Saturday, June 23, 2007

സുനിത വന്നു, മറിയാമ്മചേടത്തിയുടെ പ്രാര്‍ഥന ഫലിച്ചു!

മുന്നറിയിപ്പ്‌: നാളെരാവിലെ മനോരമയില്‍ നിങ്ങള്‍ ഇതുവായിച്ചേക്കാം, പക്ഷേ കോപ്പി റൈറ്റ് ഞാന്‍ അവകാശപ്പെടുന്നില്ല!

കാലിഫോര്‍ണിയ: കഴിഞ്ഞ ഡിസംബര്‍ പത്തിന്‌ നാസയുടെ ബഹിരാകാശ ദൌത്യവുമായി പുറപ്പെട്ട അറ്റ്ലാന്റിസ് ഇന്ഡ്യന്‍ വംശജയായ സുനിതാ വില്യംസ്‌ടക്കം ഏഴ് ശാസ്ത്രജ്ഞരുമായി യാത്രതിരിച്ചതുമുതല്‍ പ്രാര്‍ഥനാ നിര്ഭരമായ മനസ്സുമായി കഴിഞ്ഞിരുന്ന ആയിരക്കണക്കിനാളുകക്കണക്കിനാളുകളില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ ഒരു വീര്‍പ്പുമുട്ടലിന്റെ വേദനയില്‍ കഴിയുകയായിരുന്നു മറിയാമ്മ ചേടത്തി.

സുനിതാവില്യംസിന്റെ അമ്മാവന്‍ വിത്തല്‍ പട്ടേലിന്റെ അപ്പച്ചിയുടെ ആങ്ങളയുടെ മൂത്ത സഹോദരിയുടെ ഇളയ നാത്തൂന്‍റ്റെ അനിയത്തിയുടെ അമ്മായിയമ്മയാണ്‌ പാലാ, ആനക്കാട്ടില്‍ കുടുംബാംഗവും പ്രസിദ്ധ അബ്കാരി ഈപ്പച്ചന്റെ സഹോദരിയും ചാക്കോച്ചിയുടെ അപ്പച്ചിയുമായ മറിയാമ്മചേടത്തി.
ചെറുപ്പം മുതലേ സുനിതയ്ക്ക് ബാലരമയിലൂടെ തുടങ്ങിയ 'മനോരമ' യുമായുള്ള ബന്ധം ഇന്നും തുടരുന്നതായി മറിയാമ്മചേടത്തി മനോരമയോട് പറഞ്ഞു. അമേരിക്കയില്‍ മാസാമാസം മുടങ്ങാതെ ഇന്നും മനോരമ വീക്‌ലിയും, കളിക്കുടുക്കയും ബാലരമയുമെല്ലാം മുടങ്ങാതെ താന്‍ എത്തിച്ചുകൊടുക്കുന്ന കാര്യം മറിയാമ്മചേടത്തി തെല്ലൊരു നാണത്തോടെയാണ്‍ വിവരിച്ചത്.


കാലിഫോര്‍ണിയയിലെ എഡ്വേര്‍ഡ് എയര്‍ സ്പേസില്‍ ഇന്‍ഡ്യന്‍ സമയം ശനിയാഴ്ച രാവിലെ ഒന്ന് പത്തൊന്‍പതിനാണ്‌ ആറുമാസത്തിലധികം നീണ്ട വിജയകരമായ ബഹിരാകാശദൌത്യത്ത്യത്തിനുശേഷം സുനിതെത്തിയത്. "വന്നയുടനെ സുനി വിളിച്ചിരുന്നു,കളിക്കുടുക്ക കഴിഞ്ഞ ആറുമാസത്തെഎല്ലാലക്കവും ഉടനേവേനമെന്ന് ആവശ്യപ്പെടുകയായിരുന്നു" ചേടത്തി പറഞ്ഞു. ഉടനേയെത്തിക്കാമെന്ന് ഞാന്‍ ഉറപ്പു പറഞ്ഞതിനുശേഷമാണ്‍ സുനി അറ്റ്ലാന്റിസില്‍ നിന്നും പുറത്തിറങ്ങാന്‍ കൂട്ടാക്കിയത്‌. എന്നാല്‍ ബഹിരാകാശ കവചം മാറുവാനും , സുരക്ഷാക്രമീകരണങ്ങള്‍ പരിശോധിക്കാനും വേണ്ടിയുമാണ്‌ ശഖസ്ത്രജ്ഞര്‍ അരമണിക്കൂര്‍ താമസിച്ച്‌ പുറത്തിറങ്ങിയതെന്നുമായിരുന്നു നാസയുടെ ഭാഷ്യം.
ഏറ്റവും അധികകാലം ബഹിരാകാശത്തുകഴിഞ്ഞ വനിതയെന്ന ലോകറിക്കാര്‍ഡോടെയാണ്‌ സുനിതാവില്യംസ് ഭൂമിയിലെത്തിയത്. ബഹിരാകാശത്ത്‌ കളിക്കുടുക്ക കിട്ടാനില്ലന്നതൊഴിച്ചാല്‍ ബഹിരാകാശം ഒരുനല്ല അനുഭവമാണെന്നാണ്‌ സുനിതയുടെ ആദ്യപ്രതികരണം.

Wednesday, June 20, 2007

മനേജ്മെന്റ് സീറ്റ്

ഏം.ഇ.എസി ന്‍റ്റേയും, കരുണാട്രസ്റ്റിന്റെയും , മറ്റ് സ്വാശ്രയ ദന്തല്‍ മാനേജുമെന്റുകളും അംഗീകരിച്ചതുപോലെ 50:50 എന്ന തോതിലുള പ്രവേശനാനുപാതം ജോര്‍ജ് പോളും കൂട്ടരും സ്വീകരിച്ചിരുന്നെങ്കില്‍ ഈ പ്രശ്നത്തിന്‍ താല്ക്കാലികമായെങ്കിലുമൊരു തീര്‍പുണ്ടാകുമായിരുന്നു. ഇതിനുമുന്‍പും പലപ്പോഴും സര്‍ക്കാര്‍ തീരുമാനം (50:50 ) നടപ്പാക്കാന്‍ പലമാനേജുമെന്റുകള്‍ തയ്യാറായപ്പോഴും തടസ്സം നിന്നത് ശ്രീമാന്‍ ജോര്‍ജ്ജ് പോള്‍ ആയിരുന്നു.അപ്പോള്‍ പ്രശ്നം കോളേജ് നടത്തിപ്പോ, സാമൂഹ്യ സേവനമോ ഒന്നുമല്ല തനി കച്ചവടമാണെന്നും , തങ്ങള്‍ നടത്താനുദ്ദേശിക്കുന്നത് എത്രയും പെട്ടന്ന് (വര്‍ഷങ്ങളിലൂടെയല്ല) ലാഭം തിരിച്ചുപിടിക്കുന്ന ഒരുപക്കാ ബിസിന്സസ് സ്ഥാപനമാണെന്നുള്ള നിരീക്ഷണത്തെ ശരിവെക്കുന്നു. ഇത്തരംസ്ഥാപനങ്ങളില്‍ നിന്നുംസാമൂഹികപ്രതിബ്ദ്ധതപ്രതീക്ഷിക്കുന്നതെങ്ങനെ?ഇത്തരം ബിസിനസ് സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കുന്നതടക്കമുള്ള നടപടികളെക്കുറിച്ച് ഗവണ്മെന്റ് ഗൌരവമായി ആലോചിക്കേണ്ടിയിരിക്കുന്നു.ഗവണ്മെന്റിന്റെ നിര്‍ദ്ദേശം അംഗീകരിക്കാതിരിക്കാന്‍ ഇവര്‍ കാരണമായി പറയുന്ന നടത്തിപ്പ് ചിലവ്‌ ഏം.ഇ. എസിനു ബാധകമല്ലേ? പിന്നെ സര്‍ക്കാര്‍ മെറിറ്റ് ലിസ്റ്റില്‍ നിന്നും മുസ്ലിം സമുദായത്തിന്‌ പത്തുശതമാനം സീറ്റ് നല്കാം എന്നുള്ള ഫോര്‍മുല തികച്ചും ന്യായമായി തോന്നുന്നു കാരണം 50 ശതമാനം സീറ്റില്‍ നിന്നുള്ള ഫീസുവാങ്ങി അവര്‍ കോളേജ് നടത്തിക്കൊണ്ടുപോകുമ്പോള്‍ ഇത്തരത്തിലൊരു കോളേജ് പ്രസ്തുത ന്യൂനപക്ഷ മാനേജുമെന്റ്( പ്രത്യേകിച്ചും ഒരു ട്രസ്റ്റ്) നടത്തുന്നതുകൊണ്ട് ആസമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് എന്തെങ്കിലും ഗുണം വേണ്ടേ? പണക്കാരന്‌ ഏതു മാനേജുമെന്റില്നിന്നും സീറ്റു വിലക്കു വാങ്ങാമല്ലോ? ഇതേഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ ജോര്‍ജ്‌പോളിനും കൂട്ടറ്ക്കും 10% സീറ്റ് ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ പിന്നോക്കം നില്ക്കുന്നവര്‍ക്ക് വേണ്ടി സംവരണം ചെയ്യാന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ട് 50:50 പ്രവേശനാനുപാതം അംഗീകരിച്ചാല്‍ തീരാവുന്ന പ്രശ്നമല്ലേയുള്ളൂ?

Friday, June 15, 2007

അടച്ചിട്ട മുറിയില്‍ പൂച്ചയെ തല്ലുമ്പോള്‍!

മുന്നറിയിപ്പ്: ഇതു ഞാന്‍ കിരണ്‍ തോമസിന്റെ 'പൂച്ചക്ക്‌ പിഴക്കുമ്പോള്‍' എന്ന പോസ്റ്റിന്‌ ഇട്ട ഒരു കമന്റ് മാത്രമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അവിടെ തന്നെ പോയി നോക്കുക!

പൂച്ചയ്കാണോ പിഴച്ചത്? അതോ പൂച്ചകളേയും, ഇത്രനാളും അവ എലിയെപ്പിടിക്കുമ്പോള്‍ അത് ശ്വാസം പിടിച്ച് കണ്ടുകൊണ്ടിരുന്ന നമ്മെയെല്ലവരേയും വെറുംവിഡ്ഢികളാക്കിയ 'ആആആആആ'പൂച്ചകളിപ്പിക്കല്‍കാരനോ? എനിക്ക് തോന്നുന്നത് തൊട്ടുപിന്നില്‍ എപ്പോഴുമുണ്ടാകുമെന്ന് കരുതിയിരുന്ന ആള്‍ ജനങ്ങളോടുള്ള പ്രതിബദ്ധതയില്‍ പിന്തിരിപ്പന്‍ ബ്വൂറ്ഷ്വാകളെ ബഹുകാതം പിന്നിലാക്കിയ ചില വലതുപക്ഷ വിപ്ലവ സിംഹങ്ങളുടെ ഗര്‍ജ്ജനങ്ങളില്‍ നടുങ്ങി അക്ഷരാര്‍ഥത്തില്‍ കുട്ടിക്കരണം മറിഞ്ഞതുകണ്ട് എന്തുചെയ്യണമെന്നറിയാതെ പകച്ചുനില്ക്കുകയാവണംപൂച്ചയിപ്പോള്‍. ഏത്രയൊക്കെ യായാലും രാഷ്ട്റീയക്കാരനെ കുടിച്ച വെള്ളത്തില്‍ വിസ്വസിക്കരുതെന്ന് ഇപ്പോള്‍ ആത്മഗതം നടത്തുന്നുണ്ടാകണം. പാവം പൂച്ച! ഏതായാലും ഈ ചെമ്പു പട്ടയവും , പിത്തളപ്പട്ടയവുമൊക്കെ ഇന്ഡ്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനും മുന്പേ കീശയിലുള്ള പുരോഗമനപ്രസ്ഥാനം എന്തിനാണ്‌ ഇന്ഡ്യക്ക് സ്വാതന്ത്ര്യം കിട്ടി ഒരു രവീന്ദ്രന്‍ സാര്‍ ഡപ്യൂട്ടി തഹസീല്‍ ദാര്‍ ആയിവരുവോളം കാത്തിരുന്ന് ( അതും 52വര്‍ഷത്തോളം!)പട്ടയ ഭൂമിക്കു തന്നെ വീണ്ടും ഒരു പട്ടയംകൂടി തരപ്പെടുത്തിയത്‌? ചെമ്പിനു ബലം പോരെന്നു തോന്നിയിട്ടാകുമോ? പാവം മുന്‍ മുഖ്യമന്ത്രി കൂടിയായ മുന്‍ പാറ്ട്ടി സെക്രട്ടറിയെ വെറുമൊരു കൃഷിക്കാരന്‍ പോലുമാക്കി എന്തിനീ സാഹസം കാട്ടി? അല്ല പാറ്ട്ടിയാപ്പീസിനുമുകളില്‍ റിസോര്‍ട്ട് കൃഷി നടത്താന്‍ അന്നേ പ്ലാനുണ്ടായിരുന്നോ?റിസോര്‍ട്ട് കൃഷിയോ വാനിലകൃഷിയോ എന്തുവേണമെങ്കിലും നടത്താനുള്ള ബലം ആ പഴയ ചെമ്പിനുണ്ടായിരുന്നെങ്കില്?? അല്ലാ അപ്പോള്‍മറ്റുവല്ലവരും ഇതുപോലെ പലതും പറഞ്ഞ് വൃന്ദാവന്‍ പട്ടയമോ രവീന്ദ്രന്‍ പട്ടയമോ ഒക്കെ വാങ്ങിയവരില്‍ നിന്നും, പൊന്നും വില കൊടുത്തു വാങ്ങി അവിടെചില ബൂര്ഷ്വാ മുതലാളിമാര്‍റിസോര്‍ട്ട് കൃഷി നടത്തിയിരുന്നു, പാവങ്ങള്‍! അവരുടെയൊന്നും പലകെട്ടിടങ്ങളും അതും കോടികള്‍ വിലവരുന്നത്‌ ഇന്നവിടെയില്ല. ചെയ്യുന്ന കൃഷി ഒന്നാണെന്നിരിക്കേ ഈ ബൂര്‍ഷ്വാസികളും, ചോരകൊടുത്തും ഉയിരുകൊടുത്തും വലുതാക്കിയ വിപ്ളവപ്രസ്ഥാനവും തമ്മിലെന്താണൊരു വ്യത്യാസം? ഏതായാലും ഇത്രയും കാലം വല്യേട്ടന്റെ നിഴലില്‍ ഒളിച്ചിരിക്കാനായിരുന്നു വിധിയെങ്കിലും , ജനങ്ങളുടെ മണ്ടക്കിട്ട് ഒന്നു കൊടുക്കേണ്ടിവന്നെകിലുമെന്താ തങ്ങള്‍ വിചാരിച്ചാലും ചിലരെ വട്ടത്തിലിരുത്തി മുള്ളിക്കാനും കഴിയുമെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ? ആ പൂച്ചയെ കളിപ്പിക്കളുകാരന്‌ ഇനിയും നാണമില്ലേ ഇങ്ങനെ ജനക്കൂട്ടത്തിന്‍ നടുവില്‍ തുണിയില്ലാതെ നില്ക്കാന്‍?അതോ മുണ്ട് പണ്ട് കൂടെ യുണ്ടായിരുന്ന സഖാക്കളൂരിക്കൊണ്ടോടിയവിവരം സിന്ദിക്കേറ്റ്മാധ്യമങ്ങള്‍ പറഖ്ഞ്ഞാലേ അറിയൂ എന്നുണ്ടോ ? ഓടി രക്ഷപ്പെട്ടൂടേ? പാവം പൂച്ച അതിനോടാനും വയ്യല്ലോ! അതെന്തുപിഴച്ചു? അതിനെ തുറന്നു വിട്ട് തല്ലിക്കൂടേ?

Wednesday, June 6, 2007

ഒരു നല്ല നമസ്കാരം!!

ഇതുവായിക്കുന്നവര്‍ സുന്ദരവിഡ്ഢികളായതുകൊണ്ടല്ല നല്ല നമസ്കാരം എന്നു പറഞ്ഞത്. ശരിക്കും ഈബ്ളോഗിലൂടെ ഇനിയും നിങ്ങളോടെല്ലാം സംവദിക്കാനാകുമെന്ന് ഒരു പ്രതീക്ഷ്യുമില്ലായിരുന്നു.കാരണം കഴിഞ്ഞ രണ്ടുമൂന്ന് മാസക്കാലമായി ഈ വഴിക്കൊന്നും വരാന്‍ സാധിക്കാതിരുന്നതിനാല്‍ ഇതിനുവേണ്ടി ഉപയോഗിച്ചിരുന്ന ഈമെയില്‍ഐഡിയും അതിന്റെപാസ്‌വേര്‍ഡുമെല്ലാം ഓര്‍മയില്‍ നിനും മാഞ്ഞുകഴിഞ്ഞിരുന്നു! എന്നാല്‍ ഇതിന്മുന്‍പ് പല തച്ച് ശ്രമിച്ചിട്ടും ഒരു ഓര്‍മ്മയും കിട്ടതിരുന്ന ആ ഐഡി
ശ്രമങ്ങളെല്ലാം ഉപേക്ഷിച്ച്, ബ്ലോഗ്തന്നെ അനാഥമായ വ്യസനത്തില്‍ കഴിയുകയായിരുന്നു. ഏതായാലും പുതിയ ഒരു ഈമെയില്‍ ഐഡി ഉണ്ടാക്കി പുതിയ ഒരു
ബ്ളോഗും തുടങ്ങി പഴയബ്ളോഗിലേക്ക് ഒരു ലിങ്കും ഫിറ്റ് ചെയ്ത് തല്ക്കാലം അല്പം ആശ്വാസം തേടി ഈമെയില്‍ ഐഡി ഉണ്ടാക്കാന്‍ ശ്രമിച്ച് ലഭ്യമായ ഐഡി കള്‍ക്ക്‌വേണ്ടി പരതുമ്പോള്‍ ഒരു സംശയം! അല്ലാ ഈ ഈമെയില്‍ ഐഡി ഞാന്‍ എവിടെയോ ഉപയോഗിച്ചിട്ടുണ്ടല്ലോ? പെട്ടന്നാണ്‌ ഒരു ലൈറ്റ് മിന്നിയത്, അതെ! ഇവന്‍ താന്‍ ലവന്‍!അങ്ങനെ ബ്ളോഗ്തന്നെ തിരിച്ചു കിട്ടിയിരിക്കുന്നു!



എല്ലാവര്‍ക്കും ഒരുനമസ്കാരം പറഞ്ഞുകൊണ്ട് വീണ്ടും തുടങ്ങാമെന്നു കരുതി. അപ്പോഴാണ്‌ ഇ‍ന്ന് കേരളത്തില്‍ എല്ലാവര്‍ക്കും സുപരിചിതമായ 'ഒരു നല്ല നമസ്കാരം' ഉപയോഗിച്ചാലോ എന്ന് ഒരു വെളിപാടുണ്ടായത്‌. 'ഒരു നല്ല നമസ്കാരം' എന്ന പ്രയോഗത്തിന്റെ വിശാലടിസ്ഥാനത്തിലുള അര്‍ഥമൊന്നും ഇവിടെ ആരും ധരിച്ചുകളയരുതെന്നൊരപേക്ഷ. പെട്ടന്ന് ആളെക്കൂട്ടാന്‍(എത്തിനോക്കാന്‍!) എന്റെ വക ഒരു അടവുനയം അത്രമാത്രം. ഏതായാലും ഈപ്രയോഗത്തിന്റെ
അടിസ്ഥാനത്തില്‍ നോക്കിയാല്‍ മലയാളികളെല്ലാം(പോളിറ്റ്ബ്യൂറോയ്ക്കുപോലും സംശയമുണ്ടാകില്ല!) ഇപ്പോള്‍ ഈ നല്ല നമസ്കാരത്തിന്‍ അര്‍ഹരാണെന്ന് തോന്നുന്നു.താങ്കള്‍ക്കെന്ത് തോന്നുന്നു? ഒന്നും തോന്നുന്നില്ലേ? ഏതെങ്കിലും ഒരു വ്യക്തിമാത്രം വിചാരിച്ചാല്‍ ഒന്നും നടക്കില്ലെങ്കിലും(?!) നട്ടെല്ലുള്ള വ്യക്തികളില്‍ ചിലര്‍ ഒറ്റയ്കു ശ്രമിച്ചാലും ഇവിടെ ചിലതൊക്കെ നടക്കുമെന്ന്‌ താങ്കള്‍ക്ക് തോന്നുന്നുവെങ്കില്‍ 'ഒരുനല്ല നമസ്കാരം' ! കേരളത്തിലെ ജനങ്ങള്‍ക്ക് ഒരു പുതിയ ആശംസ ലഭിക്കാന്‍ കാരണക്കാരനായ മുഖ്യമന്ത്രിക്കും ഇരിക്കട്ടെ 'ഒരുനല്ല നമസ്കാരം'! പുതിയ പുതിയ ശൈലികള്‍ ഇനിയും ഉണ്ടാകട്ടെ! അതിനായി കുറച്ചുകാലം കൂടി
യെങ്കിലും ആകസേരയില്‍ അദ്ദേഹം ഇരിക്കാന്‍ പോളിറ്റ്ബ്യൂറോ ദൈവങ്ങള്‍ കനിയട്ടെ!