്‍ഡ്യയുടെ സ്വാതന്ത്ര്യവും പരമാധികാരവും അമേരിക്കയ്ക്ക്‌ അടിയറവെയ്ക്കുന്നുവെന്ന ഇടതുപക്ഷത്തിന്റെ വിമര്‍ശനങ്ങളെ തള്ളിക്കളയാനാകുമോ?

ചേരിചേരാരാജ്യങ്ങളുടെ നയ പ്രഖ്യാപനത്തിലെ അടുത്ത സുപ്രധാന ഇനമായിരുന്നു കോളനിവത്കരണത്തേയും പരമാധികാര സ്വതന്ത്ര രാജ്യങ്ങളിലുള്ള വൈദേശിക കടന്നുകയറ്റത്തേയും ചെറുക്കുകയെന്നുള്ളത്‌. ഇറാനും ഇറാഖുമെല്ലാം ഈ കൂട്ടായ്മയില്‍ അംഗങ്ങളായിരിക്കുമ്പോഴും ഇന്‍ഡ്യയുടെ സുഹൃത്തുക്കള്‍ ആയിരിക്കുമ്പോഴുംതന്നെയാണ്‌ അടിസ്ഥാന രഹിതമായ്‌ ആരോപണങ്ങള്‍ മറയാക്കി അവിടങ്ങളില്‍ അമേരിക്ക നവകൊളോണിയലിസം നടത്തിയതും ഇപ്പോള്‍ നടത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതും. ഇത്തരം നടപടികളെ ചോദ്യചെയ്യുന്നതിലുള്ള ഇന്‍ഡ്യയുടെ ആത്മാര്‍ഥത നാം കണ്ടുകഴിഞ്ഞതാണ്‌.

ചുരുക്കത്തില്‍, കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷമുള്ള പാക്കിസ്ഥാനെ ഇനിയും തങ്ങളുടെ ഏഷ്യയിലെ താല്‍പര്യ സംരക്ഷണത്തിനുപയോഗിക്കമെന്ന് നമ്പുന്നതിലര്‍ത്ഥമില്ലെന്നെ തിരിച്ചറിഞ്ഞ അമേരിക്ക ഇന്‍ഡ്യയ്ക്ക്‌ ഗുണം ചെയ്യുന്നുവെന്ന വ്യാജേന(ഇന്‍ഡ്യയ്ക്ക്‌ ഗുണകരമല്ലെന്ന് ഇപ്പോള്‍ അമേരിക്ക തന്നെ വ്യംഗ്യമായി സമ്മതിക്കുന്നു!)നക്കാപിച്ചാ നല്‍കി അടുത്ത പത്തു നാല്‍പതു വര്‍ഷത്തേക്ക്‌ ഇന്‍ഡ്യയുടെ സ്വാതന്ത്ര്യം വിലയ്ക്കു വാങ്ങുന്നതുറപ്പുവരുത്തുന്നു! ഇന്‍ഡ്യയ്ക്ക്‌ കരാറില്‍ നിന്നും ഒരു വര്‍ഷത്തെ നോട്ടീസോടെ പിന്മാറാമെന്ന വ്യവസ്ഥയനുസരിച്ച്‌ ഒരിക്കല്‍ ഒപ്പിട്ടാല്‍ കരാര്‍ തീരുന്നതിന്‌ മുന്‍പ്‌ ഇന്‍ഡ്യ അതില്‍ നിന്നും പിന്മാറുമെന്ന് കരുതുന്നത്‌ വിഡ്ഢിത്തം മാത്രമാണ്‌. കരാറിന്റെ വ്യവസ്ഥകളെക്കുറിച്ച്‌ ഒപ്പിടുന്നതിന്‌ മുന്‍പ്‌ സത്യം പറയാത്തവര്‍ പിന്നെ അത്‌ രേഖയായതിനു ശേഷം വല്ലതും ജനങ്ങളോട്‌ മിണ്ടുമോ?

അങ്ങനെ സ്വാതത്ര്യത്തിന്റെ ഷഷ്ഠിപൂര്‍ത്തിവര്‍ഷത്തില്‍ അടുത്ത ഒരു നാല്‍പതുവര്‍ഷത്തെ പാരതന്ത്ര്യം നമ്മുടെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ നമുക്ക്‌ ഉറപ്പുന്‍ല്‍കുന്നു.ഇന്നിപ്പോള്‍ ആണവപരീക്ഷണത്തിനുള്ള ഇന്ധനം ഇന്‍ഡ്യക്ക്‌ താരാമെന്ന് വാഗ്ദാനം ചെയ്ത ആസ്ട്രേലിയയോ, ഇന്നും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലാത്ത റഷ്യയേയോ മറ്റോ ഒന്നു സമീപിച്ചിട്ടെങ്കിലും പോരായിരുന്നോ തിടുക്കപ്പെട്ടിട്ടുള്ള ഈ നീക്കം എന്നു തോന്നുന്നു.

ഏല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍!

Sunday, July 22, 2007

തുല്യതയില്ലാത്ത തോന്ന്യാസം

മുന്നറിയിപ്പ്‌: ഇതൊരുതരത്തിലൊരു വളിയ്ക്ക്‌ വിളികേള്‍ക്കലാണെന്ന് തോന്നാം എന്നാലും ചിലപ്പോള്‍ അതും വേണ്ടി വരും. അതിനാലാണ്‌ ഈ പോസ്റ്റ്‌.

ഹൈസ്കൂള്‍ അദ്ധ്യാപകനായ ശ്രീ. കരിപ്പാറ സുനിലിന്റെ 'പലവക' എന്ന ബ്ലോഗില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയിലെ വിവിധ കോഴ്‌സുകള്‍ P.S.C അംഗീകരിച്ചു എന്നപോസ്റ്റില്‍ വിവിധ VHSE കോഴ്സുകള്‍ കേരള പി.എസ്‌.സി ത്രിവത്സര ഡിപ്ലോമകള്‍ക്ക്‌ തുല്യമാക്കൊണ്ട്‌ ഇറക്കിയ ഗവണ്‍മന്റ്‌ ഉത്തരവിനെ ഒരു പഴയ ഡിപ്ലോമക്കാരനെന്ന നിലയില്‍ ഞാന്‍ എന്റെ പ്രതിഷേധമറിയിച്ചു. ഇതിനെതിരേയുള്ള സമരക്കാരെ പിന്തുണച്ചുകമന്റിട്ടു. എന്റെ അഭിപ്രായത്തോട്‌ 'മുക്കുവന്‍' അദ്ദേഹത്തിനുള്ള വിയോജിപ്പ്‌ മാന്യമായി പറഞ്ഞു. ഞാന്‍ അതിനുള്ള മറുപടിയും പറഞ്ഞു കഴിഞ്ഞപ്പോള്‍ വന്ന ഒരു അനോനിമസ്‌ കമന്റിനുള്ള മറുപടിയാണിത്‌. മറുപടി അല്‍പം നീണ്ടുപോയതുകൊണ്ടുമാത്രാണ്‌ ഒരു പോസ്റ്റാക്കിയിട്ടത്‌.

പ്രിയ അണോണീ,
താങ്കളുടെ അഭിപ്രായത്തെ മാനിച്ചുകൊണ്ടുതന്നെ പറയട്ടെ, അര്‍ഥമില്ലാത്ത സ്വജന പക്ഷപാതമല്ല ഞാന്‍ പങ്കുവെച്ചത്‌.വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഡിപ്ലോമ കഴിഞ്ഞ ഒരുവ്യക്തിയാണ്‌ ഞാന്‍. പക്ഷേ എന്റെ വിദ്യാഭ്യാസ യോഗ്യത ആ ഡിപ്ലോമയില്‍ മാത്രമൊതുങ്ങുന്നില്ലെന്നതുകൊണ്ടും, അന്തസ്സുള്ള ഒരു ജോലിയുണ്ടെന്നതുകൊണ്ടും ഇത്‌ എന്നെ ബാധിക്കുന്ന ഒരു പ്രശ്നമല്ലല്ലോ എന്ന് കണ്ണാടയ്ക്കാന്‍ എനിക്കാകില്ല. കാരണം താങ്കള്‍ പറഞ്ഞ സിലബസുകളിലെ (ITI,Dip,BTech..etc)വ്യത്യാസം വ്യക്തമായും അറിവുള്ളതുകൊണ്ടും, ഒട്ടനവധി വിദ്യാര്‍ത്ഥികള്‍ ഇന്നും VHSEകഴിഞ്ഞും, പ്ലസ്‌ടു കഴിഞ്ഞും, എന്തിന്‌ ഡിഗ്രി കഴിഞ്ഞിട്ടുപോലും(ഡിപ്ലോമയ്ക്ക്‌ ഞങ്ങളുടെ സഹപാഠികളില്‍ ധാരാളം ഡിഗ്രിക്കാരുമുണ്ടായിരുന്നു) ഡിപ്ലോമയ്ക്ക്‌ പഠിക്കുന്നുണ്ടെന്ന അറിവുള്ളതുകൊണ്ടുമാണ്‌ പ്രതിഷേധിച്ചത്‌.ഒരുപാടൊന്നും വിശദീകരിക്കാതെ സമയപരിമിതിമൂലമാണ്‌ പ്രതിഷേധം മാത്രമാക്കി ചുരുക്കിയത്‌. ഈ സിലബസുകളൊന്നും പഠിക്കാന്‍ പോകേണ്ട, പകരം എളുപ്പത്തില്‍ ചെയ്യവുന്ന ഒരു കാര്യുമുണ്ട്‌,ഇത്തരത്തില്‍ VHSE കഴിഞ്ഞ്‌ ഡിപ്ലോമയ്ക്ക്‌ പഠിക്കുന്നവരോ പഠിച്ചുകഴിഞ്ഞവരോ ആയ വിദ്യാര്‍ത്ഥികളെയോ, സുഹൃത്തുക്കളെയോ പരിചയമുണ്ടെങ്കില്‍ അവരോട്‌ ചോദിക്കുക രണ്ടും ഒന്നുതന്നെയോ എന്ന്‌.

ഞാന്‍ മുന്‍പ്‌ ചോദിച്ചതുപോലെ 3 വര്‍ഷ ഡിപ്ലോമ പാസ്സായി ആവശ്യത്തിന്‌ എക്സ്‌പീരിയന്‍സായാല്‍ അത്‌ ബി.ടെക്‌-ന്‌ തുല്യമായി കാണാനാകുമോ? ബിടെക്‌ കഴിഞ്ഞ്‌ ആവശ്യത്തിന്‌ എക്സ്‌പീരിയന്‍സ്‌ ആയാല്‍ അത്‌ എം.ടെക്‌-ആയാലോ? നാലാം ക്ലാസ്സില്‍ നാലു കൊല്ലം പഠിപ്പിച്ചല്‍ ടി.ടിസി. കാരന്‍ ഹൈസ്കൂളിലും, ഹൈസ്കൂളില്‍ 5 കൊല്ലം പഠിപ്പിച്ചയാള്‍ക്ക്‌ നെറ്റും സെറ്റുമൊന്നുമില്ലതെയും പോസ്റ്റുഗ്രാഗ്വേഷനില്ലാതെയും പ്ലസ്റ്റുവിനും പഠിപ്പിക്കാമല്ലോ? കൊള്ളമല്ലോ കളി! അക്കഡമിക്‌ പഠനവുമെക്സ്പീരിയന്‍സും രണ്ടും രണ്ടാണ്‌. VHSE കഴിയുന്നവര്‍ക്ക്‌ ഡിപ്ലോമ പഠിക്കാന്‍ നിശ്ചിത സീറ്റ്‌ നീക്കിവെക്കുന്നത്‌ മനസ്സിലാക്കാം. ഇന്നത്തെ ബ്‌.ടെക്‌ ലാറ്ററല്‍ എന്റ്രിപോലെ അല്ലാതെ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത ഒരു കണ്ടുപിടുത്തം കേരളത്തിലെ പി. എസ്‌.സി കണ്ടുപിടിച്ചത്‌ അപാരം തന്നെ.കഷ്ടം

ഏല്ലാ VHSE കോഴ്സുകളേയും തുല്യമാക്കി അംഗീകരിച്ചിട്ടില്ലല്ലോ എന്നതൊരു ആശ്വാസമൊന്നുമല്ല കാരണം അംഗീകരിക്കപ്പെട്ട VHSE കളുടെ അതേ ബ്രാഞ്ചിലുള്ള ഡിപ്ലോമകളോടുവേണം അതിനെ താരതമ്യം ചെയ്യാന്‍ അല്ലാതെയുള്ള സാമാന്യവത്‌കരണം യുക്തിസഹമല്ല. പിന്നെ ഈ രണ്ടു കോഴ്സുകളേയും തുല്യപ്പെടുത്തുന്നതില്‍ ഒരു വിരോധവുമില്ല, പക്ഷേ പഠന കാലയളവും, സിലബസ്സും ഏകീകരിക്കുകയും, ഒരേ പരീക്ഷാ ബോര്‍ഡിന്റെ കീഴില്‍ ഏകീകൃത തിയറി, പ്രാക്റ്റിക്കല്‍ പരീക്ഷകള്‍ നടത്തുകയും, രണ്ടുകോഴ്സുകളിലേക്കുമുള്ള പ്രവേശന യോഗ്യതയും(index മാര്‍ക്കിന്റെ അഡിസ്ഥാനത്തിലുള്ളത്‌) ഏകീകരിക്കുകയും ചെയ്തിട്ട്‌ സ്റ്റേറ്റ്‌ ബോര്‍ഡ്‌ ഓഫ്‌ ടെക്നിക്കല്‍ എക്സാമിനേഷന്‍സ്‌ അംഗീകരിച്ച സാക്ഷാല്‍ ഡിപ്ലോമാ സര്‍ട്ടിഫിക്കേറ്റ്‌ തന്നെ കൊടുത്തോളൂ ഒരു വിരോധവുമില്ല. അല്ലതെ ഇപ്പറഞ്ഞ കാര്യങ്ങളിലെല്ലാം ആടും ആനയും പോലുള്ള വ്യത്യാസമുള്ളപ്പോള്‍ മൂന്നിന്‌ രണ്ടുവര്‍ഷം മാത്രമുള്ള പഠനവും, ഒരു തരത്തിലും മാച്ച്‌ ആകാത്ത സിലബസുമുള്ള കോഴ്സ്‌ കഴിഞ്ഞ്‌(ഇന്നും ഡിപ്ലോമ അഡ്മിഷന്‌ VHSEക്ക്‌THSLCക്കെന്നപോലെ പ്രത്യേകം ക്വോട്ടയുണ്ടെന്നതോര്‍ക്കുക) കേവലം ഒരു വര്‍ഷത്തെ തൊഴില്‍ പരിചയം കൊണ്ടുമാത്രം ഈ രണ്ടു കോഴ്സുകളെ തുല്യപ്പെടുത്തിക്കളയാമെന്ന പി.എസ്‌.സി വെളിപാട്‌ (മറ്റൊരു സംസ്ഥാനത്തിനും തോന്നത്തത്‌) പിന്‍ വാതിലിലൂടെ എയ്ഡഡ്‌ VHSE കള്‍ക്ക്‌ പോളീടെക്നിക്കിന്‌ തുല്യമായ പദവിനേടിക്കൊടുത്ത്‌ മനേജുമെന്റുകള്‍ക്ക്‌ ഒരു പുതിയ കോഴവാങ്ങലിന്‌ കളമൊരുക്കാനല്ലേയെന്ന് ന്യായമായും സംശയിക്കണം.

സാമ്പത്തികവും, സീറ്റുകളുടെ അഭാവവും, എന്റ്രന്‍സ്‌ എന്ന ലോട്ടറിയും നിമിത്തം ഒരു ബിടെക്‌ അഡ്മിഷന്‍ ലഭിക്കാത്ത പക്ഷേ മിടുക്കരായ ആയിരക്കണക്കിന്‌ ഡിപ്ലോമ വിദ്യാര്‍ഥികളുടെ ഭാവിവെച്ചിട്ടല്ല ഇത്തരം കളികള്‍ കളിക്കേണ്ടത്‌. അല്ലെങ്കില്‍ ഇതേ ന്യായത്തിന്റെ ചുവടുപിടിച്ച്‌ നാളെ ഡിപ്ലോമക്കാരെല്ലാം ഞങ്ങള്‍ക്ക്‌ ആവശ്യത്തിന്‌ തൊഴില്‍ പരിചയമുണ്ട്‌ അതിനാല്‍ ഞങ്ങളുടെ ഡിപ്ലോമയെല്ലാം B.Tech ന്‌ തുല്യമാക്കണമെന്ന് ആവശ്യപ്പെട്ട്‌ സമരത്തിനിറങ്ങിയാല്‍ അംഗീകരിക്കാനാകുമോ? അതുകൊണ്ട്‌ ഇക്കാര്യത്തില്‍ വ്യക്തമായ ഒരു പഠനവും നടത്താതെ, സിലബസുകള്‍ ഏകീകരിക്കാതെ പരീക്ഷകള്‍ തുല്യപ്പെടുത്താതെ, പഠനകാലയളവ്‌ തുല്യമാക്കതെയുള്ള ഒരു ഏകീകരണവും ഇക്കാര്യത്തിലനുവദിക്കാനാകില്ല എന്നുതന്നെയാണെ എന്റെ കാഴ്ചപ്പാട്‌ വിവേചനബുദ്ധിയുള്ള ഭൂരിപഷതിന്റേയും എന്നു ഞാന്‍ കരുതുന്നു.

ഇതിനെപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍കാര്യങ്ങള്‍ അന്‍വര്‍ വെളിയങ്കോട്‌ തന്റെ ബ്ലോഗില്‍ വിശദമായി മൂന്നു പോസ്റ്റുകളിലൂടെ പത്രവാര്‍ത്തകള്‍ സഹിതം വിവരിച്ചിരിക്കുന്നു.

ഈ തോന്ന്യാസ നിയമം നിയമം പിന്‍ വലിച്ചിരിക്കുന്നുവെന്നറിയുന്നതില്‍ അതിയായ സന്തോഷം!ഇതിനെതിരേ പ്രതിഷേധിച്ചവര്‍ക്കും, സമരം ചെയ്തവര്‍ക്കെല്ലാം അഭിനന്ദനങ്ങളും നന്ദിയുമറിയിക്കുന്നു.

Saturday, July 21, 2007

'അസാധു'വിന്റെ മന:ശ്ശാസ്ത്രം

കേരളത്തിലെ 5 എം.എല്‍.എ മാര്‍ രാഷ്ട്രപതി തെരെഞ്ഞെടുപ്പില്‍ അസാധുവോട്ടു ചെയ്ത്‌ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ഈ അസാധുവോട്ട്‌ ചെയ്ത 5 ജനപ്രതിനിധികളും അഭിനന്ദനം അര്‍ഹിക്കുന്നു. കാരണം അവര്‍ കേരളത്തീന്റെ രാഷ്ട്രീയ പ്രബുദ്ധതയാണ്‌ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്‌. ഇന്‍ഡ്യയിലെ മറ്റൊരു സംസ്ഥാനത്തിലും ഇത്രയും അസാധുവോട്ട്‌ ഇത്തവണത്തെ രാഷ്ട്രപതി തെരെഞ്ഞെടുപ്പില്‍ നടന്നിട്ടില്ലെന്നത്‌ ശ്രദ്ധേയമാണ്‌. ഈ അഞ്ചുപേര്‍ക്കും എഴുത്തും വായനയും അറിയാന്‍ വയ്യാത്തതുകൊണ്ട്‌ അബദ്ധം പറ്റിയാണ്‌ ഇങ്ങനെ ചെയ്തതെന്ന് കേരളത്തിലെങ്കിലും ആരും വിശ്വസിക്കുമെന്ന് തോന്നുന്നില്ല.

പണ്ട്‌ ബാലറ്റ്‌ ഉപയോഗിച്ച്‌ തെരെഞ്ഞെടുപ്പ്‌ നടത്തിയിരുന്നപ്പോള്‍ തെരെഞ്ഞെടുപ്പും വോട്ടെണ്ണെലും ഒരുത്സവം തന്നെയായിരുന്നു.വോട്ടെണ്ണുമ്പോള്‍ പലപ്പോഴും പല സ്ഥാനാര്‍ത്ഥികളേക്കാളും 'അസാധു'മുന്നിലായിരുന്നുവെന്ന് രാമചന്ദ്രനും, പ്രതാപനും, വെണ്മണിവിഷ്ണുവും , സുഷമയുമൊക്കെ പറഞ്ഞ്‌ നമ്മള്‍ കേട്ടിട്ടുണ്ട്‌.ഇന്നിപ്പോള്‍ വോട്ടിംഗ്‌ യന്ത്രം വന്നതിനാല്‍ അസാധുവോട്ട്‌ നമുക്കൊരിക്കലും ചെയ്യാനാകില്ലെന്നിരിക്കേ നമ്മുടെ ജനപ്രതിനിധികള്‍ക്കെങ്കിലും ഇതാകുന്നുവെന്നതും 'അസാധു' അന്യം നിന്നിട്ടില്ലെന്നതും സന്തോഷം പകരുന്നു.

ഇവിടെ ഭരണ പ്രതിപക്ഷ ഭേദമന്യേ ഞങ്ങളുടെയെല്ലാം വോട്ട്‌ താങ്കള്‍ക്കാണെന്നും ആദ്യമായി ഒരു 'വനിതാ കാന്‍ഡിഡേറ്റ്‌' രാഷ്ട്രപതിയാകുന്നതിലെ സന്തോഷം മുഖ്യമന്ത്രിയും, ഞങ്ങളുടെ ഇടയില്‍ രാഷ്ട്രീയമയ അഭിപ്രായ വ്യത്യാസങ്ങളുടെങ്കിലും 'രാജ്യതാല്‍പര്യങ്ങള്‍ക്ക്‌ മുന്നില്‍' ഞങ്ങള്‍ ഒറ്റക്കെട്ടാണെന്ന് പ്രതിപക്ഷ്‌ നേതാവും ആവേശം കൊണ്ടിട്ട്‌ അധികം നാളായില്ല. അല്ല ഇനി അഞ്ചില്‍ രണ്ട്‌ ഇവരല്ലെന്ന് ആര്‍ക്കറിയാം!

എന്തായാലും ഒരുകാര്യത്തില്‍ സന്തോഷമുണ്ട്‌, പ്രതിഭാപാട്ടീല്‍ രാഷ്ട്രപതിയാകാന്‍ ഒട്ടും യോഗ്യയല്ലെന്ന് ഈ അഞ്ചുപേര്‍ക്കെങ്കിലും തോന്നുകയും അവരത്‌ സ്വന്തം മനസ്സാക്ഷിയോട്‌ നീതിപുലര്‍ത്തിക്കൊണ്ട്‌ ബാലറ്റിലൂടെ തെളിയിക്കുകയും ചെയ്തിരിക്കുന്നു.കുറേപ്പേര്‍ക്കെങ്കിലും തോന്നിയിരുന്ന ഒരു സത്യം, രാജാവ്‌ നഗ്നനാണെന്ന് സോണിയാ രാജീവിനു നേരേ വിളിച്ചുപറയാന്‍ അസാധുവിന്റെ തണലിലെങ്കിലും കേരളത്തില്‍നിന്നുള്ള എം.എല്‍.എ മാരില്‍ചിലര്‍ക്ക്‌ തോന്നിയത്‌ നന്നായിയെന്ന് തോന്നുന്നു!

ഈ അസാധു മാതൃകയാക്കി കേരളത്തിന്റെ പൊതുവായ കാര്യങ്ങളില്‍ തമിഴ്‌നാട്‌ എം.പി മാരെ പ്പോലെ നാടിനുവേണ്ടി സമ്മര്‍ദ്ദം ചെലുത്താനെങ്കിലും നമ്മുടെ എം.പി മാര്‍ ഒരു അസാധുവിന്റെയെങ്കിലും മറപറ്റി മുന്നോട്ട്‌ വന്നെങ്കില്‍!

Wednesday, July 11, 2007

ഒരു എട്ടണ സമരം കൂടി.

മുന്‍കൂര്‍ ജാമ്യം: എന്റെ വീട്ടില്‍ പ്രൈവറ്റ്‌ ബസ്സില്ല, ബന്ധുക്കള്‍ക്കും!

വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഒരണ സമരത്തിലൂടെ പാവാട കെ.എസ്‌.യു. എന്ന പേരില്‍ പിന്നീട്‌ ലോക പ്രശസ്തമായ സംഘടനയെ കേരളത്തിന്‌ സമ്മാനിച്ച ആന്റണിയുടേയും, വയലാര്‍ രവിയുടേയും അനുയായികളായ അഭിനവ പാവാടക്കാര്‍ ഇതാ വീണ്ടും നാല്‍പത്തിയെട്ട്‌ കൊല്ലത്തിന്‌ ശേഷം ഒരു എട്ടണ സമരത്തിലൂടെ നീലക്കൊടിയിലെ പന്തത്തിന്‌ അല്‍പം എണ്ണകൂടിപകരാന്‍ ദാ നേരേ പ്രൈവറ്റ്‌ ബസ്‌ മുതലാളിമാരുടെ മണ്ടയ്ക്കോട്ട്‌ കയറുന്നു.

1959ലെ ഒരണസമരമാണ്‌ പഴയ ഐ.എസ്‌.യു.വിനെ നാലാളറിയുന്ന കെ.എസ്‌.യു ആക്കിമാറ്റിയത്‌. ഇപ്പോഴാകാട്ടെ രൂപം കൊണ്ടിട്ട്‌ ഇക്കൊല്ലം അന്‍പത്‌ വയസ്സ്‌ പിന്നിട്ട്‌ ഷഷ്ടിപൂര്‍ത്തിയിലേക്ക്‌ ഇഴയുമ്പോള്‍, അന്‍പത്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഇതാ ഒരമ്പത്‌ പൈസയുടെ പേരില്‍ വീണ്ടും സമര തീച്ചുളയിലേക്ക്‌ കെ.എസ്‌.യു പന്തവുമായി ഇറങ്ങുന്നു. തുടക്കമെന്ന നിലയില്‍ ഇന്ന് കണ്ണൂരും, ത്രിശ്ശൂരും ബസ്‌ ഓപറേറ്റേഴ്‌സിന്റെ ഓഫീസിന്റെ നേര്‍ക്ക്‌ സമര(തകര്‍ക്കല്‍)പ്രഖ്യാപനം നടത്തുകയും, മലപ്പുറത്ത്‌ ഒരു ജോയിന്റ്‌ ആര്‍.ടി.ഓ യെ ഒരുമണിക്കൂര്‍ നേരം മുള്ളാന്‍ വിടാതെ തടഞ്ഞുവെച്ച്‌ തങ്ങളുടെ സമരവീര്യം നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിച്ചിരിക്കുന്നു.

കാരക്കോണം സ്വാശ്രയ'മേടിക്കല്‍'കോളേജ്‌ തമിഴ്‌നാട്ടുകാരനായ വിദ്യാര്‍ഥിയില്‍ നിന്നും ഇത്തവണത്തെ എം.ബി.ബി.എസ്‌ കോഴ്സിന്‌ ഇപ്പോള്‍തന്നെ രണ്ടുവട്ടമായി 20 ലക്ഷം തലവരി വാങ്ങിയെന്ന് കേരളമൊട്ടുക്കുംടിവിയിലൂടെ കണ്ടിട്ടും അവിടെയെങ്ങും കെ.എസ്‌.യു വിനെ കണ്ടില്ല. മൂരാച്ചികളായ ബസ്‌മുതലാളിമാര്‍(കട:വരവേല്‍പ്‌)വിദ്യാര്‍ഥികളുടെ എട്ടണ എന്ന നിലവിലുള്ള ചാര്‍ജ്ജ്‌ വര്‍ധ്ധിപ്പിക്കണമെന്ന് ഏകപക്ഷീയമായി പറഞ്ഞിരിക്കുന്നു.

ങ്‌ഹേ? കെ.എസ്‌.യു ഇവിടെ ജീവിച്ചിരിക്കുവോളം ഇതനുവദിക്കുന്ന പ്രശനമുദിക്കുന്നില്ല. പഴയ ഒരണ സമരം ചെയ്തവരുടെ രക്തം തന്നെ ഞരമ്പിലൂടെ ഓടുന്ന വരാണ്‌ ഇപ്പോഴത്തെയും, എപ്പോഴത്തേയും കെ.എസ്‌.യുക്കാര്‍. എന്താ ജനങ്ങള്‍ക്കോ ബസ്‌ മുതലാളിമാര്‍ക്കോ എന്തെങ്കിലും സംശയമുണ്ടോ? അന്‍പത്‌ വര്‍ഷം മുന്‍പ്‌ ഒരണയാണെങ്കില്‍ ഇന്ന് എട്ടെണ അത്രയേ വ്യത്യാസമുള്ളൂ.എന്തുവിലകൊടുത്തും എട്ടണ ഞങ്ങള്‍ സംരക്ഷിക്കും,'കുട്ടികള്‍ക്കെട്ടണ' അല്ലെങ്കില്‍ കണ്ണാടിയും ടയറുമൊന്നുമില്ലാതെ അങ്ങ്‌ ഓടിയാല്‍ മതി. ഇനി ഓടിയില്ലെങ്കിലും ഞങ്ങള്‍ക്കൊന്നുമില്ല!

ഇനി ഈബസ്‌ മുതലാളിമാര്‍ പറയുന്നതിലെന്തെങ്കിലും ന്യായമുണ്ടോ? ഇവര്‍പറയുന്നത്‌ പിച്ചക്കാര്‍ക്ക്‌ പോലും ഇന്ന് ആരും അമ്പതു പൈസ കൊടുക്കുന്നില്ലെന്നും, കൊടുത്താല്‍ തന്നെ അവര്‍ അത്‌ വാങ്ങുന്നില്ലെന്നുമാണ്‌ ഇതു സത്യമാണോ? നിങ്ങളാരെങ്കിലും പിച്ചക്കാര്‍ കൈ നീട്ടുമ്പോള്‍ പോക്കറ്റില്‍ തപ്പി ഇനി അബദ്ധത്തിലെങ്ങാനും ഒരമ്പതു പൈസമാത്രമായി കൈയ്യില്‍ തടഞ്ഞാല്‍ അത്‌ വച്ചുനീട്ടുമോ? ട്രാണ്‍സ്പോര്‍ട്ട്‌ ബസ്സില്‍ നിന്നും എന്നെങ്കിലും അന്‍പതു പൈസ ബാക്കി കിട്ടിയിട്ടുണ്ടോ?

ഇനി അവര്‍ പറയുന്ന രണ്ടാമത്തെ കാര്യം, എന്നാണ്‌ അവസാനമായി വിദ്യാര്‍ത്‌ഥികളുടെ ബസ്‌ ചാര്‍ജ്‌ വര്‍ദ്ധിപ്പിച്ചത്‌? ഓര്‍മ്മയില്ല,അന്ന് എന്തായിരുന്നു ഡീസലിന്റെ വില? എന്തായിരുന്നു? അറിഞ്ഞൂടാ.എതായാലും ഒന്നെനിക്കോര്‍മ്മയുണ്ട്‌ ഞാന്‍അഞ്ചാം ക്ലാസ്‌ മുതല്‍ ഏഴാം ക്ലാസ്‌ വരെ പഠിച്ചിരുന്നപ്പോള്‍ പത്തു പൈസയായിരുന്നു പ്രൈവറ്റ്‌ ബസ്സിലെ 'സി'ട്രാണ്‍സ്പോര്‍ട്ടില്‍ കണ്‍സഷനില്ലെങ്കില്‍ 'ഹാഫ്‌' എന്നുപറയുന്നത്‌ അമ്പതു പൈസയും. ഇരുപത്‌ കൊല്ലത്തിനുമപ്പുറമുള്ള കാര്യമാണിത്‌.ഇരുപത്‌ വര്‍ഷം കഴിഞ്ഞപ്പോള്‍ ഇത്‌ പത്തില്‍ നിന്നും അന്‍പത്‌പസ(എട്ടണ) യായി കൂടിയിരിക്കുന്നു. അന്നത്തെ ഡീസലിന്റെ വില ലിറ്ററിന്‌ നാലു രൂപയിലും താഴെയായിൂന്നു.ഇന്നത്‌ നാല്‍പതിനടുത്താണ്‌. തൊഴിലാളികളുടെ ഒരു ദിവസത്തെ കൂലി20-25 ആയിരുന്നത്‌ ഇന്ന് 225-250 ആയിരിക്കുന്നു(ബസ്‌തൊഴിലാളിയുടെയല്ല!)ഇപ്പറയുന്നതിലൊക്കെ അല്‍പമെങ്കിലും വാസ്തവമില്ലേ?

അവരുടെ അടുത്ത ആരോപണമിതാണ്‌,സ്കൂളുകളില്‍ പത്താം തരം വരെ പഠിക്കുന്ന കുട്ടികള്‍ക്ക്‌ അന്‍പത്‌ പൈസയ്ക്ക്‌ കൊണ്ടുപോകാന്‍ തയ്യാറാണ്‌, പക്ഷേ ഇതേ ആനുകൂല്യം തന്നെ ലക്ഷങ്ങള്‍ കോഴവാങ്ങുന്ന സ്വാശ്രയത്തിലും,ആയിരങ്ങള്‍ ഫീസുകൊടുക്കുന്ന പ്രൈവറ്റ്‌, ഗവണ്‍മന്റ്‌ കോഴ്‌സുകള്‍ക്കും പഠിക്കുന്നവര്‍ക്കും കൊടുക്കണമെന്നു പറയുന്നത്‌ ഈ വ്യവസായം പൂട്ടിക്കാനേ ഉപകരിക്കൂ എന്നതാണ്‌. ഇക്കാര്യം പൂര്‍ണമായല്ലെങ്കിലും ഒരുപരിധിവരെയെങ്കിലും പരിഗണിക്കേണ്ടതല്ലേ? സ്കൂള്‍വിദ്യാര്‍ഥികള്‍ക്ക്‌ കണ്‍സഷന്‍ അങ്ങനെ തന്നെ നിലനിര്‍ത്തി അതിന്‌ മുകളിലുള്ളവര്‍ക്ക്‌ ഒരു മുഴുവന്‍ അളുടെ പാതി ചാര്‍ജ്ജൊന്നുമില്ലെങ്കിലും നാലിലൊന്നെങ്കിലുമാക്കി വര്‍ദ്ധിപ്പിക്കുക മര്യാദയല്ലേ?ഈ എട്ടണയെന്നത്‌ ന്യായമാണോ?

മറ്റൊരു വാദം സ്കൂളുകള്‍ വിടുമ്പോഴും സ്കൂളിലേക്ക്‌ പോകുന്ന സമയത്തും സ്കൂളിനടുത്ത്‌ ബസ്‌ നിര്‍ത്തുമ്പോള്‍ ബസ്സിന്റെ പകുതിയില്‍ കൂടുതലും വിദ്യാര്‍ഥികളെക്കൊണ്ട്‌ നിറയുമെന്നും, അതിനാല്‍ മുതിര്‍ന്ന യാത്രക്കാരെ ഈ ട്രിപ്പുകളില്‍ കിട്ടുന്നത്‌ കുറവായതുകൊണ്ട്‌ പ്രധാനപ്പെട്ട ഈ ട്രിപ്പുകളില്‍ കിട്ടുന്നത്‌ പിച്ച്ക്കാശ്‌ മാത്രമാണെന്നും(ഡീസലിന്‍ പോലും മുതലാകില്ലെന്ന് ബസ്‌ ഓപ്പറേറ്റേഴ്‌സിന്റെ വാദം)ഇപ്പറഞ്ഞ 'സി'യുടെ വര്‍ദ്ധന വേണമോ വേണ്ടയോ എന്ന് ചിതിക്കേണ്ട ചോദ്യം.

മുന്‍ ആരോപണവും അതിനുള്ള അവരുടെ തന്നെ ബദല്‍ നിര്‍ദ്ദേശവുമായ പത്താം ക്ലാസു കഴിഞ്ഞ വിദ്യാര്‍ഥികളുടെ ചാര്‍ജ്ജ്‌ മുതിര്‍ന്നവരുടെപകുതിയൊന്നുമാക്കിയില്ലെങ്കിലും നാലിലൊന്നോ എട്ടണയില്‍ നിന്നും ഒരു രൂപയെങ്കിലുമാക്കിയോ കൂട്ടിയാല്‍ ഈ പരാതിയും സമരഭീഷണിയും, അതുവഴി ജനത്തിനും, തൊഴിലാളികള്‍ക്കുമുള്ള വലച്ചിലിനും പരിഹാരമുണ്ടായേക്കും.അല്ലതെ വിദ്യാര്‍ഥി കളുടെ പ്രീതി സമ്പാദിക്കാനുദ്ദേശിച്ച്‌ (അവരുടെ കയ്യൂക്ക്‌ ഉപയോഗപ്പെടുത്തണമെങ്കില്‍ ഇത്‌ നിര്‍ബന്ധം)ബസ്ചാര്‍ജ്‌ യാതൊരു തത്വദീക്ഷയുമില്ലാതെ അങ്ങനെ തന്നെ നില നിര്‍ത്തുന്നത്‌ ശരിയോ എന്നാലോചിക്കേണ്ടതാണ്‌.

തോന്നുമ്പോള്‍ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ നിര്‍മ്മിച്ച പാലങ്ങള്‍ക്ക്‌ ടോള്‍ ഏര്‍പ്പെടുത്തുകയും, ശക്തമായ എതിര്‍പ്പ്‌ വരുമ്പോള്‍ പിന്‍വലിക്കുകയും, ആര്‍.ടി.ഓ ഓഫീസുകളില്‍ യൂസേഴ്‌സ്‌ ഫീ എന്ന പേരില്‍ ഒരു പുതിയ ചാര്‍ജ്ജും ഏര്‍പ്പെടുത്തിയ, ഇതിനോടകം വാഹന നികുതി ഗണ്യമായ തോതില്‍ വര്‍ധിപ്പിച്ച കാലാകാലങ്ങളിലെ ഇടതു വലതു സര്‍ക്കരുകള്‍ക്ക്‌ ഇത്തരം രോദനങ്ങളും കൂടി കേള്‍ക്കാം.

ഇനി ബസ്‌ ഓപ്പറെറ്റേഴ്‌സിനോടു വിയോജിപ്പുള്ള കാര്യം: പത്താം ക്ലാസ്സു കഴിയുന്നവരെല്ലാം ആയിരങ്ങളും, ലക്ഷങ്ങളും കോഴകൊടുത്തു പഠിക്കുന്നവരാണെന്നുള്ള ധാരണ തെറ്റ്‌. അതുപോലെ തന്നെ സ്വാശ്രയ കോളേജുകളിലെ സമ്പന്ന കുമാരീ കുമാരന്മാര്‍ പ്രൈവറ്റ്‌ ബസ്സില്‍ യാത്രചെയ്യുന്നുവെന്ന കണ്ടെത്തല്‍ അല്‍പം കടന്ന കയ്യല്ലേ അവര്‍ക്ക്‌ വോള്‍വോ കോളേജ്‌ ബസ്സുകളുള്ളപ്പോള്‍?

കെ.എസ്‌.യുവിന്റെ അന്‍പതാം വയസ്സിലെ ഈ സമരം ആവശ്യമോ?

Saturday, July 7, 2007

നാളെയാണ്‌, നാളെയാണ്‌, നാളെയാണ്‌...

"നാളെയാണ്‌, നാളെയാണ്‌, നാളെയാണ്‌...നാളെ കഴിഞ്ഞാല്‍ മറ്റേന്നള്‍ രാവിലെ ?!! നറുക്കെടുക്കുന്ന കേരള സംസ്ഥാനലോട്ടറിയുടെ തൊള്ളായിരത്തി മുന്നൂറ്റിപതിനാലാമത്‌ വീക്‌ലി ലോട്ടറി, നറുക്കെടുപ്പ്‌ നാളെയാണ്‌,നാളെയാണ്‌,നാളെയാണ്‌!പ്ലത്ലത്ലാം! പരിമിതമായ ടിക്കറ്റുകള്‍ നാമമത്രമായടിക്കറ്റുകള്‍ ഈ പ്രചരണ വിതരണ വാഹനത്തിലൂടെ നിങ്ങള്‍ക്കു കരസ്ഥമാക്കാം,കടന്നുവരൂ.പ്ലത്ലത്ലാം! ഞങ്ങള്‍ക്കൊപ്പം നിങ്ങള്‍ക്കും!? ഒരു സമ്മാനം ലഭിക്കണമേ യെന്നുള്ള പ്രാര്‍ഥനയോടെ, ഒരു നല്ലെ നാളെ ഞങ്ങള്‍ക്കും?! പ്ലത്ലത്ലാം! ലഭിക്കണമേയെന്ന ആത്മാര്‍ഥമായപ്രാര്‍ഥനയോടെ പ്ലത്ലത്ലാം! ഒന്നാം സമ്മാനം ഒരുലക്ഷം രൂപയും ഒരു മാതിരി ക്കാറും, കാറ്‌വേണ്ടെങ്കില്‍, വിലയ്ക്‌ തുല്യമായതുകയ്ക്‌ ഭാഗ്യമത്സര ടിക്കറ്റുകള്‍!പ്ലത്ലത്ലാം! വേഗമാകട്ടെ തീര്‍ന്നുകൊണ്ടിരിക്കുന്നു, തീര്‍ന്നുകൊണ്ടിരിക്കുന്നു, പ്ലത്ലത്ലാം! നാമമാത്രമായ ടിക്കറ്റുകള്‍ പരിമിതമായ ടിക്കറ്റുകള്‍ മാത്രമാണ്‌ അവശേഷിക്കുന്നത്‌ പ്ലത്ലത്ലാം! വേഗമാകട്ടെ വേഗമാകട്ടെ സന്തോഷത്തോടെ കടന്നുവരൂ പ്ലത്ലത്ലാം!നാളിതുവരെയായി അനവധി നിരവധി ഭാഗ്യശാലികളെ സൃഷ്ടിച്ച ബമ്പര്‍ ചക്രവര്‍ത്തി.. പ്ലത്ലത്ലാം!ത്തിന്റെ നേരിട്ടുള്ളപ്രചരണ വിതരണ വാഹനത്തിലൂടെയുള്ള ടിക്കറ്റുകളാണ്‍ നിങ്ങള്‍ക്ക്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്‌ പ്ലത്ലത്ലാം! ..."

ഈശബ്ദം ഇന്‍ഡ്യയില്‍ ആദ്യമായി മുഴങ്ങിയത്‌ നമ്മുടെ കേരളത്തിലാണ്‌! എന്നുവെച്ചാല്‍ ഒരു ഒടങ്കൊല്ലി തവിക്കണയില്‍*വെച്ചുകെട്ടിയ കോളാമ്പിയിലൂടെ മലയാളത്തിലുള്ള ലോട്ടറി അനൗണ്‍സ്‌മന്റ്‌ നടത്തിയെന്നല്ല, ശരിക്കും ഇന്‍ഡ്യയിലാദ്യമായി ഏതെങ്കിലുമൊരു സംസ്ഥാന ഗവണ്മെന്റിന്റെ നേതൃത്വത്തില്‍ ഒരു ഭാഗ്യക്കുറി പുറത്തിറങ്ങിയത്‌ 1967ലെ തിരഞ്ഞെടുപ്പില്‍ അധികകാരത്തില്വന്ന ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സപ്തകക്ഷി സര്‍ക്കാരാണ്‌. 1968 ജനുവരി 26നാണ്‌ ഇന്‍ഡ്യയിലാദ്യമായി അങ്ങനെ ഒരു സര്‍ക്കാര്‍ ഭാഗ്യക്കുറിക്ക്‌ നറുക്കുവീഴുന്നത്‌.

അന്നുതൊട്ടിന്നുവരെ കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ അസാധാരണമായ സ്വാധീനമാണ്‌ ലോട്ടറികള്‍ ചെലുത്തിയത്‌! ലോട്ടറി വന്ന്‌ 39 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴും ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ ലോട്ടറി നമ്മുടെജീവിതത്തെപ്പോലും സ്വാധീനിക്കുന്നു. സര്‍ക്കാര്‍ ലോട്ടറികള്‍ പല വിധമുണ്ട്‌ അത്‌ കേരളാ, സിക്കിം, ഭൂട്ടാന്‍, മണിപ്പൂര്‍, മിസോറാം എന്നിങ്ങനെയും,പിന്നെ ഇടക്കാലത്തുണ്ടായിരുന്ന ഓണ്‍ലൈന്‍ വിപ്ലവവും ടി.വി യിലെ ലൈവ്‌ നറുക്കെടുപ്പിലും വരെയെത്തി ലോട്ടറി മാഹാത്മ്യം. ഒരു ഓണമോ,പെരുന്നാളോ ക്രിസ്തുമസോ ആഘോഷമേതുമാകട്ടെ(!) മലയാളി സധനങ്ങള്‍ വാങ്ങണ്മെങ്കില്‍ ഡിസ്കൗണ്ട്‌ മാത്രംപോരാ നല്ല ഏതെങ്കിലും ലോട്ടറി (നറുക്കെടുപ്പിലൂടെ സമ്മാനമെന്ന്‌ മറ്റൊരു രൂപം)ഇല്ലാതെ കച്ചവടം നടക്കില്ല.ടിവിയോ, ഫ്രിഡ്ജോ, വാഷിംഗ്‌ മെഷീനോ എന്തുവാങ്ങുന്നതിനുമുന്‍പും കൂപ്പണ്‍ കാലമാണോ എന്നുനോക്കുന്ന സ്ഥിതി. ജീവിതത്തിലൊരിക്കലും ലോട്ടറിയെടുത്തിട്ടില്ലാത്തവര്‍പോലും ഇത്തരം ആഘോഷവേളകളിലെങ്കിലും സമ്മാന കൂപ്പണുകളുള്ള കടകള്‍ നോക്കിയേ സാധനങ്ങള്‍ വാങ്ങൂ. ലോകകപ്പ്‌ മത്സ്സരകാലങ്ങളില്‍ പത്രങ്ങള്‍ പോലും മത്സരിച്ച്‌ സമ്മാനക്കൂപ്പണുകളും നറുക്കെടുപ്പുകളും നടത്തുന്നു. മറ്റൊരുരൂപത്തില്‍ കാര്‍ഡുകളും ഏണിയും പാമ്പും കളിയും പൂജ്യംവെട്ടും നടത്തി സമ്മാനാര്‍ഹരെ നറുക്കെടുപ്പിലൂടെ പ്രഖ്യാപിച്ച്‌ സര്‍ക്കുലേഷന്‍ കൂട്ടുന്നു.. സര്‍ക്കാരും ഒട്ടും മോശമല്ല ഇപ്പോള്‍ വാറ്റും,വാറ്റിലൂടെ പോലും കൂപ്പണും... സമ്മാനം അടുത്തകൂപ്പണിലെന്ന്‌ പത്ത്‌ കൂപ്പണ്‍ വാങ്ങിയാലും കാണുമെങ്കിലും അതും ഒരു ഭാഗ്യക്കളി!

ഇന്നത്തെ കേരളത്തിലെ സംഭവവികാസങ്ങള്‍ നോക്കുമ്പോള്‍ അതൊക്കെയെത്രയോ നിസ്സാരം! ഇന്നിപ്പോള്‍ കേരളത്തിലെ ഭരിക്കുന്ന കക്ഷിയുടെ പേടിസ്വപ്നമായി ഭാഗ്യക്കുറി മാറിയിരിക്കുന്നുവെന്ന്‌ മനസ്സിലാക്കുമ്പോഴേ ഈ ലോട്ടറിയുടെ ശക്തി മനസ്സിലാകൂ.ലോട്ടറി എന്ന തട്ടിപ്പിലൂടെ സമ്മാനം പെയ്യിപ്പിച്ച്‌ വെച്ചതുക ആറുമാസം മുതല്‍ ഒരു വര്‍ഷം കൊണ്ട്‌ ഇരട്ടിയായോ ഇനി ലോട്ടറി വല്ലതുമടിച്ചാല്‍ പത്തിരിട്ടിയായോതിരിച്ചുകിട്ടുമെന്ന്‌ മിനിട്ടിന്‌ മിനിട്ടിന്‌ ടി.വിയിലൂടെയും പത്രങ്ങളിലൂടെയും പരസ്യം ചെയ്ത്‌ R.B.I നിയമങ്ങളെ കാറ്റില്‍ പറത്തി നിയമവിരുദ്ധമായി കെട്ടിപ്പൊക്കിയ, പാവപ്പെട്ടവരുടെ പണം തട്ടിച്ച്‌ കോടികളുടെ ആസ്തിയുണ്ടാക്കിയ 'ദീപസ്തംഭം മഹാശ്ചര്യം തങ്ങള്‍ക്കും കിട്ടണം പണം' എന്ന വെയ്‌ രാജാവെയ്‌ കറക്കുകമ്പനിയ്ക്ക്‌ കേസൊതുക്കാനും അതിന്‌ ഭരണതലപ്പത്തുള്ളവരെ വേണ്ടുന്ന വിധത്തില്‍ സ്വാധീനിക്കാനുമായി ഒരുകോടി രൂപ പാര്‍ട്ടി മുഖപത്രത്തിന്റെ എ.ഡി.ജി.എം വേണുഗോപാലിന്‌ നല്‍കിയെന്ന ആരോപണത്തിന്റെ ഭാഗമായി പാര്‍ട്ടിയുടെ പരമോന്നത ശിക്ഷയായ പടിയടച്ച്‌ പിണ്ടംവെക്കലും നടത്തിക്കഴിഞ്ഞാണ്‌ മാധ്യമ സിന്‍ഡിക്കേറ്റും പാര്‍ട്ടിയെ കരിവാരിത്തേച്ച്‌ കാണിക്കാനും കച്ച കെട്ടിയിറങ്ങിയിരിക്കുന്നവരും ചേര്‍ന്ന്‌ പാര്‍ട്ടിയെ ഇല്ലായ്മചെയ്യാന്‍ കെട്ടിച്ചമച്ചുണ്ടാകിയതാണ്‌ ഈ ആരോപണമെന്നൊക്കെ പാര്‍ട്ടിക്ക്‌ തോന്നിത്തുടങ്ങിയത്‌.ഇപ്പറഞ്ഞ കമ്പനി മോലാളിക്ക്‌ പാവം വേണുഗോപാലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി കഴിഞ്ഞാണ്‌ ആയാള്‍ക്ക്‌ താനൊന്നും കൊടുത്തില്ലന്ന ഞെട്ടിക്കുന്ന സത്യം ഓര്‍മ്മവന്നത്‌. ഓര്‍മ്മ വന്നയുടനേ അദ്ദേഹമത്‌ പത്രസമ്മേളനം വിളിച്ചുകൂട്ടി പറയുകയും ചെയ്തു. മാത്രമല്ല അച്ഛന്‍ പത്തായത്തിലുമില്ല തട്ടുമ്പുറത്തുമില്ലെന്ന്‌ പണ്ട്‌ ആരോപറഞ്ഞതുപോലെ 'ജ്യോതിസു'മായി ഞങ്ങള്‍ക്ക്‌ യാതൊരു ബന്ധവുമില്ല ഇനി യെന്തെങ്കിലും സാദൃശ്യം തോന്നുന്നുവെങ്കില്‍ അത്‌കേവലം യാദൃശ്ചികമെന്ന പഴയ ഷാജീകൈലാസ്‌ സിനിമയുടെ ടൈറ്റില്‍ കാര്‍ഡുപോലെ ഒരു പ്രസ്താവനയും അദ്ദേഹം നടത്തി.

ഇതിലൊക്കെ എന്തിരിക്കുന്നു തൃശൂര്‍ പൂരം വരാനിരിക്കുന്നതേയുണ്ടായിരുന്നതേയുള്ളൂ. ഇരുപത്‌ വര്‍ഷം മുന്‍പ്‌ കോയമ്പത്തൂരിലെ ഒരു പെട്ടിക്കടയില്‍ ലോട്ടറി വിറ്റ്‌ ജീവിതമാരംഭിച്ച്‌ ഒരു പാവം എസ്‌. മാര്‍ട്ടിന്‍ എന്ന സാന്‍ഡിയാഗോ മാര്‍ട്ടിന്‍ തന്റെ (അയാളുടെ കഥ ഇവിടെ) രണ്ടു മക്കളുടെ പേരില്‍ ഒപ്പിട്ട അമ്പതുലക്ഷത്തിന്റെ നാലു ചെക്കുകള്‍(അങ്ങനെ രണ്ട്‌ കോടി) പാര്‍ട്ടി പത്രത്തിന്‌ ബോണ്ടയായോ, പരിപ്പുവടയായോ, പരസ്യം ചെയ്യുന്നതിനുള്ള്‌ മുന്‍കൂര്‍ അഡ്വാന്‍സായോ, അതുമല്ലെങ്കില്‍ പലിശസഹിതം തിരിച്ചു കിട്ടുമെന്ന ഉറപ്പുള്ള റിസര്‍വ്‌ ബാങ്ക്‌ അംഗീകരിച്ച ധനകാര്യ നികേപക സംരംഭമായ ദേശഭിമാനിയെന്ന പണമിടപാട്‌ സ്ഥാപനത്തില്‍ നിക്ഷേപിച്ചെന്നുമുള്ള 'മഞ്ഞപത്രത്തിന്റെ' ആരോപണമാണ്‌ ഏറ്റവും പുതിയ ലോട്ടറി സംഭവം.

"ഇതിക്കെ പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണ്‌, അതിന്‌ മറ്റാരും കിടന്ന്‌ കയറുപറിക്കേണ്ട കാര്യമൊന്നുമില്ല, ഞങ്ങള്‍ക്ക്‌ സൗകര്യമുള്ള കാര്യങ്ങള്‍ സൗകര്യപ്പെടുമ്പോള്‍ ഞങ്ങള്‍ പുറത്ത്‌ പറയും അങ്ങനെയങ്ങ്‌ കേട്ടേച്ചാല്‍ മതി, ഇതില്‍ അല്‍പംപോലും അഹങ്കാരമോ,ഭീഷണിയോ ഒന്നുമില്ല...! "ഏതാണ്ട്‌ ഇതാണ്‌ ഭരണപ്പാര്‍ട്ടിയുടെ ലൈന്‍.

അങ്ങനെ കേരളാ സര്‍ക്കാര്‍ ഇന്‍ഡ്യയ്ക്കായി അവതരിപ്പിച്ച ഭാഗ്യക്കുറിയെന്ന ഈ മാരണം വഴി ലക്ഷോപ ലക്ഷങ്ങളുടെ ജീവിതപ്രാരാബ്‌ധ വഴിയിലെ സമ്പാദ്യങ്ങളാകേണ്ടചില്ലറകള്‍ തിന്നു തിന്നുകൊഴുത്ത മാര്‍ട്ടിന്മാരെ സൃഷ്ടിക്കാന്‍ മാത്രം ഉതകുന്ന ഈ സംരംഭത്തിന്റെ വളര്‍ച്ച! നമുക്കഭിമാനിക്കാം.

കേരളാ സര്‍ക്കാരിനോടും ഭരിക്കുന്ന പാര്‍ട്ടിയോടും ഒരപേക്ഷ: ഇക്കഴിഞ്ഞ പത്തുനാല്‍പതു വര്‍ഷങ്ങളിലായി കോടിക്കണക്കായ ടിക്കറ്റുവില്‍പനകളിലൂടെയും, നികുതിയിനത്തിലും സര്‍ക്കാര്‍ മുതല്‍ കൂട്ടിയ കോടികളെത്രയെന്നും, എത്രരൂപ സമ്മാനമായി നല്‍കിയെന്നും,തങ്ങള്‍ ലക്ഷാധിപധികളാകുന്നതും സ്വപ്നംകണ്ട്പ്രതീക്ഷയോടെ ആഴ്ചതോറും പത്രക്കോളങ്ങളിലെ ലോട്ടറി ഫലം തിരഞ്ഞിരുന്ന ഭാഗ്യഹീനന്മാരെ ഇനിയെങ്കിലുമൊന്ന് അറിയിക്കാനുള്ളാ സാമാന്യ മര്യാദ ആരുഭരിച്ചാലും കാണിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു.

* ഒടയനെക്കൊല്ലി സൈക്കിള്‍

Saturday, June 23, 2007

സുനിത വന്നു, മറിയാമ്മചേടത്തിയുടെ പ്രാര്‍ഥന ഫലിച്ചു!

മുന്നറിയിപ്പ്‌: നാളെരാവിലെ മനോരമയില്‍ നിങ്ങള്‍ ഇതുവായിച്ചേക്കാം, പക്ഷേ കോപ്പി റൈറ്റ് ഞാന്‍ അവകാശപ്പെടുന്നില്ല!

കാലിഫോര്‍ണിയ: കഴിഞ്ഞ ഡിസംബര്‍ പത്തിന്‌ നാസയുടെ ബഹിരാകാശ ദൌത്യവുമായി പുറപ്പെട്ട അറ്റ്ലാന്റിസ് ഇന്ഡ്യന്‍ വംശജയായ സുനിതാ വില്യംസ്‌ടക്കം ഏഴ് ശാസ്ത്രജ്ഞരുമായി യാത്രതിരിച്ചതുമുതല്‍ പ്രാര്‍ഥനാ നിര്ഭരമായ മനസ്സുമായി കഴിഞ്ഞിരുന്ന ആയിരക്കണക്കിനാളുകക്കണക്കിനാളുകളില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ ഒരു വീര്‍പ്പുമുട്ടലിന്റെ വേദനയില്‍ കഴിയുകയായിരുന്നു മറിയാമ്മ ചേടത്തി.

സുനിതാവില്യംസിന്റെ അമ്മാവന്‍ വിത്തല്‍ പട്ടേലിന്റെ അപ്പച്ചിയുടെ ആങ്ങളയുടെ മൂത്ത സഹോദരിയുടെ ഇളയ നാത്തൂന്‍റ്റെ അനിയത്തിയുടെ അമ്മായിയമ്മയാണ്‌ പാലാ, ആനക്കാട്ടില്‍ കുടുംബാംഗവും പ്രസിദ്ധ അബ്കാരി ഈപ്പച്ചന്റെ സഹോദരിയും ചാക്കോച്ചിയുടെ അപ്പച്ചിയുമായ മറിയാമ്മചേടത്തി.
ചെറുപ്പം മുതലേ സുനിതയ്ക്ക് ബാലരമയിലൂടെ തുടങ്ങിയ 'മനോരമ' യുമായുള്ള ബന്ധം ഇന്നും തുടരുന്നതായി മറിയാമ്മചേടത്തി മനോരമയോട് പറഞ്ഞു. അമേരിക്കയില്‍ മാസാമാസം മുടങ്ങാതെ ഇന്നും മനോരമ വീക്‌ലിയും, കളിക്കുടുക്കയും ബാലരമയുമെല്ലാം മുടങ്ങാതെ താന്‍ എത്തിച്ചുകൊടുക്കുന്ന കാര്യം മറിയാമ്മചേടത്തി തെല്ലൊരു നാണത്തോടെയാണ്‍ വിവരിച്ചത്.


കാലിഫോര്‍ണിയയിലെ എഡ്വേര്‍ഡ് എയര്‍ സ്പേസില്‍ ഇന്‍ഡ്യന്‍ സമയം ശനിയാഴ്ച രാവിലെ ഒന്ന് പത്തൊന്‍പതിനാണ്‌ ആറുമാസത്തിലധികം നീണ്ട വിജയകരമായ ബഹിരാകാശദൌത്യത്ത്യത്തിനുശേഷം സുനിതെത്തിയത്. "വന്നയുടനെ സുനി വിളിച്ചിരുന്നു,കളിക്കുടുക്ക കഴിഞ്ഞ ആറുമാസത്തെഎല്ലാലക്കവും ഉടനേവേനമെന്ന് ആവശ്യപ്പെടുകയായിരുന്നു" ചേടത്തി പറഞ്ഞു. ഉടനേയെത്തിക്കാമെന്ന് ഞാന്‍ ഉറപ്പു പറഞ്ഞതിനുശേഷമാണ്‍ സുനി അറ്റ്ലാന്റിസില്‍ നിന്നും പുറത്തിറങ്ങാന്‍ കൂട്ടാക്കിയത്‌. എന്നാല്‍ ബഹിരാകാശ കവചം മാറുവാനും , സുരക്ഷാക്രമീകരണങ്ങള്‍ പരിശോധിക്കാനും വേണ്ടിയുമാണ്‌ ശഖസ്ത്രജ്ഞര്‍ അരമണിക്കൂര്‍ താമസിച്ച്‌ പുറത്തിറങ്ങിയതെന്നുമായിരുന്നു നാസയുടെ ഭാഷ്യം.
ഏറ്റവും അധികകാലം ബഹിരാകാശത്തുകഴിഞ്ഞ വനിതയെന്ന ലോകറിക്കാര്‍ഡോടെയാണ്‌ സുനിതാവില്യംസ് ഭൂമിയിലെത്തിയത്. ബഹിരാകാശത്ത്‌ കളിക്കുടുക്ക കിട്ടാനില്ലന്നതൊഴിച്ചാല്‍ ബഹിരാകാശം ഒരുനല്ല അനുഭവമാണെന്നാണ്‌ സുനിതയുടെ ആദ്യപ്രതികരണം.

Wednesday, June 20, 2007

മനേജ്മെന്റ് സീറ്റ്

ഏം.ഇ.എസി ന്‍റ്റേയും, കരുണാട്രസ്റ്റിന്റെയും , മറ്റ് സ്വാശ്രയ ദന്തല്‍ മാനേജുമെന്റുകളും അംഗീകരിച്ചതുപോലെ 50:50 എന്ന തോതിലുള പ്രവേശനാനുപാതം ജോര്‍ജ് പോളും കൂട്ടരും സ്വീകരിച്ചിരുന്നെങ്കില്‍ ഈ പ്രശ്നത്തിന്‍ താല്ക്കാലികമായെങ്കിലുമൊരു തീര്‍പുണ്ടാകുമായിരുന്നു. ഇതിനുമുന്‍പും പലപ്പോഴും സര്‍ക്കാര്‍ തീരുമാനം (50:50 ) നടപ്പാക്കാന്‍ പലമാനേജുമെന്റുകള്‍ തയ്യാറായപ്പോഴും തടസ്സം നിന്നത് ശ്രീമാന്‍ ജോര്‍ജ്ജ് പോള്‍ ആയിരുന്നു.അപ്പോള്‍ പ്രശ്നം കോളേജ് നടത്തിപ്പോ, സാമൂഹ്യ സേവനമോ ഒന്നുമല്ല തനി കച്ചവടമാണെന്നും , തങ്ങള്‍ നടത്താനുദ്ദേശിക്കുന്നത് എത്രയും പെട്ടന്ന് (വര്‍ഷങ്ങളിലൂടെയല്ല) ലാഭം തിരിച്ചുപിടിക്കുന്ന ഒരുപക്കാ ബിസിന്സസ് സ്ഥാപനമാണെന്നുള്ള നിരീക്ഷണത്തെ ശരിവെക്കുന്നു. ഇത്തരംസ്ഥാപനങ്ങളില്‍ നിന്നുംസാമൂഹികപ്രതിബ്ദ്ധതപ്രതീക്ഷിക്കുന്നതെങ്ങനെ?ഇത്തരം ബിസിനസ് സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കുന്നതടക്കമുള്ള നടപടികളെക്കുറിച്ച് ഗവണ്മെന്റ് ഗൌരവമായി ആലോചിക്കേണ്ടിയിരിക്കുന്നു.ഗവണ്മെന്റിന്റെ നിര്‍ദ്ദേശം അംഗീകരിക്കാതിരിക്കാന്‍ ഇവര്‍ കാരണമായി പറയുന്ന നടത്തിപ്പ് ചിലവ്‌ ഏം.ഇ. എസിനു ബാധകമല്ലേ? പിന്നെ സര്‍ക്കാര്‍ മെറിറ്റ് ലിസ്റ്റില്‍ നിന്നും മുസ്ലിം സമുദായത്തിന്‌ പത്തുശതമാനം സീറ്റ് നല്കാം എന്നുള്ള ഫോര്‍മുല തികച്ചും ന്യായമായി തോന്നുന്നു കാരണം 50 ശതമാനം സീറ്റില്‍ നിന്നുള്ള ഫീസുവാങ്ങി അവര്‍ കോളേജ് നടത്തിക്കൊണ്ടുപോകുമ്പോള്‍ ഇത്തരത്തിലൊരു കോളേജ് പ്രസ്തുത ന്യൂനപക്ഷ മാനേജുമെന്റ്( പ്രത്യേകിച്ചും ഒരു ട്രസ്റ്റ്) നടത്തുന്നതുകൊണ്ട് ആസമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് എന്തെങ്കിലും ഗുണം വേണ്ടേ? പണക്കാരന്‌ ഏതു മാനേജുമെന്റില്നിന്നും സീറ്റു വിലക്കു വാങ്ങാമല്ലോ? ഇതേഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ ജോര്‍ജ്‌പോളിനും കൂട്ടറ്ക്കും 10% സീറ്റ് ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ പിന്നോക്കം നില്ക്കുന്നവര്‍ക്ക് വേണ്ടി സംവരണം ചെയ്യാന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ട് 50:50 പ്രവേശനാനുപാതം അംഗീകരിച്ചാല്‍ തീരാവുന്ന പ്രശ്നമല്ലേയുള്ളൂ?

Friday, June 15, 2007

അടച്ചിട്ട മുറിയില്‍ പൂച്ചയെ തല്ലുമ്പോള്‍!

മുന്നറിയിപ്പ്: ഇതു ഞാന്‍ കിരണ്‍ തോമസിന്റെ 'പൂച്ചക്ക്‌ പിഴക്കുമ്പോള്‍' എന്ന പോസ്റ്റിന്‌ ഇട്ട ഒരു കമന്റ് മാത്രമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അവിടെ തന്നെ പോയി നോക്കുക!

പൂച്ചയ്കാണോ പിഴച്ചത്? അതോ പൂച്ചകളേയും, ഇത്രനാളും അവ എലിയെപ്പിടിക്കുമ്പോള്‍ അത് ശ്വാസം പിടിച്ച് കണ്ടുകൊണ്ടിരുന്ന നമ്മെയെല്ലവരേയും വെറുംവിഡ്ഢികളാക്കിയ 'ആആആആആ'പൂച്ചകളിപ്പിക്കല്‍കാരനോ? എനിക്ക് തോന്നുന്നത് തൊട്ടുപിന്നില്‍ എപ്പോഴുമുണ്ടാകുമെന്ന് കരുതിയിരുന്ന ആള്‍ ജനങ്ങളോടുള്ള പ്രതിബദ്ധതയില്‍ പിന്തിരിപ്പന്‍ ബ്വൂറ്ഷ്വാകളെ ബഹുകാതം പിന്നിലാക്കിയ ചില വലതുപക്ഷ വിപ്ലവ സിംഹങ്ങളുടെ ഗര്‍ജ്ജനങ്ങളില്‍ നടുങ്ങി അക്ഷരാര്‍ഥത്തില്‍ കുട്ടിക്കരണം മറിഞ്ഞതുകണ്ട് എന്തുചെയ്യണമെന്നറിയാതെ പകച്ചുനില്ക്കുകയാവണംപൂച്ചയിപ്പോള്‍. ഏത്രയൊക്കെ യായാലും രാഷ്ട്റീയക്കാരനെ കുടിച്ച വെള്ളത്തില്‍ വിസ്വസിക്കരുതെന്ന് ഇപ്പോള്‍ ആത്മഗതം നടത്തുന്നുണ്ടാകണം. പാവം പൂച്ച! ഏതായാലും ഈ ചെമ്പു പട്ടയവും , പിത്തളപ്പട്ടയവുമൊക്കെ ഇന്ഡ്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനും മുന്പേ കീശയിലുള്ള പുരോഗമനപ്രസ്ഥാനം എന്തിനാണ്‌ ഇന്ഡ്യക്ക് സ്വാതന്ത്ര്യം കിട്ടി ഒരു രവീന്ദ്രന്‍ സാര്‍ ഡപ്യൂട്ടി തഹസീല്‍ ദാര്‍ ആയിവരുവോളം കാത്തിരുന്ന് ( അതും 52വര്‍ഷത്തോളം!)പട്ടയ ഭൂമിക്കു തന്നെ വീണ്ടും ഒരു പട്ടയംകൂടി തരപ്പെടുത്തിയത്‌? ചെമ്പിനു ബലം പോരെന്നു തോന്നിയിട്ടാകുമോ? പാവം മുന്‍ മുഖ്യമന്ത്രി കൂടിയായ മുന്‍ പാറ്ട്ടി സെക്രട്ടറിയെ വെറുമൊരു കൃഷിക്കാരന്‍ പോലുമാക്കി എന്തിനീ സാഹസം കാട്ടി? അല്ല പാറ്ട്ടിയാപ്പീസിനുമുകളില്‍ റിസോര്‍ട്ട് കൃഷി നടത്താന്‍ അന്നേ പ്ലാനുണ്ടായിരുന്നോ?റിസോര്‍ട്ട് കൃഷിയോ വാനിലകൃഷിയോ എന്തുവേണമെങ്കിലും നടത്താനുള്ള ബലം ആ പഴയ ചെമ്പിനുണ്ടായിരുന്നെങ്കില്?? അല്ലാ അപ്പോള്‍മറ്റുവല്ലവരും ഇതുപോലെ പലതും പറഞ്ഞ് വൃന്ദാവന്‍ പട്ടയമോ രവീന്ദ്രന്‍ പട്ടയമോ ഒക്കെ വാങ്ങിയവരില്‍ നിന്നും, പൊന്നും വില കൊടുത്തു വാങ്ങി അവിടെചില ബൂര്ഷ്വാ മുതലാളിമാര്‍റിസോര്‍ട്ട് കൃഷി നടത്തിയിരുന്നു, പാവങ്ങള്‍! അവരുടെയൊന്നും പലകെട്ടിടങ്ങളും അതും കോടികള്‍ വിലവരുന്നത്‌ ഇന്നവിടെയില്ല. ചെയ്യുന്ന കൃഷി ഒന്നാണെന്നിരിക്കേ ഈ ബൂര്‍ഷ്വാസികളും, ചോരകൊടുത്തും ഉയിരുകൊടുത്തും വലുതാക്കിയ വിപ്ളവപ്രസ്ഥാനവും തമ്മിലെന്താണൊരു വ്യത്യാസം? ഏതായാലും ഇത്രയും കാലം വല്യേട്ടന്റെ നിഴലില്‍ ഒളിച്ചിരിക്കാനായിരുന്നു വിധിയെങ്കിലും , ജനങ്ങളുടെ മണ്ടക്കിട്ട് ഒന്നു കൊടുക്കേണ്ടിവന്നെകിലുമെന്താ തങ്ങള്‍ വിചാരിച്ചാലും ചിലരെ വട്ടത്തിലിരുത്തി മുള്ളിക്കാനും കഴിയുമെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ? ആ പൂച്ചയെ കളിപ്പിക്കളുകാരന്‌ ഇനിയും നാണമില്ലേ ഇങ്ങനെ ജനക്കൂട്ടത്തിന്‍ നടുവില്‍ തുണിയില്ലാതെ നില്ക്കാന്‍?അതോ മുണ്ട് പണ്ട് കൂടെ യുണ്ടായിരുന്ന സഖാക്കളൂരിക്കൊണ്ടോടിയവിവരം സിന്ദിക്കേറ്റ്മാധ്യമങ്ങള്‍ പറഖ്ഞ്ഞാലേ അറിയൂ എന്നുണ്ടോ ? ഓടി രക്ഷപ്പെട്ടൂടേ? പാവം പൂച്ച അതിനോടാനും വയ്യല്ലോ! അതെന്തുപിഴച്ചു? അതിനെ തുറന്നു വിട്ട് തല്ലിക്കൂടേ?

Wednesday, June 6, 2007

ഒരു നല്ല നമസ്കാരം!!

ഇതുവായിക്കുന്നവര്‍ സുന്ദരവിഡ്ഢികളായതുകൊണ്ടല്ല നല്ല നമസ്കാരം എന്നു പറഞ്ഞത്. ശരിക്കും ഈബ്ളോഗിലൂടെ ഇനിയും നിങ്ങളോടെല്ലാം സംവദിക്കാനാകുമെന്ന് ഒരു പ്രതീക്ഷ്യുമില്ലായിരുന്നു.കാരണം കഴിഞ്ഞ രണ്ടുമൂന്ന് മാസക്കാലമായി ഈ വഴിക്കൊന്നും വരാന്‍ സാധിക്കാതിരുന്നതിനാല്‍ ഇതിനുവേണ്ടി ഉപയോഗിച്ചിരുന്ന ഈമെയില്‍ഐഡിയും അതിന്റെപാസ്‌വേര്‍ഡുമെല്ലാം ഓര്‍മയില്‍ നിനും മാഞ്ഞുകഴിഞ്ഞിരുന്നു! എന്നാല്‍ ഇതിന്മുന്‍പ് പല തച്ച് ശ്രമിച്ചിട്ടും ഒരു ഓര്‍മ്മയും കിട്ടതിരുന്ന ആ ഐഡി
ശ്രമങ്ങളെല്ലാം ഉപേക്ഷിച്ച്, ബ്ലോഗ്തന്നെ അനാഥമായ വ്യസനത്തില്‍ കഴിയുകയായിരുന്നു. ഏതായാലും പുതിയ ഒരു ഈമെയില്‍ ഐഡി ഉണ്ടാക്കി പുതിയ ഒരു
ബ്ളോഗും തുടങ്ങി പഴയബ്ളോഗിലേക്ക് ഒരു ലിങ്കും ഫിറ്റ് ചെയ്ത് തല്ക്കാലം അല്പം ആശ്വാസം തേടി ഈമെയില്‍ ഐഡി ഉണ്ടാക്കാന്‍ ശ്രമിച്ച് ലഭ്യമായ ഐഡി കള്‍ക്ക്‌വേണ്ടി പരതുമ്പോള്‍ ഒരു സംശയം! അല്ലാ ഈ ഈമെയില്‍ ഐഡി ഞാന്‍ എവിടെയോ ഉപയോഗിച്ചിട്ടുണ്ടല്ലോ? പെട്ടന്നാണ്‌ ഒരു ലൈറ്റ് മിന്നിയത്, അതെ! ഇവന്‍ താന്‍ ലവന്‍!അങ്ങനെ ബ്ളോഗ്തന്നെ തിരിച്ചു കിട്ടിയിരിക്കുന്നു!



എല്ലാവര്‍ക്കും ഒരുനമസ്കാരം പറഞ്ഞുകൊണ്ട് വീണ്ടും തുടങ്ങാമെന്നു കരുതി. അപ്പോഴാണ്‌ ഇ‍ന്ന് കേരളത്തില്‍ എല്ലാവര്‍ക്കും സുപരിചിതമായ 'ഒരു നല്ല നമസ്കാരം' ഉപയോഗിച്ചാലോ എന്ന് ഒരു വെളിപാടുണ്ടായത്‌. 'ഒരു നല്ല നമസ്കാരം' എന്ന പ്രയോഗത്തിന്റെ വിശാലടിസ്ഥാനത്തിലുള അര്‍ഥമൊന്നും ഇവിടെ ആരും ധരിച്ചുകളയരുതെന്നൊരപേക്ഷ. പെട്ടന്ന് ആളെക്കൂട്ടാന്‍(എത്തിനോക്കാന്‍!) എന്റെ വക ഒരു അടവുനയം അത്രമാത്രം. ഏതായാലും ഈപ്രയോഗത്തിന്റെ
അടിസ്ഥാനത്തില്‍ നോക്കിയാല്‍ മലയാളികളെല്ലാം(പോളിറ്റ്ബ്യൂറോയ്ക്കുപോലും സംശയമുണ്ടാകില്ല!) ഇപ്പോള്‍ ഈ നല്ല നമസ്കാരത്തിന്‍ അര്‍ഹരാണെന്ന് തോന്നുന്നു.താങ്കള്‍ക്കെന്ത് തോന്നുന്നു? ഒന്നും തോന്നുന്നില്ലേ? ഏതെങ്കിലും ഒരു വ്യക്തിമാത്രം വിചാരിച്ചാല്‍ ഒന്നും നടക്കില്ലെങ്കിലും(?!) നട്ടെല്ലുള്ള വ്യക്തികളില്‍ ചിലര്‍ ഒറ്റയ്കു ശ്രമിച്ചാലും ഇവിടെ ചിലതൊക്കെ നടക്കുമെന്ന്‌ താങ്കള്‍ക്ക് തോന്നുന്നുവെങ്കില്‍ 'ഒരുനല്ല നമസ്കാരം' ! കേരളത്തിലെ ജനങ്ങള്‍ക്ക് ഒരു പുതിയ ആശംസ ലഭിക്കാന്‍ കാരണക്കാരനായ മുഖ്യമന്ത്രിക്കും ഇരിക്കട്ടെ 'ഒരുനല്ല നമസ്കാരം'! പുതിയ പുതിയ ശൈലികള്‍ ഇനിയും ഉണ്ടാകട്ടെ! അതിനായി കുറച്ചുകാലം കൂടി
യെങ്കിലും ആകസേരയില്‍ അദ്ദേഹം ഇരിക്കാന്‍ പോളിറ്റ്ബ്യൂറോ ദൈവങ്ങള്‍ കനിയട്ടെ!

Sunday, February 4, 2007

ബാബാകല്യാണിയും ചില ആകുലചിന്തകളും!

കൃത്യം രണ്ടാഴ്ച പിന്നിട്ട ചിന്തകള്‍! പലവട്ടം ആലോചിച്ചു, ഒരുതീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല. എന്റെ സ്വന്തം വിലാസത്തില്‍ എഴുതണോ? അതോ പുതിയ ഒരു ബ്ലോഗ്‌ വിലാസം ഉണ്ടാക്കണോ? പലവട്ടം ചിന്തിച്ചു. ഏതായാലും മടിച്ചു നില്‍ക്കുന്നതില്‍ അര്‍ഥമില്ല, എഴുതുക തന്നെ.വരുന്നതുവരട്ടെ! അത്‌ വരുന്നിടത്തുവെച്ച്‌ കാണാം എന്ന ധൈര്യമൊന്നുമല്ല, പിന്നെ? പറയാതിരുന്നാല്‍.... എന്തോ, മനസ്സിലൊരുവിങ്ങല്‍....

കാടും പടലവും തല്ലാതെ വിഷയത്തിലേക്ക്‌ കടക്കെടോ എന്നു ആകാംക്ഷപ്പെടാതെ മാഷേ കാര്യത്തിലേക്ക്‌ കടക്കാം. കഴിഞ്ഞതിന്റെ മുമ്പിലത്തെ വെള്ളിയാഴ്ച മുതല്‍ രണ്ടു ദിവസം ഒരു അത്യാവശ്യ കാര്യത്തിനായി എന്റെ ഉറ്റസുഹൃത്ത്‌ മഹേഷും ഒന്നിച്ച്‌ തൃശ്ശൂരില്‍ തങ്ങേണ്ടതായി വന്നു.ഞയറാഴ്ച ഉച്ചയായപ്പോള്‍, എനിക്ക്‌ ബാംഗ്‌ളൂരിലേക്കുള്ള ബസ്സ്‌ രാത്രി10നേയുള്ളൂ എന്നതുകൊണ്ടും മഹേഷ്‌ ഏറണാകുളത്തേക്ക്‌ തിരിച്ച്‌ പോകുന്നതു കൊണ്ടുംകൂടി, എങ്ങനെ സമയം കളയും 'ബായീ' എന്ന എന്റെ ചോദ്യത്തിന്‌ മഹേഷ്‌ തന്നെയാണ്‌ ആ നിര്‍ദ്ദേശം മുന്നോട്ട്‌ വെച്ചത്‌."ഇപ്പോള്‍ മണി ഒന്നരയായതല്ലേയുള്ളൂ, നിങ്ങള്‍ പോയി 'ബാബാകല്യാണി' കാണ്‌, രണ്ടരമണിക്കൂര്‍ മാറിക്കിട്ടും. പടം നന്നായിട്ടൊന്നുമല്ല, എങ്കിലും നിങ്ങള്‍ ബാക്കിയെല്ലാം കണ്ടതാണല്ലോ". 'സ്മാര്‍ട്ട്‌ സിറ്റി കണ്ടില്ല' ഞാന്‍ പറഞ്ഞു. "കാര്യമില്ല, അതിപ്പോള്‍ ഇവിടെ നൂണ്‍ഷോമാത്രമേയുള്ളൂ.ഇപ്പോള്‍ അതിന്റെ സമയം കഴിഞ്ഞു,സാരമില്ല രണ്ടും ഒരേസധനംതന്നെയാണ്‌, രണ്ടില്‍ ഏതെങ്കിലും ഒന്നുകണ്ടാല്‍മതി. രണ്ടിലും പറയുന്നു, കൊച്ചി ഈസ്‌ ഹോട്ട്‌, ബ്ലഡ്‌ ഈസ്‌ തിക്കര്‍ ദാന്‍ വാട്ടര്‍. കഥാപാത്രങ്ങള്‍ ഒക്കെ ഒന്നുതന്നെ പേരില്‍ മാത്രമേ മറ്റമുള്ളൂ, അതില്‍ സുരേഷ്ഗോപി, ഇതില്‍ മോഹന്‍ലാല്‍. അതില്‍ മനോജ്‌.കെ.ജയന്‍, ഇതില്‍ ഇന്ദ്രജിത്‌. അതിലും ഇതിലും സിദ്ദിക്ക്‌". ഈങ്ങനെ സാമ്യത്തിന്റെയും ഈരണ്ട്ചിത്രങ്ങള്‍ കാണുന്നതിലെ അര്‍ഥശൂന്യതയും, അറിയാവുന്ന വിധത്തില്‍ മഹേഷ്‌ വിവരിച്ചു." നിങ്ങളിതില്‍ ഏതുകണ്ടാലും ഒരേഎഫക്റ്റ്‌ തന്നെ.അതുകൊണ്ട്‌, ഇവിടെ ഇപ്പോള്‍നിങ്ങള്‍ക്ക്‌ 3 മണിക്കൂര്‍ സമയം പോകാന്‍ ബാബാകല്യാണിക്ക്‌ പോകുക, സമയവും കാശും പോയിക്കിട്ടും. പിന്നെ അതുകണ്ടിട്ട്‌ എന്നെ ചീത്തപറയരുത്‌, പടം പൊളിയാണ്‌, നമ്മുടെ ഷാജികൈലാസ്‌ സാറിന്റെ സ്റ്റോക്ക്‌ ഒക്കെ തീര്‍ന്നു എന്ന്തോന്നുന്നു,ഇപ്പോള്‍പിന്നെ മോഹന്‍ലാലിനെ,ഒരേവരവില്‍ 5-6 ആയി ഒക്കെ കാണിച്ചിട്ടുണ്ട്‌. അല്ലതെ പ്രത്യേകതകള്‍ ഒന്നും ഇല്ല. നോട്ട്ബുക്ക്‌ പോലെ(ഞങ്ങള്‍ ഒരുമിച്ച്‌ തലേദിവസം ഈപടം കണ്ടിരുന്നു.വളരെക്കാലം കൂടി എന്നുപറഞ്ഞുകൂടാ, ക്ലാസ്മേറ്റ്‌സിനു ശേഷം വല്ലാതെ ഇഷ്ടപ്പെട്ട സിനിമ.റോഷന്‍ തികച്ചും അഭിനന്ദനം അര്‍ഹിക്കുന്നു എന്ന്‌കൂട്ടത്തില്‍ പറഞ്ഞുകൊള്ളട്ടെ!)നമ്മള്‍തമ്മില്‍ ഒരുപാട്ചര്‍ച്ചകളൊന്നും ഇത്‌ ഉണ്ടാക്കില്ല! പകരം നിങ്ങള്‍ എന്നെ കുറേ ചീത്തവിളിക്കും അത്രതന്നെ!" മഹേഷ്‌ പറഞ്ഞു. അതൊന്നും കുഴപ്പമില്ല ബായീ, ഏതായാലും നിങ്ങളിപ്പോള്‍ പോകും, ഇനിരാത്രി 10 വരെ ഞാന്‍ ഒറ്റയ്ക്‌ ലോഡ്ജില്‍ എന്തുചെയ്യാന്‍,ആബോറടിയേക്കാള്‍ ഭേദമായിരിക്കും! എങ്കില്‍ ശരി ആള്‍ദിബെസ്റ്റ്‌! ഞാന്‍ പോകുന്നു ബായീ.ഊണ്‌കഴിച്ച്‌ ഞങ്ങള്‍പിരിഞ്ഞു.മഹേഷ്‌ നേരേ റെയില്‍വേസ്റ്റേഷനിലേക്കും ഞാന്‍ നേരേ ഒരു ഓട്ടോപിടിച്ച്‌ കൈരളി തീയറ്റര്‍ എന്നും പറഞ്ഞു.


തീയറ്ററിന്റെ വാതുക്കല്‍ കൊണ്ടുനിര്‍ത്തിയ ഓട്ടോക്കാരന്‍ കൊടുത്ത10 രൂപ ഒരുവിദ്വേഷവും പ്രകടിപ്പിക്കാതെ വാങ്ങി പോയി, ഞാന്‍ അതിശയിച്ചു, നാട്ടിലാണെങ്കില്‍ എന്തെങ്കിലും ഒന്നു പറയാതെ ആവിദ്വാന്‍ പോകുമായിരുന്നോ? തീയറ്ററില്‍സാമന്യം നല്ല ആളുക്കൂട്ടമുണ്ടായിരുന്നു, എല്ലാരും പറയുന്നു കത്തി പടമാണെന്ന്‌, പക്ഷെ,ഒരു കത്തിപ്പടത്തിന്‌ മുപ്പതുദിവസത്തിനു ശേഷവും ഇത്രയും ആളോ? അതും സ്മാര്‍ട്‌ സിറ്റിയും, പളുങ്കും നൂണ്‍ഷോ ആയിട്ടും ഇത്‌4 ഷോ ഓടുന്നു! now running.com ഡിസ്കഷനിലൊക്കെ ഇപ്പോള്‍ലാല്‍ ഫാന്‍സ്‌ കസറുന്നുണ്ടാകും ഇതിന്റെ പേരില്‍! എന്തായാലും കണ്ടിട്ട്‌ തീരുമാനിക്കാം തീരെചളമാകില്ലായിരിക്കും.ടിക്കറ്റ്‌എടുത്ത്‌ അകത്തുകടന്നപ്പോഴേക്കും ബാല്‍ക്കണി ഏകദേശം 3-4 നിര ഫുള്ളയിരിക്കുന്നു, അങ്ങിങ്ങ്‌ ഇടയിലായി ചിലഒറ്റ സീറ്റുകള്‍ കാലികിടക്കുന്നു.നാലാമത്തെ നിരയിലുള്ള്‌ ഒരു ഒറ്റസീറ്റില്‍ കയറിയിരുന്നു. അപരിചിതരായ രണ്ടുപേരുടെ നടുവില്‍ ഇരിക്കുന്നത്‌ എന്തോപോലെ, അങ്ങനെ ഒറ്റയ്ക്‌ സിനിമകണ്ടത്‌ അപൂര്‍വമായിമാത്രം. അതിന്റെഒരു അസ്ക്യ‍തയോടെ ചുറ്റും നോക്കി, കൂടാതെ ഈസീറ്റ്‌ 3-4 സീറ്റുകള്‍ക്കുള്ളിലും, അതിനാല്‍ ആരെങ്കിലും ഫോണ്‍ച്യ്താല്‍ മറ്റുള്ളവര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കതെ പെട്ടന്ന്‌ പുറത്തിറങ്ങാനും ബുദ്‌ധിമുട്ടാകും. ഒറ്ററിങ്ങിനുതന്നെ ഒന്നുകില്‍ അത്‌ കട്ട്ചെയ്യുകയോ, എടുക്കേണ്ടതാണെങ്കില്‍ സെയിലന്റാക്കി പുറത്തു‍പോയി അറ്റന്റ്‌ ചെയ്യാമെന്നും തീരുമാനിച്ചു.

പക്ഷെ അറ്റത്തുള്ളസീറ്റുകിട്ടിയായിരുന്നെങ്കില്‍കൂടുതസൗകര്യമായേനെ എന്നു ചിന്തിച്ച്‌ ചുറ്റും കണ്ണോടിക്കുമ്പോഴാണ്‌ ഏറ്റവും പിന്നിലെ ഒത്ത മധ്യത്തിലെ കസേര ഒഴിഞ്ഞുകിടക്കുന്നത്‌ അരണ്ടവെളിച്ച്ത്തില്‍ കണ്ണില്‍ പെട്ടത്‌.ആദ്യംവിചാരിച്ചത്‌ സീറ്റിലുള്ള ആള്‍ 'കൊറിക്കാന്‍' വല്ലതും വാങ്ങാന്‍ പോയതാണെന്നാണ്‌. പക്ഷെ പടം തുടങ്ങാറായിട്ടും ആരെയും കാണുന്നുമില്ല, വരുന്നവര്‍ വരുന്നവര്‍ മുന്‍ സീറ്റുകളിലേക്ക്‌ ചേക്കേറുന്നു.രണ്ടും കല്‍പിച്ച്‌(ചിലപ്പോള്‍ ഇരുന്ന സീറ്റും പോക്കാകും തിരികെ വരുമ്പോഴേക്കും!)സീറ്റില്‍നിന്നെഴുനേറ്റ്‌, ഒഴിവുകണ്ട സീറ്റിന്റെ അടുത്ത സീറ്റിലിരിക്കുന്ന മദ്ധ്യവയസ്കയായ സ്ത്രീയോട്‌ ഇവിടെ ആളുണ്ടോ എന്നു ചോദിച്ചു. അവര്‍ ഇല്ലെന്നുത്തരം പറഞ്ഞതും അവിടെ ആസനസ്ഥനായി.എന്റെ ഇടവും വലവും ഇരിക്കുന്നവരെ ശ്രദ്ധിച്ചു. ഇടതുവശത്ത്‌ ഒരു ചെറുപ്പക്കരനും, ഒരുപെണ്‍കുട്ടിയും വലതുവശത്ത്‌ മുന്‍ പറഞ്ഞ സ്ത്രീയും അവരുടെ മകളേപ്പോലെ തോന്നിക്കുന്ന ഒരുയുവതിയും. ഏതായാലും ഇവരെക്കൊണ്ട്‌ കഴിഞ്ഞദിവസം നോട്ട്ബുക്ക്‌ കാണാന്‍ പോയതു പോലത്തെ ശല്യം ഉണ്ടാകാനിടയില്ലെന്നോര്‍ത്ത്‌ സമാധാനിച്ചു.

നോട്ട്ബുക്ക്‌ കാണാന്‍ ഞാനും മഹേഷും ഒരുമിച്ചാണ്‌ കഴിഞ്ഞദിവസം പോയത്‌, പക്ഷെ ഞങ്ങളുടെ അരികില്‍ ഏറ്റവും അവസാനമായി വന്നു കയറിയ രണ്ട്‌'അലവലാതികള്‍' (അതില്‍കുറഞ്ഞൊന്നും അവരെ വിശേഷിപ്പിക്കാനാകില്ല) അവരില്‍ ഒരു തെണ്ടി മുന്‍പ്‌ പടം കണ്ടിട്ടുണ്ടെന്ന്‌ മറ്റുള്ളവരെ അറിയിക്കലാണ്‌ ഉദ്ധേശ്യം എന്ന നിലയില്‍ ചിലകമന്റുകള്‍ തുടങ്ങി, ആദ്യമൊന്നും സാരമാക്കതെഞ്ഞാനും മഹേഷും പരസ്പരം മുഖത്തോടു മുഖം നോക്കി, എന്റെ ഭാവം കണ്ട മഹേഷ്‌ വിലക്കി, പോട്ടെ ബായീ, പ്രശ്നമാക്കണ്ട, നമുക്കറിയില്ലല്ലോ അവന്മാര്‍ എതാവകുപ്പെന്ന്‌. പക്ഷേ സിനിമമുന്നോട്ടുപോകുന്തോറും അല്‍പം മുന്‍കൂട്ടിയുള്ള ദൃക്‌സാക്ഷി വിവരണവും , അശ്ലീലചുവയുള്ള കമന്റുകളും ഏരിയപ്പോള്‍ ഞാന്‍ ചുറ്റിലുമിരുന്നവരുടെ ബോഡിലാങ്ങ്വേജ്‌ ശ്രദ്ധിച്ചു. മ്മുന്‍ നിരയിലിരിക്കുന്ന കൗമാരക്കരിയായ മകളുള്‍പ്പെടുന്ന കുടുംബം അവരുടെ നിലവാരമില്ലത്ത്‌ കമന്റുകൊണ്ട്‌ പൊറുതിമുട്ടിയിരിക്കുകയാണെന്ന്‌ മനസ്സിലായി. അവരുടെ അരികിലിരിക്കുന്ന മദ്ധ്യ വയസ്കരായ ദമ്പതികളും അവന്മാരുടെ ചളം സഹിക്കുന്നില്ലെന്നും മനസ്സിലായി. പക്ഷേ ആരും ഒന്നും മിണ്ടുന്നുമില്ല എന്നാല്‍ മുന്‍കൈയ്യെടുത്താല്‍ ചിലപ്പോള്‍ അവരുടെ സപ്പോര്‍ട്ട്‌ കിട്ടിയേക്കും എന്ന്‌ മനസ്സിലായതുകൊണ്ട്‌ അടുത്ത വളിച്ച കമന്റും അടുത്ത സീനിന്റെ സസ്പെന്‍സ്‌ നശിപ്പിക്കുന്ന്‌ രീതിയില്‍ "ഓ, അതിങ്ങനെയാണ്‌' എന്ന വിവരണം വന്നപ്പോള്‍ ഒട്ടും പിടിച്ചുനില്‍കാന്‍ പറ്റിയില്ല. ത്രിശ്ശൂര്‍ സ്ലാങ്ങില്‍ തന്നെപറഞ്ഞു 'ചങ്ങാതീ, ഞങ്ങളും സിനിമകാണാന്തന്നെയാണു, കാശുംകൊടുത്ത്‌ ഇതിനകത്ത്യുകേറിയിരിക്കുന്നത്‌,കഥകേള്‍ക്കാനല്ല' അല്‍പം ഉച്ചത്തിലുള്ള ഈ കമന്റു കേട്ടപാടേ മുന്‍പു പറഞ്ഞവറുടെ സപ്പോര്‍ട്ടോടെയുള്ള നോട്ടം പിന്നിലേക്കെത്തി. എതായാലും അതേറ്റു. പിന്നെ പടം തീരുന്നതുവരെ ശല്യമുണ്ടായില്ല.

അല്ല ബാബാകല്യാണി പറഞ്ഞുവന്ന താന്‍ എന്താടോ ശവീ നോട്ടുബുക്കില്‍ തിരിഞ്ഞുകളിക്കുന്നെ? ക്ഷമിക്കൂ സുഹൃത്തേ സന്ദര്‍ഭ വശാല്‍ പറഞ്ഞു പോയെന്നേയുള്ളൂ. ഞാന്‍ നമ്മുടെ കൈരളിതീയറ്ററിന്റെ പുറകിലത്തെ സീറ്റിലേക്ക്‌ മടങ്ങിവരാം.അതെന്താ ഇത്രയും നിരകള്‍ ഫുള്ളണെന്നുപറഞ്ഞിട്ടും ഏറ്റവും പുറകിലെ ഒരുപക്ഷേതീയറ്ററിലെ സിനിമകാണാന്‍ ഏറ്റവും പറ്റിയ മധ്യത്തിലീസെറ്റ്‌ ഒഴിവ്‌ എന്നാണോആലോചിക്കുന്നത്‌? പറയാം, ആസീറ്റിന്‌ വലതുവശത്തിരിക്കുന്നത്‌ രണ്ടുസ്ത്രീകളായിരുന്നതിനാല്‍ അവരുടെ പരിചയക്കാരാരുമല്ലാത്തതിനാല്‍ പിന്നീട്‌ വന്നവര്‍ ഒരു സീറ്റ്‌ ഒഴിച്ചിട്ടായിരുന്നു ഇരുന്നിരുന്നത്‌.

ഏതായാലും സിനിമതുടങ്ങി, ഇനി ഞാന്‍ പറയാന്‍പോക്കുന്ന കാര്യങ്ങള്‍ എന്റെ മാത്രം മനസ്സില്‍ തോന്നിയ കാര്യങ്ങളാണ്‌. സിനിമ കണ്ട ഇതുവായിക്കുന്ന മറ്റേയ്തെങ്കിലും സുഹൃത്തുക്കള്‍ക്ക്‌ എനിക്കു തോന്നിയതുപോലെയൊക്കെ തന്നെ തോന്നിയിരുന്നെങ്കില്‍ അത്‌ സിനിമയുടേയോ സംവിധായകന്റേയോ, മുഖ്യ നടന്റേയോ നിര്‍മ്മതാവിന്റെയോ കുഴപ്പമല്ല. അത്‌ ഈ തോന്നലുണ്ടായ നമ്മുടെ യൊക്കെ (എന്റെ) മനസ്സിന്റെ കുഴപ്പം മാത്രമായിരിക്കും.(ഇത്തരം ഒരു വാണിംഗായിരുന്നു സിനിമക്ക്‌ മുന്‍പേ കൊടുക്കേണ്ടിയിരുന്നതെന്ന്‌ സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ തോന്നി) അതിനുചിലപ്പോള്‍ ചില വ്യാഖ്യാനങ്ങളും, വിമര്‍ശനങ്ങളും,പിറകേ വന്നേക്കാം,പക്ഷേ പേടിച്ച്‌ മിണ്ടാതെയിരിക്കാന്‍ തോന്നുന്നില്ല.

എന്തായാലും ഇതുവരെ കടുത്ത ഇസ്ലാമിക വാദി കളുടെയൊന്നും വിമര്‍ശനം സിനിമയെക്കുറിച്ച്‌ ഇതുവരെ യെങ്ങും കണ്ടില്ല! ഇനി ഇസ്ലാമിസ്റ്റുകളെല്ലം യതാര്‍ഥമുസ്ലിംകളാകാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി സിനിമാകാണല്‍ തന്നെ ബഹിഷ്കരിച്ചിരിക്കുകയാണോ? അതെന്തായാലും അവിടെ നില്‍കട്ടെ.കേരള സമൂഹത്തില്‍ കഴിഞ്ഞ നാലഞ്ചുവര്‍ഷങ്ങളിലായി അസാധാരണമാവിധത്തില്‍ വര്‍ധിച്ചുവരുന്ന പര്‍ദയും,നീണ്ടതാടിയും, തൊപ്പിയും, കാവിമുണ്ടും, ചുവന്ന കുറിയും, പല നിറത്തിലുള്ളചരടുകളും പോലെയുള്ളമതചിഹ്നനങ്ങളുടെ കടന്നുകയറ്റവും, ഷാജികൈലാസ്‌ രുദ്രാക്ഷമാലധരിക്കുന്നതും,കൈയ്യില്‍ കറപ്പുചരടുകച്ചവടക്കരനേപ്പോലെ(എന്റെ സുഹൃത്ത്‌ ഹര്‍ഷന്റെ പ്രയോഗത്തില്‍)കൈയില്‍ കറുപ്പ്ചരട്‌ ധരിക്കുന്നതും, കുറിയണിയുന്നതും, ഭാര്യയെ മതംമാറ്റി ചിത്രയാക്കിയതും ഒക്കെ അദ്ദേഹത്തിന്റെ വിശ്വാസപരമായ ദൃഡതയും വ്യക്തിപരമായകാര്യങ്ങള്‍ മാത്രമാണെന്നും മേല്‍പറഞ്ഞതുമായൊന്നും അതിന്‌ സാമ്യതകാണാന്‍ ശ്രമിക്കുന്നത്‌ സങ്കുചിതമനോഭാവത്തിന്റെലക്ഷണമാണെന്നും, അതൊക്കെ മഞ്ഞക്കണ്ണടിക്കാരുടെ ദൃഷ്ടിയുടെ ദോഷമാണേന്നും,ഇവിടെ മതേതര കാക്കാമാര്‍ക്ക്‌ തൊപ്പിയും താടിയും, തലേക്കെട്ടും ഒക്കെ ധരിക്കാമെങ്കില്‍(ഇത്‌ധരിക്കുന്ന ഭൂരിപക്ഷവും ലാദന്റെ അളിയന്മാരല്ല), ആഢ്യത്വമുള്ള ഒരു നായരോ, ഈഴവനോ, ഉണ്ണിത്താനോ, നമ്പൂതിരിയോ ഇത്തരം സിംബലുകള്‍ ധരിക്കുന്നതിനെ മറ്റൊന്നായി കാണേണ്ടെന്നും,5നേരം കൃത്യമയി നമസ്കരിക്കുന്ന പടച്ചവനെ പേടിയുള്ള ഒരു കാക്കായ്ക്‌ ആരോടും സഹിഷ്ണുതയോടെയും സ്നേഹത്തോടെയുമ്മാത്രമേ പെരുമാറാന്‍ കഴിയൂ എന്നും,അതേ ജനുസ്സില്‍തന്നെയാണ്‌മേല്‍പറഞ്ഞ നായരും നമ്പൂതിരിയുമെല്ലാം എന്നും ഞാന്‍ ഉറച്ച്‌ വിശ്വസിച്ചിരുന്നു.ഇപ്പൊഴെന്താ ആ വിശ്വാസത്തിന്‌വല്ല കുഴപ്പവും? ഏയ്‌ അങ്ങനെയൊന്നുമില്ല എങ്കിലും കേരളത്തിന്റെ പൊതുമനസ്സ്‌ അടുത്തിടെ.....?

രഞ്ജിത്തിന്റേയും,രഞ്ജിപണിക്കറുടേയും തിരക്കഥകള്‍ ചലച്ചിത്രവിഷ്കാരം നിര്‍വഹിക്കുമ്പോള്‍( നരസിംഹം,ആറാംതമ്പുരാന്‍,വല്യേട്ടന്‍)ശക്തമായ സാന്നിദ്ധ്യമായിമാറാറുള്ള ചിഹ്നങ്ങളും, അടയാളങ്ങളും സവര്‍ണമേധാവിത്വത്തിന്റെ പ്രതീകങ്ങളാണെന്നോ ഒരുതുളസിക്കതിരെങ്ങാണം ഫ്രൈമില്‍ വന്നാലതിനെ കാലഹരണപ്പെട്ട ഫ്യൂഡലിസത്തിനെതാലോലിക്കുന്നു എന്ന്‌ അടച്ചാക്ഷേപിച്ച്‌,കണ്ണുമടച്ച്‌ എതിര്‍ക്കുന്ന സമീപനം ശരിയല്ല, തനിക്കറിയാവുന്ന സാഹചര്യങ്ങളിലെ കഥകളല്ലേ പറയാന്‍ കഴിയൂ എന്ന രഞ്ജിത്തിന്റെ ഒരഭിമുഖത്തിലെ അഭിപ്രായത്തോട്‌ നൂറുശതമാനവും യോജിച്ചിരുന്ന എനിക്ക്‌ എന്താപറ്റിയത്‌? എത്ര ആലോചിച്ചിട്ടും ഒരുപിടിയുമില്ല. ഏതായാലുമെന്റെ മനസ്സിനെ ഇത്രയധികം മധിക്കാന്‍ കഴിഞ്ഞെങ്കില്‍ അത്‌ സംവിധായകന്റെ വിജയമെന്നോ സിനിമയുടെ വിജയമെന്നോ ഒക്കെ മാത്രം കാണാന്‍ ഏതായാലും എനിക്ക്‌ കഴിയുന്നില്ല, കാരണം സിനിമപ്രേക്ഷകരെ എത്തരത്തില്‍ സ്വാധീനിക്കുന്നു എന്നും, അത്‌ അവരിലേക്ക്‌ കൊടുക്കുന്ന സന്ദേശമെത്ര അപകടം പിടിച്ചതാണെന്നും ഒരുവെള്ളിടി നെഞ്ചില്‍ മുഴങ്ങിയപോലെ തീയറ്ററിലെ അരണ്ടവെളിച്ചത്തില്‍ ഏറ്റുവാങ്ങേണ്ടിവന്നതിന്റെ വിങ്ങല്‍ ഇനിയും വിട്ടുമാറുന്നില്ല.

അല്‍പം കൂടിക്ഷമിക്കൂ, കാര്യങ്ങള്‍ അടുക്കും ചിട്ടയുമായി പറയാന്‍ എനിക്ക്‌ നല്ലവശമില്ല, എങ്കിലും ഒക്കാവുന്ന വിധത്തില്‍ അതെന്താണെന്ന്‌ പറയാന്‍ ഞാന്‍ ശ്രമിക്കാം. ഇന്നത്തെ സാഹചര്യത്തില്‍ സമൂഹത്തിന്റെ ഭയം മുതലെടുക്കാന്‍ പറ്റിയാല്‍നല്ലതുപോലെ വിറ്റുപോകാന്‍ സാധ്യതയുള്ള ഒരു ചരക്കാണ്‌ സിനിമയുടെ പ്രമേയം(മുസ്ലിം തീവ്രവാദം). അതിലൊന്നും ഒരുതെറ്റും പറയാന്‍ കഴിയാത്ത അവസ്ഥയാണല്ലോ ഇന്ന്‌ കേരളത്തില്‍ കണ്ടുകൊണ്ടിരിക്കുന്നതും(ഇപ്പോള്‍ സിനിമയുടെ 50ആംദിവസത്തെ പരസ്യത്തിലെ പോസ്റ്ററിന്‌ ആയുധമായതുപോലെ!).ഇറാക്കും, അഫ്ഗാനും,കശ്മീരും മാത്രമല്ല, നമ്മുടെ കേരളത്തിന്റെ വടക്കേപ്പുറവും എന്തിന്‌ ഇപ്പോള്‍ 'ഹോട്ട്‌' ആയ കൊച്ചിപോലും തീവ്രവാദഭീഷണിയുടെ പിടിയിലാണെന്നും,എപ്പോഴും എന്തും സംഭവിക്കമെന്നും സിനിമയിലൂടെയല്ല എങ്ങനെ പറഞ്ഞാലും അത്‌ ആള്‍ക്കാര്‍ വിശ്വസിച്ചാല്‍ അവരെകുറ്റംപറയാന്‍ കഴിയാത്തതാണല്ലോ വര്‍ത്തമാനകാലകേരളസാഹചര്യം. അതിനേപറ്റിയൊക്കെ പിന്നെപറയാം. വീണ്ടും കാടുകേറുന്നു എന്നാണോ? അല്ല മാഷേ, സിനിമയിലേക്കുതന്നെ.

എന്താണ്‌ എന്റെ മനസ്സിലുടക്കിയ ആദ്യത്തെ സംഭവം? ബാബാകല്യാണിയെ അവതരിപ്പിക്കുന്ന രംഗം തന്നെ. ആദ്യമായി കക്ഷിസ്റ്റേഷനിലേക്കു വരുമ്പോള്‍ സ്വീകരിക്കുന്ന പോലീസുകാരെല്ലാം നമസ്കാരം സാര്‍ എന്നഭിവാദ്യം അര്‍പ്പിക്കുമ്പോള്‍, ഒന്നും മിണ്ടാതെ അഞ്ചാറുഫ്രൈമില്‍ നടന്നുപോകുന്ന കല്യാണി, മണിയന്‍പിള്ളരാജു അവതരിപ്പിക്കുന്ന പോലീസുകാരനും നമസ്കാരം പറയുമ്പോള്‍ അതുവരെ പ്രത്യഭിവാദ്യം ഒരുസ്റ്റെയിലന്‍ ചിരിയിലും, കൈയുയര്‍ത്തിയുള്ള ഒരു വണക്കത്തിലുംനിര്‍ത്തിയ കക്ഷിയുടെവായില്‍നിന്നും ആദ്യമായി പ്രേക്ഷകന്‍ കേള്‍ക്കുന്ന ശബ്ദം'സ്വാമിശരണം'. ഇത്‌ കേവലം യാദൃശ്ചികം മാത്രമെന്ന്‌ തോന്നുന്ന തരത്തില്‍ ശബരിമലയില്‍ പോകാന്‍ മാലയിട്ട്‌, താടിയും വെച്ച്‌(ഒരുപക്ഷേ ഹരിശ്രീശോകന്‍ കഴിഞ്ഞാല്‍ മലയാളസിനിമയില്‍ കാണാന്‍ കഴിയുന്ന അത്യപൂര്‍വമായ താടിവെച്ച പോലീസുകാരന്‍)പ്രത്യക്ഷനാകുന്ന മണിയന്‍പിള്ളയെ ഇതിനായി മാത്രം വേഷംകെട്ടിച്ചതാണോഎന്നതായിരുന്നുാ‍ദ്യമായി തോന്നിയ സംശയം. അല്ല അങ്ങനെ തോന്നിയത്‌ യാദൃശ്ചികമല്ല കാരണം മണിയന്‍പിള്ളയ്ക്‌ പകരം ഹജ്ജിന്‌പോകാന്‍ തയ്യാറെടുക്കുന്ന ഒരുപോലീസുകാരനായിരുന്നെങ്കില്‍ 'അസ്സലാമു അലൈയ്കും' എന്നോ ഒരു കൃസ്ത്യ‍ന്‍ പോലീസായിരുന്നെങ്കില്‍ 'ഈശോമിശിഹായ്ക്‌ സ്തുതിയായിരിക്കട്ടെ' യെന്നോ പറയുമായിരുന്നോ എന്നൊരു കുസൃതിയോടെ ആലോചിച്ചുപോയി!അപ്പോള്‍ അതുമാത്രമയിരിക്കില്ല കാരണം!

വില്ലനായ ഇന്ദ്രജിത്തിന്റെ ജോലിയും മനസ്സില്‍ കൊണ്ടു! കോളേജ്‌ ലക്ചറര്‍! അതും എന്റെ സ്ഥലത്തുള്ള പ്രശസ്തമായ എം.എസ്‌.എം കോളേജിന്റെ(സ്ഥലം പരാമര്‍ശിക്കുന്നില്ലെന്നതിനാല്‍ മറ്റേതെങ്കിലും കോളേജ്‌ ആയിക്കൂടേ എന്ന്‌ പറയാന്‍ വരട്ടെ കാരണം യൂണിവേര്‍സിറ്റി പേപ്പര്‍ മൂല്യനിര്‍ണയം നടത്തുന്ന എത്ര എം.എസ്‌.എം കോളേജുകള്‍ കേരളത്തിലുണ്ടാകും?) മനസ്സില്‍ കൊണ്ടു എന്ന്‌പറഞ്ഞത്‌ കോളേജിന്റെ കാര്യം കൊണ്ട്‌ മാത്രമല്ല, ഇതുവരെയുണ്ടായിരുന്ന ഷാജികൈലാസിന്റെ സിനിമകളില്‍ ഉണ്ടായിരുന്ന മുസ്ലിം വില്ലന്മാരില്‍ ഏറ്റവും വിദ്യാസമ്പന്നനെ തന്നെ ഇതില്‍ കണ്ടപ്പോള്‍തോന്നിയത്‌ എത്ര വിദ്യാസമ്പന്നരായ സമൂഹത്തിന്റെ മുഖ്യധാരയില്‍ നില്‍കുന്നു എന്ന്‌ ഇതര സമുദായങ്ങള്‍കരുതിയിരുന്ന, മുസ്ലിംകളേയും ഇനിസംശയദൃഷ്ടിയോടുകൂടി നോക്കണ്ടിവരുമെന്ന ഒരു സന്ദേശം ഇത്‌ സമൂഹത്തിന്‌ നല്‍കിക്കളയുമോ എന്ന ഭയമായിരുന്നു അടുത്ത സന്ദര്‍ഭം!

അടുത്തത്‌ സായികുമാറിന്റെ കഥാപത്രത്തിനെ കാണുമ്പോള്‍ കല്യാണി പറയുന്ന വാചകമാണ്‌, ഇങ്ങനെയുള്ള ഒരുരൂപമായിരുന്നില്ല താന്‍ പ്രതീക്ഷിച്ചതെന്നുള്ളത്‌??!! പിന്നെയെന്ത്‌രൂപമാണ്‌ ഹാജി യായി കല്യാണി സങ്കല്‍പിച്ചിരുന്നത്‌? നീണ്ട താടിയും തലേക്കെട്ടും, വെളുത്ത നീണ്ടജുബ്ബായും മുണ്ടും ധരിച്ച്‌ മലയാളി'തീവ്രവാദിയെയോ' അതോ പഴയ മലയാളസിനിമയിലെ ബോംബെ ബന്ധമുള്ള, പൈജാമയ്ക്‌ പുറത്ത്‌ കൈയ്യില്ലാത്ത ഒവര്‍കോട്ടുമിട്ട്‌ രോമത്തൊപ്പിയും വെച്ച്‌, ഒരു പൈപ്പോ(ചുരുട്ടോ) വലിക്കുന്ന ഒരുകാലത്തെ വ്യവസ്ഥാപിത മുസ്ലിംവില്ലനെയോ? ഇനി സായികുമാറിന്റെ കഥാപാത്രത്തിന്‌ വില്ലന്‍ ടച്ച്‌ ഇല്ലാത്തതുകൊണ്ടാകാം അദ്ദേഹത്തിനെ ഇങ്ങനെയൊരുചതുരത്തിനകത്താക്കഞ്ഞത്‌ എന്ന്‌കരുതുമ്പോള്‍ ആശ്വാസമല്ലതോന്നുന്നത്‌, മറിച്ച്‌ ആശങ്കയാണ്‌ അതായത്‌ മേല്‍പറഞ്ഞ വ്യവസ്ഥാപിതവേഷങ്ങള്‍ധരിക്കുന്ന മുസ്ലിംകള്‍ക്ക്‌ ഒരിക്കലും നല്ലവരാകാന്‍ പറ്റില്ലേന്ന്‌ ഇതിനര്‍ത്ഥമുണ്ടാകുമോ..?

അടുത്തത്‌ ഹാജിയുടെ കല്യാണിയോടുള്ള കുമ്പസാരമാണ്‌ 'ഒരുകാലത്ത്‌ എന്റെയുള്ളിലും ഇത്തരം വര്‍ഗീയവികാരങ്ങള്‍തോന്നിയിരുന്നു എന്നും, അന്നു ഞാന്‍ മന:പൂര്‍വ്വമല്ലതെ തീവ്രവാദികളെ സാമ്പത്തികമായിസഹായിച്ചിട്ടുണ്ടാകാമെന്നും, എന്നാല്‍ അന്ന്‌ തന്റെ അലമാരിയില്‍ ഇവ(ഭാഗവതവും,ഖുര്‍ആനും, ബൈബിളും)തമ്മില്‍ ഇത്ര അടുത്തല്ലയിരുന്നുവെന്നും, തന്റെ ചിന്താഗതികള്‍മാറിയത്‌ മറ്റുരണ്ട്‌(ഭാഗവതവും, ബൈബിളും)ഗ്രന്ഥങ്ങള്‍ കൂടി അടുത്തറിഞ്ഞതിലൂടെയാണെന്നും പറയുമ്പോള്‍ വീണ്ടുമൊരുസംശയം'ഖുര്‍ആന്‍ മാത്രം അറിയുന്നിടത്തോളം മുസ്ലിംകള്‍ക്ക്‌ (ഗീതയും, ബൈബിളുമൊന്നും മനസ്സിലാക്കാത്തവര്‍ക്ക്‌) തീവ്രവാദചിന്തയുണ്ടാകുമെന്നാണോ?ഈകുമ്പസാരം സമൂഹത്തില്‍ തെറ്റായ ധാരണ പടര്‍ത്തുമോ? ഞങ്ങളുടെപള്ളിയിലെ പാവം ഉസ്താദ്‌ ഇനി തീവ്രവാദിയാകാതിരിക്കാന്‍ വേണ്ടി ബൈബിളും ഭാഗവതവും പഠിച്ചിട്ട്‌ ഷോകേസില്‍ മൂന്നും ഒരുമിച്ചു വെക്കേണ്ടിവരുമോ ആവോ?

മുസ്ലിംതീവ്രവാദികളില്‍നിന്നും സംസ്ഥാനത്തെ രക്ഷിക്കുകയെന്ന മിഷനുമായി വളരെയധികം കഷ്ടപ്പെടുകയും,അതിനായി തീവ്രമായി പരിശ്രമിക്കുകയും,അതിനായിതലപുകച്ചും നടക്കുന്ന കല്യാണിക്ക്‌(പ്രേക്ഷകനും??) വ്യക്തിപരമായെങ്കിലും അല്‍പം ആശ്വാസം നല്‍കുന്നത്‌ കവിയൂര്‍പൊന്നമ്മയുടെ ക്ഷേത്രസമാനമായ വീടും പൂജാമുറിയും,കൃഷ്ണസ്തുതികളുമാണെന്ന ധാരണപടരുന്നുണ്ടോ? അതായത്‌ ഒരുവശം അശാന്തിയുടേയും മറുവശം ശാന്തിയുടേയും എന്നനിലയില്‍..?

അടുത്തതായി ഞാന്‍ തീയറ്ററിലെ സ്ക്രീനില്‍നിന്നും മാത്രം പ്രതിഫലിക്കുന്ന വെളിച്ചത്തില്‍ ഒരുനടുക്കമായി നെഞ്ചിലൊരുവെള്ളിടിയായി തിരിച്ചറിഞ്ഞ, ഒരുപക്ഷേ എന്നെക്കൊണ്ട്‌ ഇതെഴുതിക്കാന്‍പോലും കാരണമായ പ്രേക്ഷകനിലേക്കെത്തിയ ഒര്യുസന്ദേശമാണ്‌. അത്‌ തെറ്റായാലും ശരിയായാലും ഒരുമുസ്ലിമായ എനിക്ക്‌ ആശ്വാസം പകരുന്നതായിരുന്നില്ല. എന്റെ അരികിലിരുന്ന ചെറുപ്പക്കാരന്‍ അങ്ങനെ പ്രതികരിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ എനിക്ക്‌‌ അത്രയ്ക്‌ നടുക്കമുണ്ടാകുമായിരുന്നില്ല. കാരണമെന്റെ വലതുവശത്തിരുന്ന ഒരുമദ്ധ്യവയസ്കയായ അമ്മയുടേയും യുവതിയായ അവരുടെ മകളുടെയും കാര്യം ഞാന്‍ നേരുത്തേസൂചിപ്പിച്ചിരുന്നല്ലോ, അതെ അവരിലേക്കായിരുന്നു ആസന്ദേശമെത്തിയത്‌.....

എന്ത്‌ , എങ്ങനെ, സന്ദര്‍ഭം??? ഒക്കെ പറയാം... ഹാജി, അപരിചിതരായ ചിലരെ ഈയിടെയായി പള്ളിയില്‍ കണ്ടു എന്ന്‌ മുസലിയാര്‍പറഞ്ഞു എന്നും ഒന്ന്‌ പള്ളിവരെ വന്നാല്‍ വേണമെങ്കില്‍ അദ്ദേഹത്തോട്‌ അതേപ്പ്റ്റി കൂടുതലായിസംസാരിക്കമെന്നും പറഞ്ഞപ്പോള്‍ സമ്മ്തിച്ചു പോകുമായിരുന്ന അതിബുദ്ധിമാനായ കല്യാണിയെ അത്‌ ഒരു ചതിയാകാമെന്നും, പള്ളിയില്‍ വിളിച്ചുകയറ്റി, പോലീസ്‌ പള്ളിയില്‍കയറിയെന്നതിന്റെപേരില്‍ പ്രശ്നമുണ്ടാക്കാനുള്ള നീക്കമാണിതെന്നും ജഗതിയുടെ പോലീസ്‌ കഥാപാത്രം ഉപദേശിക്കുമ്പോള്‍ കല്യാണിconvinced ആകുന്നതിനുമുന്‍പ്‌ തന്നെ ആ അമ്മ ജഗതിയുടെ ഉപദേശം ഏറ്റുവാങ്ങുന്നത്‌ അവരുടെ ബോഡിലാംഗ്വേജില്‍നിന്നും എന്റെമനസ്സിലേക്ക്‌ ഒരുനൊമ്പരമായിപടരുമ്പോള്‍ അവര്‍ തിരിഞ്ഞ്‌ മകളോടുപറയുന്നത്‌ നിസ്സഹായത്യോടെ കേട്ടിരിക്കേണ്ടിവന്നു-"കേട്ടോ, കേട്ടോ അതുശരിയാ" അപ്പോഴേക്കും എന്റെ(യുക്തിയുടെയല്ല വികാരത്തിന്റെ) അവസാനപ്രതീക്ഷനിലനിന്ന കല്യാണിയും അതുവരെ ജഗതിയോട്‌ എല്ലാക്കര്യങ്ങളിലും(വീട്‌ വാടകയ്ക്കെടുക്കുന്ന സംഭവം മുതല്‍, ഇങ്ങേരെപിടികിട്ടുന്നില്ലന്നുള്ള ജഗതിയുടെ ആത്മഗതംവരെ ഉദാഹരണം)അഭിപ്രായവ്യത്യാസമുള്ള കല്യാണി ഇക്കര്യത്തില്‍ ജഗതിയോട്‌ യോജിച്ചതുകണ്ടപ്പോള്‍.......

അക്രമികള്‍, ആയുധംസൂക്ഷിച്ചതിന്‌ പോലീസ്‌ ബൂട്ടുകള്‍ കയറിയിറങ്ങിയ, നമസ്കാരം നിര്‍ത്തി താഴിട്ട്‌ പൂട്ടുകയും ചെയ്ത മാറാട്‌ പള്ളിയുള്ള നാട്ടില്‍....കഷ്ടം!

അന്വേഷണ സ്ക്വ‍ാഡില്‍ ഒരുമുസ്ലിം നാമധാരിയുണ്ടായിട്ടും എന്തേ അതിബുദ്ധിമാനായ കല്യാണിക്ക്‌ അയാളെയെങ്കിലും പള്ളിയില്‍ അയച്ചുകൂടായിരുന്നോ എന്ന സംശയത്തിന്‌ കഥയില്‍ ചോദ്യമില്ലെന്ന്‌ സമാധാനിക്കാം, പക്ഷേ പിന്നീട്‌ മുസ്ലിയാരുടെ സംശയവും അതുപറഞ്ഞ ഹാജിയുടെ വാക്കുകളും സത്യമാകുമ്പോള്‍ അത്രത്തോളം ആശയം അവരില്‍സംവദിച്ചോ എന്നകൗതുകത്തോടുകൂടി പിന്നീടും ഇടക്കിടെ അവരെ നോക്കിയെങ്കിലും നേരത്തേയുണ്ടായ പ്രതികരണം ഉണ്ടായില്ലെന്ന്‌ നിരാശപ്പെട്ടത്‌ ഓര്‍ത്തുകൊണ്ട്‌ കമ്പ്യൂട്ടര്‍ സ്ക്രീനില്‍നിന്നും ടിവിയിലേക്ക്‌.......

നികേഷ്കുമാറിന്റെ വക ജനസഭ ഇന്‍ഡ്യാവിഷനില്‍ വിഷയം വര്‍ഗ്ഗീയതയും രാഷ്ട്രീയവും! തിരൂര്‍ സംഭവത്തിനെ ആധാരമായി മലപ്പുറം ജില്ലയില്‍ വെച്ച്‌ നടക്കുന്നതിന്റെ ദൃശ്യങ്ങള്‍... പൊള്ളുന്ന ഈവിഷയം കൈകാര്യം ചെയ്യുമ്പോള്‍ നികേഷ്‌ പോലും പാടുപെടുന്നു, ഇടക്കിടെ കൊമേര്‍സ്യല്‍ ബ്രേക്കുകള്‍..! എങ്കിലും ചാനല്‍ മാറ്റാതെ കണ്ടിരുന്നു, കാണാമല്ലോ രാഷ്ട്രീയ സിംഹങ്ങളുടെ ഗര്‍ജനങ്ങള്‍! "വര്‍ഗീയത.... അതു തന്നെയല്ലേ നിങ്ങള്‍ ചാനലുകാരുടേയും,രാഷ്ട്രീയക്കരുടേയും ലക്ഷ്യം, അതുകൊണ്ടാണല്ലോ നിങ്ങള്‍(നികേഷ്‌ ഉള്‍പ്പെടെ)5 പേരും ഇവിടെ ഇങ്ങനെ ഒരുപരിപാടിസംഘടിപ്പിച്ച്‌ വില്‍ക്കുന്നത്‌, അല്ലാതെ നിങ്ങള്‍ രണ്ടുകൂട്ടരുടേയും(ഇടത്‌ വലത്‌) അറുപതു വര്‍ഷത്തെ ഭരണനേട്ടംകൊണ്ട്‌ മലപ്പുറത്തിന്‌ എന്തുണ്ടായി നല്ല ഒരുകക്കൂസുപോലും ഇല്ലത്ത ജില്ലാ ആസ്ഥാനമ്മയി മലപ്പുറം നില്‍കുന്നു" എന്ന്‌ അര്‍ഥം വരുന്നരീതിയിലുള്ള ഒരാളുടെ രോഷത്തോടെയുള്ള പ്രതികരണവും അതിഞ്ഞനക്കൂട്ടത്തില്‍നിന്നും കിട്ടിയകൈയ്യടിയും അത്‌സംഘാടകരുടേയും രാഷ്ട്രീയക്കാരുടേയും മുഖത്തുണ്ടാക്കിയ വളിപ്പ്‌കണ്ട്‌ ഒരു ഊറിയ ചിരിയുമായി ഞാന്‍.......

ഏഷ്യാനെറ്റ്‌ ന്യൂസിലേക്ക്‌ വന്നപ്പോഴും കണ്ടത്‌ 'കേരളാസ്കാന്‍' വിഷയം വിശാലഹിന്ദു സമ്മേളനങ്ങളും, മോഡിയുടെ തിരുവനന്തപുരം സന്ദര്‍ശനവും, സെമിറ്റിക്‌ മതങ്ങളുമെല്ലാം.....ഒരുദീര്‍ഘനിശ്വാസത്തോടെ ഓര്‍ക്കുന്നു കേരളം എങ്ങോട്ട്‌? ബബാകല്യാണിയേയും, ഷാജികൈലാസിനേയും കുറ്റപ്പെടുത്താന്‍ വരട്ട, അതും ഇതുപോലെ ചാനലുകാരുടേ മാതിരി.....??

Thursday, January 4, 2007

വിലയ്കു വാങ്ങിയ വിധിന്യായം.

സ്വാശ്രയ നിയമത്തിലെ പ്രധാന വകുപ്പുകള്‍ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സ്വാശ്രയ നിയമത്തിലെ പ്രധാന വകുപ്പുകള്‍ ഹൈക്കോടതി റദ്ദാക്കി. പ്രവേശനമാനദണ്ഡം നിശ്ചയിക്കുന്ന മൂന്നാം വകുപ്പ്‌, ഫീസ്‌ നിര്‍ണ്ണയം സംബന്ധിച്ച ഏഴാം വകുപ്പ്‌, ന്യൂന പക്ഷപദവി സംബന്ധിച്ച എട്ടാം വകുപ്പ്‌,പ്രവേശന ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുള്ള പത്താം വകുപ്പ്‌, എന്നിവയാണ്‌ ഹൈക്കോടതി റദ്ദാക്കിയത്‌. ഭരണഘടനാവിരുദ്ധമായ വകുപ്പുകളാണിവയെന്ന്‌ കോടതി അഭിപ്രായപ്പെട്ടു. സ്വാശ്രയനിയമത്തിനെതിരെ സ്വകാര്യ മാനേജുമെന്റുകള്‍ നല്‍കിയ ഹര്‍ജികളിലാണ്‌ വിധി. സ്വാശ്രയ നിയമത്തിലെ വ്യവസ്ഥകള്‍ ന്യൂനപക്ഷ വിരുദ്ധവും സുപ്രീം കോടതി വിധികള്‍ക്ക്‌ വിരുദ്ധവുമാണെന്ന്‌ ചൂണ്ടിക്കാണിച്ചാണ്‌ സ്വാശ്രയ കോളേജ്‌ മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിച്ചത്‌. ചീഫ്‌ ജസ്റ്റിസ്‌ വി.കെ ബാലി ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ്‌ വിധിപറഞ്ഞത്‌.മാനേജുമെന്റുകള്‍ക്കുവേണ്ടി ടി. ആര്‍ അന്ത്യാര്‍ജുന, എല്‍. നാഗേശ്വരറാവു, രാജീവ്‌ ധവാന്‍ തുടങ്ങിയവരടങ്ങിയ പ്രമുഖരുടെ നിരതന്നെയാണ്‌ ഹൈക്കോടതിയില്‍ ഹാജരായത്‌. സര്‍ക്കാരിനുവേണ്ടി അഡ്വ; സി.എസ്‌ വൈദ്യനാഥനും അഡ്വ: ജനറല്‍ സി.പി സുധാകരനും ഹാജരായി.
സ്വാശ്രയനിയമം: സര്‍ക്കാര്‍ അപ്പീല്‍ നല്‍കും
തിരുവന്തപുരം: സ്വാശ്രയ നിയമം ഹൈക്കോടതി റദ്ദാക്കിയതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന്‌ വിദ്യാഭ്യാസമന്ത്രി എം. എ ബേബി വ്യക്തമാക്കി. സാമൂഹിക നീതിയും മെറിറ്റും ഉറപ്പാക്കി നിയമനിര്‍മ്മാണം നടത്തുമെന്ന വാഗ്ദാനം നടപ്പാക്കാനാണ്‌ സര്‍ക്കാര്‍ നിയമം കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.--മാതൃഭൂമി

പ്രമുഖരും പ്രശസ്തരുമായ വക്കീലന്മാരുടെ ഒരു പടയെ തന്നെ അണിനിരത്തി സ്വകാര്യമാനേജ്‌മെന്റുകള്‍ ഹൈകോടതിയില്‍നിന്നും വിധി ഒരിക്കല്‍കൂടി വിലയ്‌കുവാങ്ങിയിരിക്കുന്നു.സാധാരണക്കരന്‌ അശനിപാതമായും, സമ്പന്നവരേണ്യവര്‍ഗത്തിന്‌ ആഗ്രഹസാഫല്യവുമാണ്‌ ഈ കോടതിവിധി.കേരളത്തിന്റെ സാമൂഹിക വിദ്യാഭ്യാസ ചുറ്റുപാടില്‍ ഉണ്ടാക്കാന്‍ പോകുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ്‌? വിദ്യാഭ്യാസകച്ചവടക്കാര്‍ക്ക്‌ എന്തുസാമൂഹ്യപ്രതിബദ്ധതയാണുണ്ടാവുക?മിനിമം യോഗ്യതയെ പണത്തിന്റെ മാത്രം ബലത്തില്‍ മറികടന്ന്, മാനേജ്മെന്റുകളുടെ വിജയ ശതമാനം കൂട്ടാനുള്ളാ മത്സരത്തിന്റെ തണലില്‍ എന്‍ജിനീയറും ഡോക്റ്ററുമാകുന്നവര്‍ക്ക്‌ കേരള സമൂഹത്തിനുവേണ്ടി എന്തുചെയ്യാന്‍ കഴിയും? തലവരിയും ഫീസും 'വിദ്യാഭ്യാസ നിക്ഷേപക സംരംഭകര്‍' തീരുമാനിക്കുമ്പോള്‍ ഒരുസംവരണത്തിന്റേയും ആനുകൂല്യമില്ലതെ നിര്‍ധന കുടുംബങ്ങളില്‍നിന്നും ഉന്നതപദവികളിലെത്തിയ കെ.ആര്‍ നാരായണനെയോ, ജസ്റ്റിസ്‌ കെ.ജി ബാലകൃഷ്ണനെയോ പോലെയുള്ളര്‍ ഇനിയുണ്ടാകുമോ? പോകട്ടെ ജാതിയും മതവും സംവരണവും വിട്‌, ഏതു ജാതിയിലും പെട്ടപണമില്ലത്ത സാധാരണക്കരായ മിടുക്കന്മാരുടെ ഭാവി യെന്താണ്‌? സര്‍ക്കര്‍ കോളേജുകളും അവിടുത്തെ എണ്ണപ്പെട്ട സീറ്റുകളും മറക്കുന്നില്ല പക്ഷേ സര്‍ക്കരിന്റെ പ്രവേശനപ്പരീക്ഷ എന്ന കടമ്പയെ ഒരുവര്‍ഷമോ രണ്ടുവര്‍ഷമോ നീണ്ടുനില്‍ക്കുന്ന 'കുത്തക' കോച്ചിംഗ്‌ സെന്ററുകളുടെ 'എക്സ്‌ക്ലൂസീവ്‌' ട്രെയിനിങ്ങിലൂടെ മറികടക്കാന്‍ കഴിവുള്ള 'ഉപരിമധ്യവര്‍ഗ്ഗങ്ങള്‍ക്കും'ബുദ്ധി സാമര്‍ഥ്യം ഒന്നുകോണ്ടുമാത്രം ഈ കടമ്പ കടക്കാന്‍കഴിയുന്ന ഏതാനും വിരലിലെണ്ണാവുന്ന പാവപ്പെട്ടവര്‍ക്കും, സംവരണക്കാര്‍ക്കുമായി അതു വീതംവെച്ചാല്‍ എത്രയെത്ര അര്‍ഹികുന്നവര്‍ക്ക്‌ അവസരങ്ങള്‍ ലഭിക്കും? ഇവിടെ വിഷ കൂണുപോലെ മുളച്ചുപൊന്തുന്ന,വിത്തിനകത്തൊളിച്ചിരിക്കുന്ന, കോടതിവിധിയാകുന്ന പുതുമഴയില്‍ നാമ്പെടുക്കാന്‍ പോകുന്ന എണ്ണമറ്റ സ്വകാര്യസ്ഥാപനങ്ങള്‍ വര്‍ഷാവര്‍ഷം അടവെച്ച്‌വിരിയിച്ചിറക്കാന്‍ പോകുന്ന( രന്‍ജി പണിക്കരോട്‌ കടപ്പാട്‌)പണത്തിന്റെ ബലത്തില്‍ അഡ്മിഷനും, ഒരോസെമസ്റ്ററിലേയും വിജയവും ഇന്റേര്‍ണല്‍ മാര്‍ക്കുമെല്ലം വരംകിട്ടുന്ന ആധുനിക മലയാളി എന്‍ജിനിയറും, ഡോക്റ്ററും മെല്ലാം ഉണ്ടാക്കാന്‍പോകുന്ന സാമൂഹ്യവിപത്തിന്റെ ആഴമെന്താണ്‌? സ്വകാര്യ 'പണമിടപാട്‌' സ്ഥാപനങ്ങള്‍ വന്നാല്‍ പണമില്ലാത്തവനോട്‌ സര്‍ക്കാര്‍കോളേജില്‍ പഠിക്കേണ്ട എന്നാരും പറയുന്നില്ലല്ലോ എന്ന വരട്ടുന്യായം പക്ഷേ കേരളസമൂഹത്തില്‍ കുറേകാലത്തിനകം ലോകത്തിലെ ആദ്യമായി 'വിദ്യാഭ്യാസ തീവ്രവാദികളെ' സൃഷ്ടിക്കുമോ? ഈ വിധിയും അതിനെതുടര്‍ന്നുണ്ടാകുന്ന കോലാഹലങ്ങളും കേരളസമൂഹത്തിനെ എങ്ങനെയൊക്കെ ബാധിക്കും? തല്‍ക്കാലം നമ്മുടെയൊക്കെ രാഷ്ട്രീയ(അതുള്ളാവര്‍ക്ക്‌), മത(ന്യൂനപക്ഷവും വും ഭൂരിപക്ഷവുമായ!) മറ്റുപരിഗണനകള്‍മാറ്റിവെച്ച്‌ വിശാലടിസ്ഥാനത്തില്‍ നോക്കിയാല്‍ താങ്കള്‍ക്കെന്തുതോന്നുന്നു? ഈവിധി സ്വാഗതാര്‍ഹമോ? പ്രതികരിക്കുക!